Current Date

Search
Close this search box.
Search
Close this search box.

മാനസിക രോഗിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം: ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ നീമചില്‍ 65കാരനായ മാനസികാസ്വാസ്ഥ്യം നേരിടുന്നയാളെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനെ പൊലിസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് എന്നാണോ തന്റെ പേര് എന്ന് ചോദിച്ച് വര്‍ലാല്‍ ജെയിന്‍ എന്നു പേരുള്ളയാളെ 14 തവണ മുഖത്തടിച്ച് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ രണ്ട് ദിവസം മുന്‍പാണ് പുറത്തുവന്നത്. സംഘ്പരിവാര്‍ പ്രവര്‍ത്തകനായ ആക്രമി പേരും ആധാര്‍ കാര്‍ഡും ആവശ്യപ്പെട്ട് നിരന്തരം ഇദ്ദേഹത്തെ അടിക്കുന്നത് വീഡിയോവില്‍ കാണാം. പിന്നീട് ജെയ്‌നിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മുന്‍ ബി ജെ പി കൗണ്‍സിലര്‍ ബീനാ ഖുഷ്വാഹയുടെ ഭര്‍ത്താവ് ദിനേശ് ഖുഷ്വാഹയാണ് ജെയിനിനെ ആക്രമിച്ചത്. വീഡിയോ വൈറലായതിനെത്തുടര്‍ന്നാണ് പൊലിസ് കേസെടുക്കാനും അറസ്റ്റ് ചെയ്യാനും തയാറായത്. ഐ പി സി സെക്ഷന്‍ 304 (2) (കൊലപാതകമല്ലാത്ത നരഹത്യ) പ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്.

മെയ് 16 നാണ് രാജസ്ഥാനിലെ രത്ലം ജില്ലയിലെ സര്‍സായി ഗ്രാമവാസിയായ ജെയ്നെ ചിറ്റോര്‍ഗഡില്‍ നിന്ന് കാണാതാകുന്നത്. മൂന്ന് ദിവസത്തിന് ശേഷം, മെയ് 19 ന് നീമച്ചിലെ മാനസ തഹസിലില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Related Articles