വാഷിങ്ടൺ: ഇസ്രായേലിന് 735 മില്യൺ ഡോളറിന്റെ കൃത്യമായ മാർഗനിർദേശ ബോംബുകൾ വിൽക്കുന്നത് ജോ ബൈഡൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ. പീസ് അഡ്വക്കേറ്റ്സും ഫലസ്തീൻ അനുകൂല വിഭാഗങ്ങളുമാണ് യു.എസിനോട് ആയുധ വിൽപന നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ബൈഡൻ ഇസ്രായേലിന് ആയുധം വിൽക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണിത്.
അതിക്രമങ്ങളിൽ മാത്രമല്ല, കൂട്ട മനുഷ്യവകാശ ലംഘനം നടത്തികൊണ്ടിരിക്കുന്ന ഒരു രാജ്യത്തേക്ക് ഞങ്ങൾ അറിഞ്ഞുകൊണ്ട് ആയുധം കൈമാറുകയാണ് -നാഷണൽ ലോയേഴ്സ് ഗിൽഡ് ഫലസ്തീൻ ഉപസമിതിയുടെ സഹ ചെയർമാനും, യു.എസിലെ ഫലസ്തീൻ അവകാശ സംഘാടകനുമായ ഹുവൈദ അറാഫ് പറഞ്ഞു.