Current Date

Search
Close this search box.
Search
Close this search box.

അഫ്രിന്‍: എട്ടു തുര്‍ക്കി സൈനികരും 20 സിവിലിയന്മാരും കൊല്ലപ്പെട്ടു

അഫ്രിന്‍: സിറിയയിലെ അഫ്രിനില്‍ കഴിഞ്ഞ ഏതാനും മാസമായി തുടരുന്ന തുര്‍ക്കിയുടെ സൈനിക നടപടിയില്‍ 20 സാധാരണക്കാരും എട്ടു തുര്‍ക്കി സൈനികരും കൊല്ലപ്പെട്ടു. യു.എസ് പിന്തുണയുള്ള കുര്‍ദ് സായുധ സംഘമായ വൈ.പി.ജിക്കുനേരെ നടത്തിയ ആക്രമണത്തിനിടെയാണ് കഴിഞ്ഞ ദിവസം 20 പേര്‍ കൊല്ലപ്പെട്ടത്.

അഫ്രിന്റെ പടിഞ്ഞാറന്‍ മേഖലയായ ഷരാന്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സിറിയയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ ‘സന’യാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

ജനുവരിയില്‍ ഓപറേഷന്‍ ഒലീവ് ബ്രാഞ്ച് എന്ന പേരില്‍ ആരംഭിച്ച സൈനിക നടപടിയില്‍ ഇതിനോടകം 2,222 തീവ്രവാദികളെ വധിച്ചതായി തുര്‍ക്കി മിലിട്ടറി വക്താക്കള്‍ അറിയിച്ചു. അതേസമയം, വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിനിടെ എട്ടു തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 13 പേര്‍ക്ക് പരുക്കേറ്റതായും തുര്‍ക്കി സൈന്യം അറിയിച്ചു. പരുക്കേറ്റ സൈനികരെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്തി അടിയന്തിര സഹായം നല്‍കിയിട്ടുണ്ട്.

തുര്‍ക്കി- സിറിയ അതിര്‍ത്തി പ്രദേശമായ അലപ്പോക്കടുത്ത പ്രദേശമാണ് അഫ്രിന്‍. ഇവിടെ വര്‍ഷങ്ങളായി തീവ്രവാദ സംഘടനകളായ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പി.കെ.കെ),ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടി (പി.വൈ.ഡി),പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ്സ് (വൈ.പി.ജി) എന്നിവരുടെ ഉപരോധത്തിലാണ്. ഇവര്‍ക്ക് അമേരിക്ക പരസ്യ പിന്തുണ നല്‍കുന്നുണ്ട്.

ഇവിടെയാണ് പുതിയ അതിര്‍ത്തി സേനയെ രൂപീകരിച്ച് പ്രശ്നം വഷളാക്കാന്‍ അമേരിക്ക ശ്രമിക്കുന്നത്. മേഖലയിലേക്ക് സൈന്യത്തെ അയച്ച് തീവ്രവാദികളുടെ കൈയില്‍ നിന്നും പൂര്‍ണമായും മോചിപ്പിക്കുക എന്നതാണ് തുര്‍ക്കിയുടെ ലക്ഷ്യം.

 

Related Articles