Friday, May 27, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Life Women

സ്ത്രീ പീഡനം: പ്രതിക്കുട്ടിൽ ആരെല്ലാം?

ഇബ്‌റാഹിം ശംനാട് by ഇബ്‌റാഹിം ശംനാട്
27/11/2021
in Women
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

പരിഷ്കൃതമായ നമ്മുടെ സമൂഹത്തിൽ സ്ത്രീ പീഡനവും ബാല പീഡനവും ഒരു പതിവ് ചര്യയായി മാറുകയാണൊ? ഇന്ത്യയിൽ മാത്രമല്ല ലോകത്തുടനീളം സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നവലോക വ്യവസ്ഥിതിയുടെ ആഗമനത്തോടെ കൂടുതൽ രൗദ്രഭാവത്തിൽ പ്രചാരം നേടുന്ന ദാരുണ സംഭവങ്ങൾക്കാണ് നാം നിത്യേന സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. വളരെ അപകടകരമായ ഒരു സാമൂഹ്യരോഗമാണ് സ്ത്രീപീഡനം എന്ന കാര്യത്തിൽ അത് ചെയ്യുന്നവർ പോലും സമ്മതിക്കുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വെളിപ്പെടുത്തിയ കേരളത്തിലെ സ്ത്രീപീഡന കണക്കുകൾ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഒരു രോഗത്തെ ചികിൽസിക്കാൻ അതിൻറെ കാരണങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. കാരണങ്ങൾ കണ്ടത്തൊതെയുള്ള ചികിൽസ കേവലം പാഴ്വേലയിലായിരിക്കും കലാശിക്കുക. സ്ത്രീ പീഡനം പോലുള്ള മാരകമായ സാമൂഹ്യ രോഗങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ മുതിരുമ്പോൾ അതിൻറെ കാരണങ്ങൾ കണ്ടത്തൊതെ ചികിൽസിക്കുന്നത് ഫലം ചെയ്യുകയില്ല.

You might also like

എന്തുകൊണ്ടാണ് സ്ത്രീയെ വേർതിരിക്കുന്നത്?

ഭർത്താവിന്റെ രണ്ടാം വിവാഹത്തെ നിങ്ങൾ അം​ഗീകരിക്കുന്നുണ്ടോ ?

നിഖാബ് നിർബന്ധമാണോ?

സ്ത്രീ ജോലിക്കാരും അൽഷിമേഴ്സും

പ്രതിക്കുട്ടിൽ ആരെല്ലാം?
സ്ത്രീ പീഡനത്തിന് പരിഹാരം കാണാൻ ശ്രമിക്കുമ്പോൾ ഈ കിരാത വാഴ്ചക്ക് നേതൃത്വം കൊടുക്കുന്ന കഷ്മലന്മാർ ആരെല്ലാം എന്ന് തിട്ടപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അത് ചെയ്യുന്ന ഒന്നൊ അതിലധികമൊ വരുന്ന ഏതാനും പേരിൽ മാത്രം ഒതുക്കേണ്ടതാണൊ അവരുടെ പ്രതിപ്പട്ടിക? സമൂഹത്തിലെ മറ്റെല്ലാവരുടെയും കൈകൾ ഇക്കാര്യത്തിൽ ശുദ്ധമാണെന്നാണൊ കരുതേണ്ടത്? അങ്ങനെ കരുതുന്നുവെങ്കിൽ പ്രശ്നത്തിൻറെ ഒരു വശം മാത്രം ശ്രദ്ധിക്കാനെ നമുക്ക് താൽപര്യമുള്ളൂ എന്നാണ് അർത്ഥം.

