ബ്രസൽസ്: ഫലസ്തീനിൽ ദിവസങ്ങളായി തുടരുന്ന ഇസ്രായേൽ ആക്രമണം അവസാനിപ്പിന്നതിന് വെടിനിർത്തൽ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാർ. എന്നാൽ, സമാധാനം പുനഃസ്ഥാപിക്കുന്നതിന് യൂറോപ്യൻ യൂണിയന് ഏകകണ്ഠമായ തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസെപ് ബോറെൽ വെടിനിർത്തൽ കരാറിനായി വിളിച്ചുചേർത്ത വീഡിയോ സംഭാഷണത്തിൽ 26 വിദേശകാര്യ മന്ത്രിമാർ സംബന്ധിക്കും. ഇസ്രായേലിന്റെ ഏറ്റവും അടുത്ത സഖ്യക്ഷിയായ ഹംഗറി വിദേശകാര്യ മന്ത്രമാരുമായുള്ള യോഗത്തിൽ ചേരാൻ വിസമ്മതിച്ചു.
എല്ലാ ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കുന്നതിനും, വെടനിർത്തൽ യാഥാർഥ്യമാക്കുന്നതിനുമാണ് മുൻഗണന എന്ന് മന്ത്രിമാർക്കിടയിൽ ധാരണയുണ്ടായതായി യോഗത്തിന് അധ്യക്ഷത വഹിച്ച ജോസെപ് ബോറെൽ പറഞ്ഞു.