Current Date

Search
Close this search box.
Search
Close this search box.

ബാബരി കേസ്: പുന:പരിശോധന ഹരജികള്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസില്‍ സമര്‍പ്പിച്ച പുന:പരിശോധന ഹരജികള്‍ സുപ്രീംകോടതി തള്ളി. കഴിഞ്ഞ നവംബര്‍ ഒന്‍പതിന് പുറപ്പെടുവിച്ച
അഞ്ചംഗ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയ്ക്കെതിരേ സമര്‍പ്പിച്ച 18 പുന:പ്പരിശോധനാ ഹരജികളും ഇന്ന് സുപ്രീംകോടതി തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ തള്ളിയത്.

ഡിസംബര്‍ രണ്ടിന് ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് ആണ് ആദ്യം പുനപരിശോധന ഹരജി നല്‍കിയത്. പിന്നീട് ഡിസംബര്‍ അഞ്ചിനാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്,നിര്‍മോഹി അഖോര,ഹിന്ദു മഹാസഭ തുടങ്ങിയ 18 കക്ഷികളും റിവ്യൂ ഹരജി നല്‍കിയിരുന്നത്. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഇന്നും ഹരജി പരിഗണിച്ചത്. ഇതില്‍ ഒരാള്‍ മാത്രമാണ് പുതിയ അംഗമായി ബെഞ്ചില്‍ ഉണ്ടായിരുന്നത്. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് പകരം വന്ന സഞ്ജീവ് ഖന്ന മാത്രമാണ് പുതുതായി ബെഞ്ചിലുണ്ടായിരുന്നത്.

ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. മുസ്ലിംകള്‍ക്ക് പകരം അയോധ്യയിലെവിടെയെങ്കിലും അഞ്ച് ഏക്കര്‍ നല്‍കണമെന്നുമാണ് കോടതി ഉത്തരവിട്ടിരുന്നത്.

Related Articles