Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് രണ്ടു ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു

ഗസ്സ: ഗസ്സ അതിര്‍ത്തിയില്‍ ഫസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തുന്ന വെടിവെപ്പും അതിക്രമങ്ങളും തുടരുന്നു. കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

അബ്ദുല്ല അല്‍ ഷഹരി (28),മുഹമ്മദ് ഹിജൈല എന്നിവരാണ് കൊല്ലപ്പെട്ടത്. ഗസ്സ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
തെക്കന്‍ ഗസ്സയിലെ നഗരമായ ഖാന്‍ യൂനുസില്‍ വച്ചാണ് ഷഹരിക്ക് വെടിയേറ്റത്. ഞെഞ്ചിലായിരുന്നു സൈന്യം വെടിവച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഹിജൈല ഹമാസ് പ്രവര്‍ത്തകനാണ്.

കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന ഗ്രേറ്റ് മാര്‍ച്ചിനു നേരെയുണ്ടായ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം ഇതിനോടകം 35 ആയി. രണ്ടായിരത്തിലേറെ ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വെടിവെപ്പില്‍ മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു. മാര്‍ച്ച് 30ന് നടന്ന ബഹുജന റാലിക്കു നേരെ നടന്ന വെടിവെപ്പില്‍ 33 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.

തുടര്‍ച്ചയായ മൂന്നാമത്തെ വെള്ളിയാഴ്ചയും ഗസ്സ-ഇസ്രായേല്‍ അതിര്‍ത്തിയില്‍ ബഹുജന പ്രക്ഷോഭമാണ് അരങ്ങേറിയത്. അതേസമയം, ഖാന്‍ യൂനുസിന് സമീപം ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടി നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചു.

 

Related Articles