Friday, March 5, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Human Rights

വ്യക്തി സ്വാതന്ത്ര്യത്തിനുള്ള ഭീഷണി ഇന്ത്യയില്‍ പുതിയതാണോ ?

മുരളി കര്‍ണം by മുരളി കര്‍ണം
17/02/2021
in Human Rights
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഹൈദരാബാദിലെ ഒരു മൊബൈല്‍ കടയില്‍ നിന്നും കാര്‍ബണിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് അന്‍വര്‍ അലിയെന്ന ബേക്കറി തൊഴിലാളിയെ ഐ.പി.സി 379 വകുപ്പ് ചാര്‍ത്തിയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ജയിലില്‍ കഴിയവേ അദ്ദേഹത്തിനെതിരെ 1986ലെ തെലങ്കാനയിലെ അപകടകരമായ പ്രവര്‍ത്തന നിരോധന നിയമപ്രകാരം മറ്റൊരു ശിക്ഷ കൂടി ചുമത്തി. വ്യക്തമാക്കി പറഞ്ഞാല്‍ ഒരു പെറ്റി കേസിന് വിചാരണ കൂടാതെ ഒരു വര്‍ഷമാണ് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം സര്‍ക്കാര്‍ ഇല്ലാതാക്കിയത്.

ഇത്തരത്തില്‍ ഇന്ത്യയില്‍ വിചാരണ കൂടാതെ വിവിധ ജയിലുകളില്‍ കഴിയുന്ന 1,06,612 പേരില്‍ ഒരാള്‍ മാത്രമാണ് അലി. ഇത്തരത്തില്‍ ശക്തമായ കുറ്റം ചുമത്തപ്പെട്ട് ഗുജറാത്തില്‍ 2601, തമിഴ്‌നാട് 1883, ജമ്മു കശ്മീര്‍ 600 പേര്‍ ജയിലുകളില്‍ കഴിയുകയാണ്. ഇതില്‍ 489 പേര്‍ക്കെതിരെ 1980ലെ ദേശീയ സുരക്ഷ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ബാക്കിയുള്ളവര്‍ക്കെതിരെ പൊതുസുരക്ഷ മുന്‍നിര്‍ത്തിയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

You might also like

മ്യാൻമർ; മുസ്ലിം വംശഹത്യയെ കുറിച്ച് നിശബ്ദരാണ്

ലോക ഭിന്നശേഷി ദിനം: ഗസ്സയിലുളളവരെയും ഓര്‍ക്കണം

യെമന്‍ യുദ്ധവും ആയുധവിപണിയുടെ സമൃദ്ധിയും

ഹത്രാസിലേക്കുള്ള വഴികളും യു.എ.പി.എ ഭീതിയില്‍

ജയിലുകളില്‍ കഴിയുന്ന പ്രശസ്തരായ ബുദ്ധി ജീവികളുടെ മനുഷ്യാവകാശങ്ങളിലുള്ള ആശങ്കകളെക്കുറിച്ചാണ് ഈ സമയം ചര്‍ച്ച നടക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് ജയിലുകളില്‍ കഴിയുന്നവരില്‍ 99.5 ശതമാനം പേരും താഴ്ന്ന സമുദായങ്ങളില്‍ നിന്നുള്ളവരും അര്‍ധ സാക്ഷരരുമാണ്. ഇവര്‍ക്കെല്ലാം ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിന്നും നെഗറ്റീവ് പബ്ലിസിറ്റി മാത്രമേ കിട്ടാറുള്ളൂ. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 22 (3) പ്രകാരം നിയമത്തിന് യോഗ്യരല്ലാത്തവരെന്ന ഒരു വിഭാഗത്തെ സ്വയം തന്നെ സൃഷ്ടിച്ചുവെച്ചിട്ടുണ്ട്.

തടവിലാക്കപ്പെട്ട ഈ വിഭാഗത്തിന് നിയമപ്രക്രിയ അപ്രസക്തമാണെന്നാണ് എല്ലാ നിയമവും പൊതുചര്‍ച്ചയും ചിത്രീകരിച്ചുവെച്ചിരിക്കുന്നത്. ‘പൊതുക്രമം (പബ്ലിക് ഓര്‍ഡര്‍) പാലിക്കുന്നതിന് നേരെയുള്ള ഭീഷണി’ എന്നതിനെക്കുറിച്ചുള്ള ധാരണയില്‍ വ്യക്തമായ വര്‍ഗ്ഗ- പക്ഷപാതിത്വം നിലനില്‍ക്കുന്നുണ്ടെന്ന് കാണാം.