ഒരു വ്യക്തിയെ വളർത്തി എടുക്കുന്നതിൽ സമൂഹത്തിനുള്ള പങ്ക് ക്ലിപ്തപ്പെടുത്തുക സാധ്യമല്ല. സമൂഹം തന്നെ മലിനമായാൽ വ്യക്തിചെയ്യുന്ന അപരാഥങ്ങൾക്ക് സമൂഹവും ഉത്തരവാദിയാണ്. തിന്മയിലേക്കുള്ള സാഹചര്യത്തിന് അവസരം ഉണ്ടാക്കുകയും അതിൻറെ വിലയത്തിൽ അകപ്പെടുകയും ചെയ്താൽ സമൂഹത്തിനും ആ അപരാഥത്തിൽ പങ്ക് ഉണ്ടാവേണ്ടതല്ലെ? കുട്ടികളിൽ ധാർമ്മിക മുല്യങ്ങൾ കരുപിടിപ്പിക്കേണ്ടത് സ്വന്തം വീട്ടിൽ നിന്നാണ്. ആയിരകണക്കിൽ ടി.വി.ചാനലുകളിൽ പരന്ന് കിടക്കുന്ന ദൃശ്യവിരുന്നിൽ കുടുബത്തോടൊപ്പം എന്തെല്ലാം അശ്ലീല കാഴ്ചകളാണ് കൊച്ചു കുട്ടികൾ മുതൽ കൗമാര പ്രായക്കാർവരെ കാണുന്നത്!

സ്ത്രീകളുടെ ജീവിതരീതിയിൽ ഉണ്ടായ മാറ്റങ്ങളും സ്ത്രീ പീഡനത്തിന് കാരണമാവുന്നുണ്ട്. അവരുടെ അഴിഞ്ഞാട്ടം മുമ്പെന്നത്തൊക്കാളും വർധിച്ചിരിക്കുകയാണ്. യുവാക്കളെ പ്രകോപിപ്പിക്കുന്ന വേഷവിധാനം,സംസാര ശൈലി,വിദ്യാഭ്യാസത്തിൻറെയും തൊഴിലിൻറെയും പേരിൽ അവർ സ്വയം തന്നെ നേടിഎടുത്തിട്ടുള്ള സ്വാതന്ത്ര്യം ഇതെല്ലാം ഇന്ന് അവർക്ക് തന്നെ വിനയാവുന്നു. വസ്ത്ര ധാരണ വിഷയത്തിൽ സാമന്യ സംസ്കാരംപോലും യുവതികൾ പാലിക്കുന്നില്ല. ഒരു മാന്യമായ ഡ്രസ്സ്കോഡ് അവർക്ക് വളർത്തി എടുത്ത് കൂടെ?

ഉദാരവൽകരണത്തിൻറെ ഭാഗമായി ഭരണകൂടങ്ങൾ അനിയന്ത്രിതമായ സ്വതന്ത്ര്യം വകവെച്ച്കൊടുക്കുന്നു. സ്ത്രീ പീഡനത്തിൻറെ പ്രതിപ്പട്ടികയിൽ ഭരണകൂടത്തിനും പോലീസിനും അതിൻറെതായ പങ്കുണ്ടെന്നതിൽ സംശയമില്ല. രാജ്യത്തെ നിയമ നിർമ്മാണ സഭകളിലേക്ക് മൽസരിക്കുന്ന പല രാഷ്ട്രീയ പാർട്ടികളുടേയും നേതാക്കൾ ബലാൽസംഗ കുറ്റകൃതങ്ങൾ ഉൾപ്പടെയുള്ള കേസുകളിൽ പ്രതികളാണെന്ന കാര്യം പുതുമയുള്ള വിവരമൊന്നുമല്ല. രാജ്യത്ത് നിലനിൽക്കുന്ന മദ്യത്തോടുള്ള സമീപനവും സ്ത്രീപീഡനത്തിൻറെ മുഖ്യ കാരണങ്ങളിലൊന്നാണെന്ന് പരക്കെ ബോധ്യപ്പെട്ടിട്ടും അതിനെതിരെ നടപടി എടുക്കാൻ മദ്യ രാജാക്കന്മാരെ ഭയന്ന് ഭരണകൂടം വൈമനസ്യം കാണിക്കുകയാണ്.

സ്ത്രീ എന്നാൽ സെക്സ് ആണെന്നും അതിൻറെ സമൃദ്ധമായ ഉപഭോഗമാണ് തൻറെ ജീവിത ലക്ഷ്യം എന്ന ഉപഭോഗ സംസ്കാരത്തിലേക്ക് മനുഷ്യ മനസ്സിനെ അധ:പതിപ്പിക്കുന്നതിൽ ഇലക്ട്രോണിക് മീഡിയകൾ വഹിച്ച പങ്ക് സുതരാം ബോധ്യമാണ്. സ്ത്രീ പീഡനത്തിൻറെ കാര്യത്തിൽ പ്രതിസ്ഥാനത്ത് ഒന്നാമതായി നിർത്തേണ്ടത് മീഡിയയെയാണൊ ഭരണകൂടത്തെയാണൊ എന്നൊന്നും തർക്കിക്കുന്നതിൽ അർത്ഥമില്ല. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി രാജ്യത്ത് നടപ്പാക്കി വരുന്ന ഉദാരവൽകരണത്തിൻറെ ഫലമായി മീഡിയകളെ നിയന്ത്രിക്കുന്നതിൽ അക്ഷന്ത്യവ്യമായ കുറ്റമാണ് ഭരണകർത്താക്കളിൽ നിന്ന് ഉണ്ടായികൊണ്ടിരിക്കുന്നത്. മെബൈൽ ഫോൺ,പ്ലേ സ്റ്റേഷൻ,ഫെയ്സ് ബുക്ക് തുടങ്ങിയ സോഷ്യൽമീഡിയകൾ വരുത്തിവെക്കുന്ന വിനകളും നിസ്സാരമല്ല. ഇതിൻറെ എല്ലാം ദൂഷിത വലയത്തിൽ വീഴാതിരിക്കാൻ അസാമാന്യമായ ആത്മ നിയന്ത്രണം ഉള്ള സ്ത്രീരത്നങ്ങൾക്ക് മാത്രമേ കഴിയൂ.

പിശാചിനെ പോലെ മാധ്യമങ്ങൾ
വിശുദ്ധ ഖുർആനിൽ പിശാചിൻറെ കാപട്യം തുറന്ന് കാണിക്കുന്ന ഒരു രംഗം ഇങ്ങനെ: പിശാചിൻറെ ഉദാഹരണം പോലെയാകുന്നു. അവൻ മനുഷ്യനോട് പറഞ്ഞ സന്ദർഭം: നീ അവിശ്വാസിയാവുക. അങ്ങനെ മനുഷ്യൻ അവിശ്വാസിയായപ്പോൾ പിശാച് പറഞ്ഞു: തീർച്ചയായും ഞാൻ നിന്നിൽ നിന്ന് മുക്തനാകുന്നു. പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഞാൻ ഭയപ്പെടുന്നു. സൂറ:ഹശ്ർ: 16

സോഷ്യൽ മീഡിയകളുടെയും ചാനലുകളുടെയും അനിയന്ത്രിതമായ കുത്തൊഴുക്കിൽപ്പെട്ട് അസഭ്യതയുടെയും അശ്ലീഷതയുടെയും എല്ലാ സീമകളും ലംഘിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഒരു കാലത്ത് പ്രിൻറെ് മീഡിയകളെ പൈങ്കിളി ജ്വരം ബാധിച്ചിരുന്നപ്പോൾ അതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായി. അത്തരം പൈങ്കിളി പ്രസിദ്ധീകരണങ്ങൾ കൈവശം വെച്ച് നടക്കുന്നത് അക്കാലത്ത് അശ്ലീലമായിരുന്നു. സിനിമാ ശാലകളിലേക്ക് പോവുന്നത് പോലും അപൂർവ്വം. അക്കാലത്തെ നമ്മുടെ പൂർവ്വികരുടെ ഉയർന്ന ധാർമ്മികബോധമാണ് ഇതിലൂടെ പ്രകടമാവുന്നത്.

