Current Date

Search
Close this search box.
Search
Close this search box.

സുബൈറിന് വീണ്ടും ജാമ്യം; ഇത്തവണയും പുറത്തിറങ്ങാനായില്ല

ന്യൂഡല്‍ഹി: അള്‍ട്ട് ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈറിന് മറ്റൊരു കേസില്‍ കൂടി ജാമ്യം ലഭിച്ചു. എന്നാല്‍ വേറെയും കേസുകള്‍ അദ്ദേഹത്തിന്റെ പേരില്‍ ഉള്ളതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാതെ കസ്റ്റഡിയില്‍ തന്നെ തുടരുകയാണ് സുബൈര്‍. 2018ലെ ട്വീറ്റുമായി ബന്ധപ്പെട്ട കേസിനാണ് വെള്ളിയാഴ്ച ഡല്‍ഹി ഹൈക്കോടതി സുബൈറിന് ജാമ്യം അനുവദിച്ചത്.

ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ മൂന്ന് ഹിന്ദുത്വ നേതാക്കളുടെ മുസ്ലിം വിദ്വേഷം നിറഞ്ഞ ട്വീറ്റുകള്‍ വാര്‍ത്തയാക്കിയതിനാണ് യു.പി പൊലിസ് സുബൈറിനെതിരെ കേസെടുത്തത്. ജൂണ്‍ 27നാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. യതി നരസിംഹാനന്ദ സരസ്വതി, ബജ്‌റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവരുടെ ട്വീറ്റുകളാണ് സുബൈര്‍ വാര്‍ത്തകളില്‍ പരാമര്‍ശിച്ചത്.

ജൂലൈ എട്ടിന് സുബൈറിന് സുപ്രീം കോടതി അഞ്ച് ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, മറ്റ് നിരവധി കേസുകള്‍ ചുമത്തിയതിനാല്‍ പുറത്തിറങ്ങാനായിരുന്നില്ല. ചൊവ്വാഴ്ച ഈ കേസില്‍ വാദം കേട്ടപ്പോള്‍ കേസില്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നാലാഴ്ചത്തെ സമയം അനുവദിച്ചു. അന്തിമ തീര്‍പ്പിനായി കേസ് സെപ്റ്റംബര്‍ ഏഴിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles