Current Date

Search
Close this search box.
Search
Close this search box.

ഇറാഖില്‍ നിന്ന് യുദ്ധ ദൗത്യ സൈന്യത്തെ യു.എസ് പിന്‍വലിക്കും

ബഗ്ദാദ്: ഇറാഖില്‍ നിന്ന് യുദ്ധ ദൗത്യ സൈന്യത്തെ യു.എസ് 2021 അവസാനത്തോടെ പിന്‍വലിക്കുന്ന ഔദ്യോഗിക കരാറില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍കാദിമിയും തിങ്കളാഴ്ച ഒപ്പുവെച്ചു. ഇറാഖില്‍ 18 വര്‍ഷത്തിലേറെയായി യു.എസ് സൈന്യത്തിന്റെ സാന്നിധ്യമുണ്ട്.

ആഗസ്റ്റ് അന്ത്യത്തോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് അവസാന അമേരിക്കന്‍ സൈന്യത്തെയും ഡെമോക്രാറ്റിക് പ്രസിഡന്റ് ബൈഡന്‍ പിന്‍വലിക്കുമ്പോള്‍, പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ കാലത്ത് തുടങ്ങിവെക്കുകയും, രണ്ട് യുദ്ധങ്ങളില്‍ പങ്കാളിയാവുകയും ചെയ്ത യു.എസ് യുദ്ധ ദൗത്യം പൂര്‍ത്തീകരിക്കപ്പെടുകയാണ്.

നയതന്ത്ര ചര്‍ച്ചയുടെ ഭാഗമായി ബൈഡനും കാദിമിയും ഓവല്‍ ഓഫീസില്‍ വെച്ച് ആദ്യ മുഖാമുഖ കൂടിക്കാഴ്ച നടത്തുകയായിരുന്നു. ഞങ്ങളുടെ ദൗത്യം ഇറാഖില്‍ ലഭ്യമായിരിക്കും. പരിശീലനം തുടരുക, സഹായം നല്‍കുക, ഐ.എസ്.ഐ.എസിനെ കൈകാര്യം ചെയ്യുക എന്ന തലത്തിലായിരിക്കും. പക്ഷേ, ഈ വര്‍ഷാവസാനത്തോടെ രംഗത്തുണ്ടായിരിക്കുന്നതല്ലെന്ന് ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Related Articles