ഇന്ന് ഈ അവസ്ഥക്ക് വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. സ്ഥിതിഗതികൾ ആകെ കുഴഞ്ഞ് മാറിഞ്ഞിരിക്കുകയാണ്. അത്യന്താധുനിക മൊബൈലുകളും സോഷ്യൽ മീഡിയകളുമെല്ലാം ചേർന്ന് അശ്ലീലതയുടെ ഒരു വെർച്വൽ ലോകം തന്നെ പണിതിരിക്കുന്നു. മനുഷ്യൻറെ കാമ വികാരങ്ങളെ വിജ്റുംഭിച്ച് അതിൻറെ കൊടുമുടിയിൽ എത്തിക്കുക. അവിടെ നിന്ന് ചെയ്ത് പോകുന്ന അരുതായ്മകളുടെ ഭീകര ദൃശ്യമാണ് രാജ്യത്ത് കണ്ട്കൊണ്ടിരിക്കുന്നത്.

ന്യായാധിപൻറെ വിചാരണയുടെ മൈക്രോസ്കോപിലൂടെ നോക്കുമ്പോൾ ഒരു ദുർബല നിമിഷത്തിൽ കുറ്റം കൃത്യം ചെയ്ത് പോയ ഹതഭാഗ്യനെ മാത്രമേ ശിക്ഷിക്കാൻ സാധ്യതയുള്ളൂ. എന്നാൽ പക്ഷെ വ്യക്തി,രക്ഷിതാക്കൾ,കുടുംബം,സമൂഹം,മീഡിയകൾ, പോലീസ്, ഭരണകൂടം, ശാസ്ത്ര സാങ്കേിത വിദ്യ ഇതെല്ലാം ഒരുപോലെ ഉൾപ്പെടുന്ന വലിയൊരു ശൃംഗലയാണ് സ്ത്രീ പീഡന സംഭവങ്ങളിലെ യഥാർത്ഥ പ്രതികൾ എന്ന് നാം തിരച്ചറിഞ്ഞാൽ മാത്രമെ ഈ പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം കാണാൻ കഴിയുകയുള്ളൂ.

സ്ത്രീ പീഡനത്തിനെതിരെ ഭരണകൂടം നിർമ്മിക്കുന്ന നിയമങ്ങളിലൂടെ മാത്രം ഇല്ലാതാക്കാൻ കഴിയുമെന്ന് വിചാരിക്കുന്നുവെങ്കിൽ ഉപ്പ് തേച്ച് കൊണ്ടിരിക്കുന്ന വൃണങ്ങളെ അതേ കൈകൊണ്ട് തന്നെ മരുന്ന് ലേപനം ചെയ്ത് ചികിൽസിക്കാൻ കഴിയും എന്ന് വിചാരിക്കുന്നത് പോലെ മൗഡ്യമാണ്. ഇവിടെ പരാമർശിച്ചതും അല്ലാത്തതുമായ സ്ത്രീ പീഡന കാരണങ്ങൾ കണ്ടത്തെി അതിനുള്ള ആത്മാർത്ഥമായ പ്രതിവിധിയാണ് അന്വേഷിക്കേണ്ടത്. ഒപ്പം പരലോക വിശ്വാസത്തിൽ അധിഷ്ടിതമായ ധാർമ്മികബോധത്തിനും സമൂഹത്തിൽ ഊന്നൽ നൽകേണ്ടതുണ്ട്. അതിന് ശേഷമാണ് സ്ത്രീപീഡന നിയമ നിർമ്മാണങ്ങളുടെയും ശിക്ഷാവിധികളുടെയും പ്രസക്തിയുള്ളൂ.

📱വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Facebook Comments
Tags: Violence against women
ഇബ്‌റാഹിം ശംനാട്

