Current Date

Search
Close this search box.
Search
Close this search box.

കിഴക്കന്‍ ജറൂസലേമില്‍ വീണ്ടും ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം

ജറൂസലേം: കിഴക്കന്‍ ജറൂസലേമില്‍ ഇസ്രായേല്‍ സൈന്യവും ഫലസ്തീനികളും തമ്മില്‍ വീണ്ടും സംഘര്‍ഷം. 20 ഫലസ്തീനികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശൈഖ് ജര്‍റ മേഖലയില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് ഏറ്റുമുട്ടലുണ്ടായത്. ഇസ്രായേല്‍ സൈന്യം സ്റ്റണ്‍ ഗ്രനേഡ് ദുര്‍ഗന്ധം വമിപ്പിക്കുന്ന സ്‌പ്രേയും ഫലസ്തീനികള്‍ക്കെതിരെ പ്രയോഗിച്ചു. ഫലസ്തീനികള്‍ കസേരകളും കല്ലുകളും പൊലിസിന് നേരെ എറിഞ്ഞതായി ഇസ്രായേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റബ്ബര്‍ ബുള്ളറ്റും കുരുമുളക് സ്‌പ്രേയും ടിയര്‍ ഗ്യാസും പ്രയോഗിച്ചിട്ടാണ് മിക്ക ആളുകള്‍ക്കും പരുക്ക് പറ്റിയത്. പ്രായമുള്ളയാളുടെ തലക്ക് പരുക്കേറ്റിട്ടുണ്ടെന്നും റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയും ആംബുലന്‍സുകള്‍ക്ക് നേരെയും ജൂത കുടിയേറ്റക്കാര്‍ ആക്രമണം നടത്തിയതായും കല്ലേറ് നടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ചൊവ്വാഴ്ച കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്്സാ പള്ളി സമുച്ചയത്തിലേക്ക് നിരവധി ഇസ്രായേലി കുടിയേറ്റക്കാര്‍ അതിക്രമിച്ച് പ്രവേശിച്ചതായി അഖ്‌സ ഡയറക്ടറേറ്റ് പറഞ്ഞു.

 

Related Articles