Current Date

Search
Close this search box.
Search
Close this search box.

ആംബുലന്‍സില്‍ കുഞ്ഞിനെ കൊണ്ടുപോകുന്നതിനെതിരെ വര്‍ഗ്ഗീയ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍

കൊച്ചി: മംഗലാപുരത്ത് നിന്നും കൊച്ചി വരെ കേരളമൊന്നാകെ കുരുന്ന് ജീവനായി കൈകോര്‍ത്തപ്പോള്‍ സംഭവത്തിനെതിരെ വര്‍ഗ്ഗീയ പോസ്റ്റിട്ട ബിനില്‍ സോമസുന്ദരനെ പൊലിസ് അറസ്റ്റു ചെയ്തു.

”കെ.എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായി കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം.കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം, ന്യൂനപക്ഷ ജിഹാദിയുടെ വിത്താണ്” എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിലിട്ട പോസ്റ്റ്. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഐ.പി.സി. 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്ത് ഇന്ന് അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിലെ പോത്താനിക്കാടിനു സമീപം കടവൂര്‍ സ്വദേശിയാണ് പ്രതി.

‘ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകന്‍’ എന്നാണ് ഫെയ്‌സ്ബുക്കില്‍ ബിനില്‍ സ്വയം പരിചയപ്പെടുത്തുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്ത് നിന്നും ആംബുലന്‍സ് മാര്‍ഗം കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചത്.

Related Articles