ഇബ്‌റാഹിം ശംനാട്

പത്രപ്രവര്‍ത്തകനും എഴുത്തുകാരനും. 1960 ല്‍ കാസര്‍കോഡ് ജില്ലയില്‍ ചെംനാട് ജനിച്ചു. പിതാവ് സി.എച്ച്. അബ്ദുല്ല ഹാജി. മാതാവ് ബി.എം.ഖദീജബി. പ്രാഥമിക വിദ്യാഭ്യാസാനന്തരം ശാന്തപുരം അല്‍ ജാമിഅ, ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ് എന്നിവിടങ്ങളില്‍ തുടര്‍ പഠനം. അറബി, ഇസ്ലാമിക് പഠനത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം. ഇഗ്നൊയില്‍ നിന്ന് പി.ജി.ഡിപ്ളോമ ഇന്‍ ജര്‍ണലിസം. ഇസ്ലാമിക് ഡവലപ്മെന്‍്റെ ബാങ്ക് സംഘടിപ്പിച്ച കമ്മ്യുണിറ്റി ഡവലപ്മെന്‍്റെ് വര്‍ക്കഷോപ്പ്, ടോസ്റ്റ്മാസ്റ്റേര്‍സ് ഇന്‍്റെര്‍നാഷണല്‍ ജിദ്ദ ചാപ്റ്ററില്‍ നിന്ന് പ്രസംഗ പരിശീലനം, വിവിധ മന:ശ്ശാസ്ത്ര വിഷയങ്ങളില്‍ പരിശീനം. 1986 മുതല്‍ 1990 വരെ കുവൈറ്റ് യുനിവേര്‍സിറ്റിയില്‍ വിവിധ വകുപ്പുകളില്‍ ജോലി, അഞ്ച് വര്‍ഷം സീമെന്‍സ് സൗദി അറേബ്യയിലും കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി ദബ്ബാഗ് ഗ്രൂപ്പിലും ജോലിചെയ്തുവരുന്നു. ഗള്‍ഫ് മാധ്യമം ആരംഭിച്ചത് മുതല്‍ ജിദ്ദ ലേഖകന്‍. പ്രവാചകനും കുട്ടികളുടെ ലോകവും, വധശിക്ഷ, എന്ത്കൊണ്ട് ഇസ്ലാം, സന്തോഷം ലഭിക്കാന്‍ മുപ്പത് മാര്‍ഗങ്ങള്‍ എന്നിവ വിവര്‍ത്തന കൃതികള്‍. പ്രവാസികളുടെ മാര്‍ഗദര്‍ശി എന്ന സ്വതന്ത്ര രചനയും പ്രസിദ്ധീകൃതമായി. ഗള്‍ഫ് മാധ്യമം, പ്രബോധനം വാരിക, മലര്‍വാടി, ആരാമം, ശബാബ്, ചന്ദ്രിക തുടങ്ങിയ ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. www.islamonlive.in എന്ന വെബ്പോര്‍ട്ടലിലും എഴുതിവരുന്നു. ദബ്ബാഗ് ഗ്രൂപ്പ് കമ്പനി ലോങ്ങ് സര്‍വീസ് അവാര്‍ഡ്, കുവൈത്തില്‍ നിന്ന് സി.എം.സ്റ്റീഫന്‍ അവാര്‍ഡ്, തനിമ സാംസ്കാരിക വേദി അവാര്‍ഡ്, ഹാമിദലി ഷംനാട് .െക.എം.സി.സി. അവാര്‍ഡ് എന്നീ പുരഷ്കാരങ്ങളും ലഭിച്ചു. കുവൈത്ത്, ഇറാഖ്,ജോര്‍ദാന്‍, സൗദി അറേബ്യ, യു.എ.ഇ, ബഹറൈന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. തനിമ സാംസ്കാരിക വേദി, ജിദ്ദ, സെന്‍്റെര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍്റെ് ഗൈഡന്‍സ് ഇന്ത്യ, ജിദ്ദ ഇന്ത്യ മീഡിയ ഫോറം, ഗുഡ്വില്‍ ഗ്ളോബല്‍ ഇനിഷേറ്റിവ്, ജിദ്ദ, സൗഹൃദ വിചാര വേദി, ജിദ്ദയിലെ ചെംനാട് മഹല്ല് കമ്മിറ്റി, ശാന്തപുരം അലൂംനി, ആലിയ വെല്‍ഫയര്‍ ഫോറം എന്നിവയില്‍ സജീവ സാനിധ്യം. സൗജ നൂറുദ്ദീന്‍ സഹധര്‍മ്മിണി. ഹുദ ഇബ്റാഹീം, ഇമാന്‍, ഖദീജ, ഇല്‍ഹാം, മനാര്‍ എന്നിവര്‍ മക്കള്‍. മരുമക്കള്‍ കെ.എം.അബ്ദുല്‍ മജീദ്, അബ്ദുല്‍ നാഫി മാട്ടില്‍. വിലാസം: ഹിറ മന്‍സില്‍, മണല്‍, പി.ഒ.ചെംനാട്, കാസര്‍കോഡ് മൊബൈല്‍: 00966 50 25 180 18