ദേശീയ സുരക്ഷ ആക്റ്റ് പ്രകാരം 19 സംസ്ഥാനങ്ങള്‍ തടങ്കല്‍ നിയമം ഉപയോഗിക്കുന്നുണ്ട്. ഈ നിയമങ്ങള്‍ പ്രകാരം സാധാരണ കുറ്റകൃത്യങ്ങളെ അസാധാരണ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ നേരിട്ടോ അല്ലാതെയോ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുമെന്നാണ് പൊതുവായുള്ള കണക്കുകൂട്ടല്‍. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക.

അസാധാരണമായ അധികാരം പതിവാക്കുമ്പോള്‍

ഇത്തരം പ്രത്യേക നിയമങ്ങള്‍ പിന്തുടരുന്നത് പൊലിസിന്റെ അധികാരങ്ങള്‍ വര്‍ധിപ്പിക്കുന്നു. ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാന്‍ പൊലിസ് കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നു. എന്നിരുന്നാലും അസാധാരണമായ സാഹചര്യങ്ങള്‍ക്ക് കീഴിലുള്ള ഈ അധികാരങ്ങള്‍ സര്‍ക്കാര്‍ ഒരു സമയം മൂന്നു മാസം മാത്രമാക്കി ചുരുക്കണം.

ഈ നിയന്ത്രണങ്ങള്‍ പോലീസ് അധികാരം പരിശോധിക്കുന്നതിനുവേണ്ടിയാണ്്. വാസ്തവത്തില്‍, ഈ അധികാരങ്ങള്‍ പതിവായി വിപുലീകരിക്കുകയാണ് ചെയ്യുന്നത്. തെലങ്കാന സംസ്ഥാനത്തിന്റെ വലിയ ഭാഗം ഇത്തരം തടങ്കല്‍ നിയമത്തിന് കീഴിലാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ മജിസ്റ്റീരിയല്‍ ചുമതലയുള്ള എട്ട് പൊലിസ് കമ്മീഷണര്‍മാരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമിച്ചത്. ഈ രഹസ്യ എക്‌സിക്യൂട്ടീവ് നടപടി വഴി സ്ഥിരമായി വിചാരണ കൂടാതെ തടങ്കലില്‍ വയ്ക്കുന്നതിനുള്ള സാധാരണമായ നീക്കമാക്കി മാറ്റി.

ഇത്തരം കമ്മീഷണര്‍മാര്‍ പൊതു സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ ഒരു മാധ്യമത്തിനും ഒരാഴ്ച പോലും ഇവിടെ കടന്നുപോകുന്നില്ല. ഗ്രേറ്റര്‍ ഹൈദരാബാദ് പ്രദേശത്ത് മൂന്ന് പൊലിസ് കമ്മീഷണര്‍മാരില്‍ ഒരാളുടെ നിര്‍ദേശപ്രകാരം നിസ്സാര കുറ്റവാളികളെ ഇത്തരം നിയമപ്രകാരം തടവിലാക്കുകയാണ്. ഇതിനെ ന്യായീകരിക്കുന്ന പ്രവൃത്തിയാണ് ഇവരില്‍ നിന്നും ഉണ്ടാകുന്നത്. സാധാരണ നിയമപ്രക്രിയയില്‍ വിശ്വസിക്കുന്നവര്‍ സൈനിക നിയമം പ്രചാരത്തിലുണ്ടോ എന്ന് ചിന്തിച്ചേക്കാം. സത്യത്തില്‍ പൗരന്മാരോട് അത്തരത്തിലുള്ള പെരുമാറ്റത്തിന് ഒരു സൈനിക നിയമവും ആവശ്യമില്ല, പ്രത്യേകിച്ചും അവര്‍ താഴെത്തട്ടിലുള്ള ആളുകളാണെങ്കില്‍.

