Current Date

Search
Close this search box.
Search
Close this search box.

അഞ്ച് ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്രയേല്‍ കൈമാറി

ഖുദ്‌സ്: ഖുദ്‌സിന് വേണ്ടിയുള്ള പ്രക്ഷോപത്തിനിടെ രക്തസാക്ഷികളായ അഞ്ച് ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്രയേല്‍ അധിനിവേശ ഭരണകൂടം ബന്ധുക്കള്‍ക്ക് കൈമാറി. രണ്ട് യുവതികളും ഒരു കുട്ടിയും രക്തസാക്ഷികളുടെ കൂട്ടത്തിലുണ്ട്. എല്ലാവര്‍ക്കും വേണ്ടി പൊതുവായി ശനിയാഴ്ച്ച ജനാസ നമസ്‌കാരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നാബുലിസിലെ മിലിറ്ററി ചെക്‌പോസ്റ്റില്‍ ഇസ്രയേല്‍ വെടിയേറ്റ് രക്തസാക്ഷിയായ റഹീഖ് ബൈറാവിയുടെ മൃതദേഹവും അക്കൂട്ടത്തിലുണ്ട്. കത്തിയുപയോഗിച്ച് ആക്രമണത്തിന് ശ്രമിച്ചു എന്നാരോപിച്ചാണ് ഇസ്രയേല്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയിരിക്കുന്നത്.
അതേസമയം രണ്ട് ഫലസ്തീനികളുടെ മൃതദേഹം കൈമാറുന്നത് ഇസ്രയേല്‍ വൈകിപ്പിച്ചിരിക്കുകയാണ്. ഏഴ് ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൈമാറാന്‍ താല്‍പര്യപ്പെടുന്നതായിട്ടാണ് ഇസ്രയേല്‍ സുപ്രീം കോടതി കഴിഞ്ഞ ആഴ്ച്ച അറിയിച്ചിരുന്നത്.

Related Articles