Related Posts

Personality

എന്തുകൊണ്ടാണ് സ്ത്രീയെ വേർതിരിക്കുന്നത്?

by ഡോ. ജാസിം മുതവ്വ
26/05/2022
Family

ഭർത്താവിന്റെ രണ്ടാം വിവാഹത്തെ നിങ്ങൾ അം​ഗീകരിക്കുന്നുണ്ടോ ?

by ഡോ. ജാസിം മുതവ്വ
24/05/2022
Women

നിഖാബ് നിർബന്ധമാണോ?

by ഫഹ്മിദ സഹ്റാവിയ്യ തറയിട്ടാൽ
07/05/2022
Women

സ്ത്രീ ജോലിക്കാരും അൽഷിമേഴ്സും

by നൂറുദ്ദീൻ ഖലാല
09/04/2022
Women

നേതൃനിരയിലെ പെണ്ണിടങ്ങൾ

by ഡോ. മസ്ഊദ് സ്വബ്‌രി
23/03/2022

Don't miss it

obama-middle.jpg
Views

എണ്ണക്ക് വേണ്ടിയാണ് അമേരിക്ക തമ്മിലടിപ്പിക്കുന്നത്

22/01/2016
meat.jpg
Fiqh

ബലിമാംസം ഇസ്‌ലാമേതര വിഭാഗങ്ങള്‍ക്ക്

12/10/2012
parenting2.jpg
Parenting

സന്താനങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്

31/05/2012
Personality

മനസ്സാക്ഷിയ്ക്കൊത്തൊരു വ്യക്തിത്വം

23/08/2020
desert.jpg
Family

സാഹോദര്യം : മൂസായും ഹാറൂനും

25/04/2012
Views

ഫലസ്തീനികളെ കൊന്നൊടുക്കാന്‍ പുതുവഴികള്‍ തേടുന്ന ഇസ്രായേല്‍

19/12/2018
nethanyahu.jpg
Middle East

നെതന്യാഹു യുഗം അവസാനിക്കുമോ?

13/10/2012
Apps for You

വിദ്യാര്‍ഥികള്‍ക്ക്  സമഗ്രമായൊരു പഠന സഹായി

06/02/2020

Recent Post

ഹലാല്‍ സൗഹൃദ സ്ഥാപനങ്ങള്‍ കാണിക്കുന്ന യാത്രാ ഗൈഡുമായി ന്യൂയോര്‍ക്ക്

26/05/2022

പ്രൊഫ. മുസ്തഫ കമാല്‍ പാഷ അന്തരിച്ചു

26/05/2022

മുസ്‌ലിം വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ച സഹപാഠിയെ സസ്‌പെന്റ് ചെയ്ത് അസീം പ്രേംജി സര്‍വകലാശാല

26/05/2022

വിദ്വേഷത്തിന്റെ അഗ്നിപര്‍വതം ഇന്ത്യയെ തിളച്ചുമറിയിച്ചു: കത്തോലിക് യൂണിയന്‍

26/05/2022

ആറ് ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണം; ഇംറാന്‍ ഖാന്റെ മുന്നറിയിപ്പ്