പി ഡി നിയമപ്രകാരം പൊതു ക്രമം പരിപാലിക്കുന്നതിന്റെ പേരില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ തെലങ്കാനയില്‍ രണ്ടായിരത്തിലധികം പൗരന്മാരെയാണ് ഇത്തരത്തിലുള്ള സുരക്ഷ നിയമം ഉപയോഗിച്ച് വിചാരണ കൂടാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. അലിയുടെ തടങ്കലും പൊലിസ് കമ്മീഷണറുടെ തീരുമാനമാണ്. ഇത്തരം രഹസ്യ നടപടികളില്‍ ശക്തി പകരാന്‍ ഒരു ഉപദേശക സമിതിയെയും സമര്‍ത്ഥമായി തയാറാക്കിയിട്ടുണ്ട്. പൊലിസിന്റെ നടപടികളെ ന്യായീകരിക്കാന്‍ വേണ്ടിയാണീ സമിതി. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് കൂലിതൊഴിലാളിയായ അലിക്കെതിരരെ ഗുരുതരമായ കുറ്റാരോപണങ്ങളാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്. സമൂഹത്തിലെ സമാധാനം,സാമൂഹിക ഐക്യം, ശാന്തത എന്നിവ തകര്‍ക്കാന്‍ ഈ കളവ് കാരണമായെന്നും അധോലോക ഗുണ്ടാ സംഘങ്ങളുമായി അലിക്ക് ബന്ധമുണ്ടെന്നുമാണ് പൊലിസ് ആരോപിക്കുന്നത്.
അങ്ങനെ നിയമത്തിന്റെ ലളിതമായ ലംഘനം വലുതാക്കുകയും സാമൂഹിക ക്രമത്തിന് മാരകമായ ഭീഷണിയാണിതെന്ന് കണക്കാക്കപ്പെടുകയും ചെയ്യുന്നു.

ഏകപക്ഷീയമായ അധികാരങ്ങളെ സംരക്ഷിക്കുന്നു

ഇതിന് പിന്നിലെ കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍, തടങ്കലില്‍ പാര്‍പ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ സൂക്ഷ്മ പരിശോധനയില്‍ വ്യത്യസ്ത കുറ്റങ്ങള്‍ക്ക് കൃത്യമായ ഫോര്‍മാറ്റുകള്‍ ഉള്ളതായി കാണാം. എന്നാല്‍ ഓരോ തവണയും പ്രതികളുടെ വിശദാംശങ്ങള്‍ മാത്രമാണ് മാറുന്നത്. ജുഡീഷ്യല്‍ അധികാരങ്ങളില്ലാത്ത പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്തതുമായി എക്‌സിക്യൂട്ടീവ് കോടതിയായ അഡൈ്വസറി ബോര്‍ഡ്, രഹസ്യമായി നടപടികള്‍ നടത്തുകയും ‘തടങ്കലില്‍ വയ്ക്കാന്‍ മതിയായ കാരണമുണ്ടോ ഇല്ലയോ’ എന്നതിനെക്കുറിച്ച് ഒരു ‘അഭിപ്രായം’ പ്രകടിപ്പിക്കുകയും ചെയ്യുന്നു.

തങ്ങളുടെ ഭാഗം അവതരിപ്പിക്കാന്‍ മതിയായ അവസരം നല്‍കുന്നില്ലെന്നാണ് തടങ്കലില്‍ കഴിയുന്നവര്‍ പറയുന്നത്. ആര്‍ട്ടിക്കിള്‍ 22 പ്രകാരം ഈ ബോര്‍ഡിന് മുന്നില്‍ തടവുകാരുടെ അഭിഭാഷകര്‍ ഹാജരാകുന്നത് നിരോധിക്കുന്നതിനാല്‍, തടവുകാരുടെ കുടുംബങ്ങള്‍ കരുണയ്ക്കായി യാചിക്കുകയാണ്. കോടതിയുടെ നടപടികള്‍ പൊതുതാല്‍പര്യത്തിന്റെ പേരില്‍ സംരക്ഷിക്കപ്പെടുകയാണ്. ആര്‍ട്ടിക്കിള്‍ 22 ആളുകള്‍ക്കിടയില്‍ വ്യത്യസ്തമായ നിയമവാഴ്ച സൃഷ്ടിച്ചിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങള്‍ ജനാധിപത്യ ഭരണത്തിന് അടിസ്ഥാനമാണെന്ന് ബുദ്ധിജീവികള്‍ സൈദ്ധാന്തികമായി വിശ്വസിക്കുന്നു. എന്നാല്‍ താഴ്ന്നവര്‍ഗ്ഗത്തിന്റെ കാര്യത്തില്‍ ഇത് നടപ്പിലാക്കുന്നതും അതിനെക്കുറിച്ചുള്ള ധാരണകളും പ്രയോഗങ്ങളും പലപ്പോഴും പരാജയപ്പെടുന്നു.

