Current Date

Search
Close this search box.
Search
Close this search box.

ഇദ്‌ലിബ്: സിറിയന്‍ വ്യോമാക്രമണത്തില്‍ 33 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സംഘര്‍ഷം രൂക്ഷമായ വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ തുര്‍ക്കി സൈന്യവും സിറിയന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. ബശ്ശാര്‍ അസദിന്റെ സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ തുര്‍ക്കിയുടെ 33 സൈനികര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ തെക്കുകിഴക്കന്‍ ഇദ്‌ലിബ് പ്രവിശ്യയിലെ ഗവര്‍ണര്‍ ആണ് ഇക്കാര്യം അറിയിച്ചത്. സിറിയയില്‍ നിന്നും തുര്‍ക്കിയിലേക്ക് അഭയാര്‍ത്ഥപ്രവാഹം ക്രമാതീതമായി വര്‍ധിക്കുന്നതിനിടെയാണ് പുതിയ ഏറ്റുമുട്ടല്‍. മേഖലയില്‍ തുര്‍ക്കി സൈനികസാന്നിധ്യം ശക്തമാക്കിയിരുന്നു.

പ്രദേശത്തെ വ്യോമാതിര്‍ത്തി റഷ്യയുടെ നേതൃത്വത്തിലുള്ള സിറിയന്‍ സഖ്യസേനയുടെ നിയന്ത്രിണത്തിലാണ്. ആയിരക്കണക്കിന് സിവിലയന്മാരെ കൊലപ്പെടുത്തുകയും, ഏകദേശം പത്ത് ലക്ഷത്തോളം പേരെ കടുത്ത ശൈത്യ സമയത്ത് നാടുകടത്തുകയും ചെയ്ത സിറിയയുടെ ക്രൂരത ലോകരാഷ്ട്രങ്ങള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

ഇദ്ലിബില്‍ നിന്ന് സിറിയന്‍ സൈന്യത്തെ പുറത്താക്കുന്ന കാര്യത്തില്‍ ഒരടി പിന്നോട്ടില്ലെന്ന് കഴിഞ്ഞ ദിവസം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബി ഉര്‍ദുഗാന്‍ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി അവസാനത്തോടെ സിറിയയുടെ വടക്കുപടിഞ്ഞാറ് ഇദ്ലിബ് മേഖലയിലെ സൈനിക നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് സിറിയന്‍ സൈന്യത്തെ തുരത്തുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

Related Articles