26/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ലബ്നാൻ എന്ന കൊച്ചു രാഷ്ട്രത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ വളരെ ശ്രദ്ധാപൂർവമാണ് ലോകം നോക്കിക്കാണാറുള്ളത്. അതിനൊരു പ്രധാന കാരണം ആ രാഷ്ട്രത്തിന്റെ ഘടനാപരമായ പ്രത്യേകത തന്നെ;...Read More data-src=
  • കേരളത്തിലെ സാമൂഹ്യ വ്യവഹാരങ്ങളിലെ യാഥാർത്ഥ്യമായ വരേണ്യ ആധിപത്യം കലാ സാംസ്കാരിക മേഖലകളെയും ഉൾക്കൊള്ളുന്നതാണ്. സ്വാഭാവികമായി തന്നെ അത്തരം കലാസൃഷ്ടികളിൽ നിന്നും ഉരുത്തിരിയുന്ന സന്ദേശങ്ങൾ രൂപപ്പെടുത്തിയ ഒരു ആദർശ പരിസരം സവർണ്ണ ചിഹ്നങ്ങൾക്കും, ...Read More data-src=
  • ഇഹ്റാമില്‍ പ്രവേശിക്കുന്നതിനു മുമ്പ് നഖം മുറിക്കുക, കക്ഷത്തിലെയും ഗുഹ്യഭാഗത്തെയും മുടി നീക്കുക, കുളിക്കുക, വുദൂ ചെയ്യുക എന്നീ കാര്യങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സുന്നത്താണ്. ...Read More data-src=
  • ഈ ചോദ്യത്തിനുള്ള ഉത്തരം ‍ഞാൻ സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെ അന്വേഷിച്ചു, എനിക്ക് സ്ത്രീകളിൽ നിന്ന് ലഭിച്ച ഉത്തരങ്ങൾ വ്യത്യസ്തമായിരുന്നു. ഭർത്താക്കൻമാർ അത്തരമൊരാഗ്രഹം പ്രകടിപ്പിച്ചാലുള്ള സ്ത്രീകളുടെ നിലപാട് നിങ്ങളെ അറിയിക്കാനാണ് ഞാനിവിടെ ആഗ്രഹിക്കുന്നത്....Read More data-src=
  • തങ്ങളുടെ താൽപര്യങ്ങൾക്ക് വിഘാതവും ഭീഷണിയുമായ എന്തും തട്ടിനീക്കാൻ റഷ്യ മുതൽ ചൈന വരെ പല തരം സൈനിക, രാഷ്ട്രീയ, സ്ട്രാറ്റജിക് നീക്കങ്ങളിൽ വ്യാപൃതമാണ് അമേരിക്ക. ഈ ബാഹ്യ ഭീഷണികളേക്കാളൊക്കെ ഗുരുതരമാണ് ആ രാഷ്ട്രം നേരിടുന്ന ആഭ്യന്തര ഭീഷണി. ...Read More data-src=
  • പന്ത്രണ്ടു വർഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായിലിൽ നിലവിൽ വന്ന സാമ്പാർ മുന്നണി സർക്കാർ ഉയർത്തിയ ചോദ്യം ഇത് എത്ര കാലത്തേക്കെന്നായിരുന്നു. ഒരു വർഷം തികയാൻ കഷ്ടിച്ച് ഒരു മാസം ബാക്കിയിരിക്കെ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷമായി മാറിയിരിക്കുന്നു....Read More data-src=
  • “1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാ കോടതിയുടെ ഉത്തരവാണ് അഞ്ച് വർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകർ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചത്.” അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലെ ഒരു വിധിയിൽ നിരീക്ഷിച്ചത് ഇങ്ങനെയാണ്....Read More data-src=
  • കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കഴിഞ്ഞ ഞായറാഴ്ച (15.05.2022) ലബനാനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്ത് 2018ന് ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിനെ സുന്നീ വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. പല പ്രതിസന്ധിക്കിടയിലും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യം കാണിച്ച സർക്കാറിനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു....Read More data-src=
  • ഉപരിതലത്തില്‍ നിന്ന് അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന എന്തിലും ശിവലിംഗം കാണുന്ന ഹിന്ദുത്വയോട് ആര്‍ക്കാണ് തര്‍ക്കിക്കാന്‍ കഴിയുക. ചുവന്ന ചായം പൂശിയ പാറകള്‍ ഹനുമാന്റെ ചിത്രങ്ങളാണെന്ന് പ്രഖ്യാപിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു. പകല്‍ വെളിച്ചത്തില്‍. ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍. സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ.
https://islamonlive.in/current-issue/views/allowing-gyanvapi-masjid-survey-sc-has-turned-a-blind-eye-towards-injustice/

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW
#Gyanvapi #GyanvapiMosque
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!