അതെ, ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനെതിരായ ഭീഷണി മുമ്പത്തേതിനേക്കാള്‍ ഗുരുതരമാണ്, എന്നാല്‍ മേല്‍പ്പറഞ്ഞ വസ്തുതകളും പ്രയോഗങ്ങളും ഇത് അഭൂതപൂര്‍വമോ പെട്ടെന്നോ ഉണ്ടായ ഒന്നല്ലെന്ന് തെളിയിക്കുന്നു. വളരെക്കാലമായി, ഗവണ്‍മെന്റുകള്‍ മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണിയെ സ്ഥാപനവല്‍ക്കരിക്കുകയും തിരിച്ചറിയാന്‍ കഴിയാത്തവിധം അത് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
സിവില്‍ സമൂഹത്തില്‍ ഒരു വിഭാഗം ഈ സമ്പ്രദായത്തെ സജീവമായി ന്യായീകരിക്കുന്നുണ്ടെങ്കിലും ഇതിനെതിരെ അവകാശവാദങ്ങള്‍ ഉണ്ടായിരുന്നിട്ടും ബുദ്ധിജീവികള്‍ നിസ്സംഗത പാലിക്കുന്നു. ഈ മനോഭാവം ഒരു രാഷ്ട്രീയ മൂല്യമെന്ന നിലയില്‍ നിയമത്തിന് മുമ്പിലുള്ള സമത്വത്തെ ദുര്‍ബലപ്പെടുത്തുകയും സ്വാതന്ത്ര്യത്തിന് ഭീഷണി വരുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും അതിനെ സാമാന്യവത്കരിക്കുകയും ചെയ്യുന്നു.

ഇപ്പോഴും 12ഓളം പ്രമുഖ ബുദ്ധിജീവികളെ മാത്രം ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. സമൂഹത്തിലെ ക്ലാസ് അടിസ്ഥാനമാക്കിയുള്ള നിയമങ്ങളുടെ വിവേചനം മനസ്സിലാക്കിയിച്ചും പ്രമുഖര്‍ മനപൂര്‍വം അവഗണിക്കുകയാണ് ചെയ്യുന്നത്. ഇത്തരം വര്‍ഗ്ഗീയ വേര്‍തിരിവിനെ ദാരുണമായ ഓര്‍മ്മപ്പെടുത്തലാണിത്. മാത്രമല്ല അതിനെ ബാധിക്കുന്ന ധാരണകളെ മറികടക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഇവിടെ സൂചിപ്പിക്കുന്നത്.

 

അവലംബം: thewire.in
വിവ: സഹീര്‍ വാഴക്കാട്

Facebook Comments
മുരളി കര്‍ണം

മുരളി കര്‍ണം

Related Posts

Human Rights

മ്യാൻമർ; മുസ്ലിം വംശഹത്യയെ കുറിച്ച് നിശബ്ദരാണ്

by പീറ്റര്‍ ഒബേണ്‍
16/02/2021
Human Rights

ലോക ഭിന്നശേഷി ദിനം: ഗസ്സയിലുളളവരെയും ഓര്‍ക്കണം

by പി.കെ സഹീര്‍ അഹ്മദ്
03/12/2020
Human Rights

യെമന്‍ യുദ്ധവും ആയുധവിപണിയുടെ സമൃദ്ധിയും

by ഡോ. ബിനോയ് കാംപ്മാര്‍ക്
24/11/2020
Human Rights

ഹത്രാസിലേക്കുള്ള വഴികളും യു.എ.പി.എ ഭീതിയില്‍

by പി.കെ സഹീര്‍ അഹ്മദ്
09/10/2020
A supporter of Lebanese militant Georges Ibrahim Abdallah holds up a placard bearing his portrait and a slogan in French and Arabic reading: 'I am Georges Abdallah' during a protest outside the French embassy in Beirut demanding his release on February 20, 2015.
Human Rights

