Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേര്‍ണ്‍സിന്റെ ഒന്നാം വാര്‍ഷികം

ഗസ്സ സിറ്റി: ഇസ്രായേലിനെതിരെയുള്ള ചെറുത്ത് നില്‍പ്പ് പോരാട്ടത്തിന്റെ ഭാഗമായി ഫലസ്തീന്‍ ജനത ആരംഭിച്ച ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേര്‍ണ്‍സിന് ഇന്നേക്ക് ഒരു വര്‍ഷം. 2018 മാര്‍ച്ച് 30നായിരുന്നു ഗസ്സ-ഇസ്രായേല്‍ അതിര്‍ത്തി വേലിക്ക് സമീപം ഫലസ്തീനികള്‍ മാര്‍ച്ച് ആരംഭിച്ചത്. അതിനു ശേഷം മുടങ്ങാതെ എല്ലാ വെള്ളിയാഴ്ചകളിലും പ്രക്ഷോഭവും ഉപരോധവുമായി അവര്‍ അതിര്‍ത്തിക്ക് സമീപം ഒത്തുകൂടും.

ഗസ്സയില്‍ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് പതിച്ചെന്ന പേരില്‍ ഇസ്രായേല്‍ ഗസ്സക്കു നേരെ ആരംഭിച്ച ശക്തമായ വ്യോമാക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് വാര്‍ഷികാഘോഷം നടക്കുന്നത്. ഇതിനോടകം 6500 പ്രക്ഷോഭര്‍ക്കാണ് ഇസ്രായേലിന്റെ വ്യോമാക്രമണത്തിലും വെടിവെപ്പിലും പരുക്കേറ്റത്. ഇതില്‍ 250ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ കുട്ടികളും മാധ്യമപ്രവര്‍ത്തകരും മെഡിക്കല്‍ വളന്റിയര്‍മാരും ഉള്‍പ്പെടും.

Related Articles