Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാന് സൗദി,യു.എ.ഇ, കുവൈത്ത് എന്നിവരുടെ സഹായം

അമ്മാന്‍: കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും മൂലം ജനങ്ങളുടെ പ്രക്ഷോഭം തുടരുന്ന ജോര്‍ദാന് യു.എ.ഇയുടെയും കുവൈത്തിന്റെയും സൗദിയുടെയും സഹായം. 2.5 ബില്യണ്‍ ഡോളറാണ് മൂന്നു രാജ്യങ്ങളും കൂടി ജോര്‍ദാന് നല്‍കുന്നത്. തിങ്കളാഴ്ച സൗദി സ്‌റ്റേറ്റ് മീഡിയ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മക്കയില്‍ വച്ച് നാലു രാഷ്ട്രങ്ങളിലെ പ്രതിനിധികളും പങ്കെടുത്ത ഉച്ചകോടിയില്‍ വച്ചാണ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.

രാജ്യത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നികുതി പരിഷ്‌കരണത്തിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിയാര്‍ജിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി രാജിവെക്കണമെന്നും പുതിയ നികുതി സമ്പ്രദായം പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്.

വിലക്കയറ്റത്തിലും നികുതി പരിഷ്‌കരണത്തിലും പ്രതിഷേധിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. കഴിഞ്ഞ മാസമാണ് ഐ.എം.എഫിന്റെ പിന്തുണയുള്ള നികുതി പരിഷ്‌കരണ ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. ബഹ്‌റൈന്‍,ഈജിപത് തുടങ്ങിയ രാജ്യങ്ങളും സമാന പ്രതിസന്ധി നേരിടുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 

Related Articles