ജോര്‍ജ്ജസ് ഇബ്രാഹിം അബ്ദുല്ല; തടവറയില്‍ 36 വര്‍ഷം പിന്നിടുമ്പോള്‍

by ഹസീന മെക്കായ്
22/09/2020

Don't miss it

ghfjfcj.jpg
Middle East

ഞങ്ങള്‍ക്ക് വേണ്ടത് നിങ്ങളുടെ സൈന്യമാണ്, കണ്ണുനീരല്ല

20/11/2012
Views

തീവ്രവലതുപക്ഷത്തെ ഫാസിസം നയിക്കുന്നതെങ്ങനെ

07/09/2019
trump-saudi.jpg
Middle East

സഹിഷ്ണുത ഉപദേശിക്കുന്ന ട്രംപും അറബ് നേതാക്കളും

22/05/2017
yivon.jpg
Civilization

എന്താണ് സ്ത്രീ സ്വാതന്ത്ര്യം?

04/09/2013
Views

നിരോധനങ്ങള്‍ക്കപ്പുറം വിരോധമാണ് പ്രശ്‌നം

12/10/2015
hongkong.jpg
Book Review

ചൈനീസ് മുസ്‌ലിംകളുടെ ജീവിതം പറയുന്ന പുസ്തകം

02/10/2013
hasanul-banna.jpg
Your Voice

ഇമാം ഹസനുല്‍ ബന്ന: ആവേശം പകരുന്ന രക്തസാക്ഷിത്വം

12/02/2020
sultan-abdul-hameed2.jpg
History

സുല്‍ത്താന്‍ അബ്ദുല്‍ ഹമീദും ആരോപണങ്ങളും

26/03/2016

Recent Post

ഐ.സി.സി അന്വേഷണത്തിനെതിരെ യു.എസ്

05/03/2021

മുതലാളിത്തം ജീർണമാണ്, ബദലേത്?

