Current Date

Search
Close this search box.
Search
Close this search box.

ഹമാസിന് മുട്ട പൊരിക്കാനുള്ള ശേഷി പോലുമില്ലെന്ന് ഇസ്രായേല്‍; ടാങ്കുകള്‍ ഗ്രില്‍ ചെയ്യുന്ന തിരക്കിലാണെന്ന് മറുപടി

ഗസ്സ സിറ്റി: ഇസ്രായേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ 70 ദിവസം പിന്നിടുമ്പോഴും ഇസ്രായേലിന്റെ ആക്രമണവും ഹമാസിന്റെ ചെറുത്തുനില്‍പ്പും നാള്‍ക്കുനാള്‍ രൂക്ഷമാവുകയാണ്. ഇപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവിഭാഗവും തമ്മിലുള്ള വാക്‌പോരാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്.

ഏറ്റവും ഒടുവിലായി ഹമാസിനെ പരിഹസിക്കുന്ന തരത്തിലുള്ള ലഘുലേഖയാണ് ഇസ്രായേല്‍ സൈന്യം പുറത്തിറക്കിയിരിക്കുന്നത്. ഹമാസിന് ഒരു കോഴിമുട്ട പൊരിക്കാനുള്ള ശേഷി പോലുമില്ലെന്നാണ് ഇസ്രായേലിന്റെ പരിഹാസം. എന്നാല്‍ തങ്ങള്‍ ഇസ്രായേല്‍ ടാങ്കുകള്‍ ഗ്രില്‍ ചെയ്യുന്ന തിരക്കിലാണെന്നായിരുന്നു ഇതിന് ഹമാസ് നല്‍കിയ ഹമാസ് മറുപടി.

ഹമാസ് നേതാക്കളെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് വന്‍തുക പ്രതിഫലം നല്‍കുമെന്ന് അറിയിച്ച് ഗസ്സയില്‍ ഇസ്രായേല്‍ സേന വിതരണം ചെയ്ത നോട്ടീസിലാണ് ഇക്കാര്യങ്ങളുള്ളത്. ‘ഹമാസിന് ശക്തി നഷ്ടപ്പെട്ടിരിക്കുന്നു അവര്‍ക്ക് നിങ്ങളെ സംരക്ഷിക്കാന്‍ കഴിയില്ല, അതിനാല്‍ അവരെ കണ്ടെത്താന്‍ നിങ്ങള്‍ ഞങ്ങളെ സഹായിക്കുക, ഞങ്ങള്‍ നല്ല തുക പ്രതിഫലം തരാം’ എന്നിങ്ങനെയാണ് നോട്ടീസുകളിലുള്ളത്.

ഇതിനാണ് ഹമാസ് വക്താക്കള്‍ ഇസ്രായേല്‍ സൈന്യത്തിന് ചുട്ട മറുപടി നല്‍കിയത്. ‘ഞങ്ങള്‍ക്ക് മുട്ട പൊരിക്കാന്‍ സമയമില്ല, ഞങ്ങള്‍ ഇസ്രായേല്‍ സൈന്യത്തിന്റെ മെര്‍കേവ ടാങ്കുകള്‍ ഗ്രി്ല്‍ ചെയ്യുന്ന തിരക്കിലാണ്. അഭിമാനമുള്ള ജനങ്ങളേ, ഇസ്രായേലിന് അവരുടെ ആളുകളെ നഷ്ടപ്പെട്ടു, 70 ദിവസത്തെ യുദ്ധത്തിനും അടിച്ചമര്‍ത്തലിനും ശേഷവും അവര്‍ക്ക് ഒരു ബന്ദിയെ പോലും മോചിപ്പിക്കാനായിട്ടില്ല. അവരുടെ അന്ത്യം അടുത്തിരിക്കുന്നു’ ഫലസ്തീന്‍ ആക്റ്റിവിസ്റ്റ് ഖാലിദ് സെയ്ഫി പോസ്റ്റ് ചെയ്തു.

നേരത്തെയും ഹമാസ് നേതാക്കളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് വലിയ തുക പ്രതിഫലം ചെയ്ത് ഇസ്രായേല്‍ സേന ആകാശത്തു നിന്നും ലഘുലേഖകള്‍ അയച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം പുല്ലുവിലയാണ് ഫലസ്തീനികള്‍ നല്‍കിയത്.

Related Articles