Current Date

Search
Close this search box.
Search
Close this search box.

ഓട്ടിസം ബാധിച്ച ഫലസ്തീന്‍ യുവാവിനെയും കൊന്നുതള്ളി ഇസ്രായേല്‍ സൈന്യം

ജറൂസലേം: വൈകല്യമുള്ള ആളുകളെയും വെറുതെ വിടാതെ ഇസ്രായേല്‍ സൈന്യത്തിന്റെ നരവേട്ട തുടരുന്നു. ഓട്ടിസം ബാധിച്ച 32കാരനായ ഫലസ്തീനിയെയാണ് കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നത്. ഇയാദ് അല്‍ ഹല്ലാക്ക് ആണ് അധിനിവിഷ്ട കിഴക്കന്‍ ജറൂസലേമില്‍ വെച്ച് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

ഇതിനെത്തുടര്‍ന്ന് വമ്പിച്ച രീതിയിലുള്ള പ്രതിഷേധമാണ് ഇസ്രായേലിനെതിരെ ഫലസ്തീനില്‍ ഉയര്‍ന്നത്. തോക്ക് പിടിച്ചു നില്‍ക്കുകയായിരുന്ന ഹല്ലാക്കിനോട് നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ ഓടുകയും തുടര്‍ന്ന് വെടിവെക്കുകയുമായിരുന്നുവെന്നാണ് ഇസ്രായേല്‍ പൊലിസ് ഭാഷ്യം. എന്നാല്‍ പൊലിസ് പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവന് കഴിയില്ലെന്ന് ഹല്ലാക്കിന്റെ കുടുംബം പറഞ്ഞു. ഹല്ലാക്കിന്റെ വിലാപയാത്രയിലും ഖബറടക്ക ചടങ്ങിലും നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. ഇസ്രായേലിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു വിലാപ യാത്ര.

Related Articles