04/03/2021

മ്യാൻമർ: മുസ് ലിംകളോടുള്ള നിലപാട് അന്നും ഇന്നും

04/03/2021

2019 പ്രളയ പുനരധിവാസം: വീടുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

04/03/2021

ഫലസ്തീനിലെ യുദ്ധകുറ്റകൃത്യങ്ങളെക്കുറിച്ച് ഐ.സി.സി അന്വേഷണം ആരംഭിച്ചു

04/03/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • കമ്മ്യൂണിസ്റ്റുകാർ ദേശ സ്നേഹമില്ലാത്തവരാണെന്ന സംഘപരിവാർ ആരോപണത്തിൽ പേടിച്ചരണ്ടത് കൊണ്ടോ അവരെ പ്രീണിപ്പിക്കാമെന്ന പ്രതീക്ഷയിലോ എന്നറിയില്ല, എല്ലാ ദേശാതിർത്തികളെയും അവഗണിച്ചും നിരാകരിച്ചും “സാർവ്വദേശീയ തൊഴിലാളികളേ ഒന്നിക്കുവിൻ”എന്ന് ആഹ്വാനം ചെയ്ത ...Read MOre data-src=
  • നമസ്‌കാരത്തിന്റെ ക്രമം നിങ്ങള്‍ പഠിച്ചിട്ടുണ്ടായിരിക്കും. ‘അല്ലാഹു അക്ബര്‍’ എന്ന തക്ബീര്‍ മുതല്‍ ‘അസ്സലാമു അലൈക്കും’ എന്നു സലാം ചൊല്ലുന്നതിനിടയിലുള്ള വാക്കുകളും പ്രവൃത്തികളും എല്ലാം കൂടിയതാണല്ലോ നമസ്‌കാരം. ...Read More data-src=
  • സിറിയയിൽ ഇപ്പോൾ എന്ത് സംഭവിക്കുന്നു എന്നത് അന്താരാഷ്ട്ര സമൂഹം അങ്ങിനെ ചർച്ച ചെയ്യാറില്ല. അത്രമേൽ അതിനു വാർത്താമൂല്യം കുറഞ്ഞിരിക്കുന്നു. റഷ്യൻ പിന്തുണയോടെ ഭരണകൂടം അവരുടെ ക്രൂരത തുടർന്നു കൊണ്ടിരിക്കുന്നു. ..Read MOre data-src=
  • അറബ് മുസ്ലിം നാടുകളിലെ ആഭ്യന്തരപ്രശ്നങ്ങളെ സംബന്ധിച്ചും ശൈഥില്യത്തെപ്പറ്റിയും വിശദീകരിക്കുന്ന കുഞ്ഞിക്കണ്ണൻ സത്യം മറച്ചു വെച്ച് നുണകളുടെ പ്രളയം സൃഷ്ടിക്കുകയാണ്. ഇറാനിലെ മുസദ്ദിഖ് ഭരണത്തെ അട്ടിമറിച്ചതും ഇന്തോനേഷ്യയിലെ സുക്കാർണോയെ അട്ടിമറിച്ച് അഞ്ചുലക്ഷത്തോളം കമ്യൂണിസ്റ്റുകാരെയും ദേശീയ ജനാധിപത്യ വാദികളെയും കൂട്ടക്കൊല ചെയ്തതും മുസ്ലിം ബ്രദർഹുഡാണെന്ന് എഴുതി വെക്കണമെങ്കിൽ കള്ളം പറയുന്നതിൽ ബിരുദാനന്തരബിരുദം മതിയാവുകയില്ല; ഡോക്ടറേറ്റ് തന്നെ വേണ്ടിവരും....Read More data-src=
  • പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്ന കർദ്ദിനാളന്മാരുടെ യോഗത്തെ സൂചിപ്പിക്കാനുള്ള ഇംഗ്ലീഷ് പദമാണ് “ Conclave”. രഹസ്യ യോഗം എന്നും അതിനു അർഥം പറയും. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഈ വാക്ക് കുറച്ചു ദിവസമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു....Read More data-src=
  • സാങ്കേതിക വിദ്യയുടെ വികാസം ലോക തലത്തിൽ വലിയ വിപ്ലവങ്ങൾക്ക് കാരണമായത് പുതിയ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തുനീഷ്യയിൽ നിന്ന് തുടങ്ങിയ മുല്ലപ്പൂ വിപ്ലവത്തിൻ്റെ അലയൊലികൾ പതിയെ യമനും ഈജിപ്തും ഏറ്റെടുത്ത്,...Read More data-src=
  • “യാഥാസ്ഥിതികവും സാമ്പ്രദായികവുമായ ഇസ്ലാമിക ധാരണകളെ തിരുത്തണമെന്നും മതാത്മകമായ വീക്ഷണങ്ങളുടെ സ്ഥാനത്ത് ഇസ്ലാം മതേതര വീക്ഷണം അനുവദിക്കുന്നുണ്ടെന്നുമുള്ള പുരോഗമന ആശയങ്ങൾക്കെതിരായിട്ടാണ് ഹസനുൽ ബന്നാ രംഗത്ത് വന്നതെന്ന് “കുഞ്ഞിക്കണ്ണൻ എഴുതുന്നു. (പുറം:18)...Read More data-src=
  • സർവധനാൽ പ്രധാനമാണ് വിജ്ഞാനം. ചിറകില്ലാത്ത പക്ഷിയെപ്പോലിരിക്കും വിജ്ഞാനമില്ലാത്ത ജീവിതം. രത്‌നം, സ്വർണം, വെള്ളി എന്നിവയേക്കാൾ വില വിജ്ഞാനത്തിനുണ്ടെന്ന് വേദങ്ങൾ പഠിപ്പിക്കുന്നു....Read More data-src=
  • സയ്യിദ് അബുൽ അഅ്ലാ മൗദൂദിയുടെ പുസ്തകങ്ങൾ ഏറ്റവും കൂടുതൽ വായിക്കുന്നതും പഠിക്കുന്നതും ജമാഅത്തെ ഇസ്ലാമി പ്രവർത്തകരാണ്. അദ്ദേഹത്തിൻറെ ചിന്തകൾ സ്വാംശീകരിക്കുന്നവരും അവർ തന്നെ....Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!