Current Date

Search
Close this search box.
Search
Close this search box.

പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗം

മുസ്ലിംകളോടു വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന രൂപത്തിൽ ക്രിസ്ത്യൻ Whats app ഗ്രുപ്പുകളിൽ നടക്കുന്ന വിഷലിപ്ത പ്രചാരണങ്ങൾ പുറത്തു വന്നതും, ആ വിഷയത്തിൽ നേരത്തെ ദൃശ്യ മാധ്യമങ്ങളിൽ പ്രൈം ടൈം ചർച്ചകൾ നടന്നതുമാണ്. കാപ്പിപ്പൊടിയച്ഛന്ന് ഇടയ്ക്കിടെ ഉണ്ടാകുന്ന വായിളക്കങ്ങൾ ഏറെ വൈറൽ ആയതാണ്. കൊല്ലം ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രിൻസിപ്പൽ ഓൺലൈൻ ക്ലാസ്സിൽ കുട്ടികൾക്ക് ‘അറിയാതെ’ ഇട്ടുകൊടുത്തുപോയതും മധ്യ ദക്ഷിണ കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിൽ വ്യാപകമായി പ്രചരിച്ചതുമായ, കാർട്ടൂൺ ജോസേട്ടൻറെ നാവിലൂടെ മുസ്ലിം സമുദായത്തോടുള്ള വെറുപ്പ് മാത്രം ഉൽപാദിപ്പിക്കുന്ന വീഡിയോ പറയുന്നതും ഈ വിഷലിപ്ത വൈരവും വെറുപ്പും വളരെ ആസൂത്രിതമായും പ്രചണ്ഡമായും കൃസ്തീയ സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നാണ്.

അല്പം ചില ബിഷപ്പുമാരെയും അച്ചൻമാരെയും ഒഴിച്ചു നിർത്തിയാൽ, മിക്ക കൃസ്ത്യൻ ബിഷപ്പുമാരും അച്ഛന്മാരും പെരും നുണകളുമായി ഇസ്‌ലാമിനെയും മുസ്ലികളെയും സ്വകാര്യ സദസ്സുകളിൽ കരിവാരിത്തേക്കുന്നത് തുടരുകയാണെന്നാണ് പാലാ ബിഷപ്പിന്റെ പ്രസംഗം തെളിയിക്കുന്നത്. പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്ന് ശേഷം പാലയിൽ തന്നെ ഖുർബാനക്ക് നേതൃത്വം കൊടുക്കാൻ വന്ന ടി ഒ ആർ രാജീവിന്റെ മുസ്ലിംകളെ സാമ്പത്തീകമായി ബഹിഷ്കരിക്കുവാൻവരെ ആവശ്യപ്പെട്ടുകൊണ്ടുള്ള വർഗീയ പ്രസംഗത്തിൽ പ്രതിഷേധിച്ചു മീഡിയക്ക് മുമ്പിൽ വന്ന സിസ്റ്റർ അനുപമയും കൂട്ടുകാരികളും പറഞ്ഞത് ഈ കാളകൂട വിസർജനം ഇതാദ്യമല്ല എന്നാണ്. സിസ്റ്റർ അനുപമയും കൂട്ടുകാരികളും ബിഷപ്പ് ഫ്രാങ്കോയുടെ വിഷയത്തിലും ആർജ്ജവമുള്ള സമീപനം സ്വീകരിച്ചവരായിരുന്നു. ഇതൊക്കെ ഇരുമ്പ് മറ പൊട്ടിച്ചു പുറത്തു വന്ന കാര്യങ്ങളാണ്. പുറത്ത് വരാത്ത പ്രചാരണങ്ങളെ സംബന്ധിച്ച് ഊഹിക്കുക സാധ്യമല്ല.

പുറത്ത് വന്ന ഇല്ലാത്ത ‘ലവ് ജിഹാദി’നെ വീണ്ടും പൊടിതട്ടിയെടുക്കുകമാത്രമല്ല പാലാ ബിഷപ്പും, ടി. ഒ. ആർ. രാജീവുമൊക്കെ ചെയ്തത്. പുതിയ ‘ലഹരി ജിഹാദി’നെ കുറിച്ചും, മുസ്ലിംകൾ നടത്തുന്ന തട്ടുകടകളും ജ്യൂസ് കടകളും, റെസ്റ്റാറന്റ്കളും, ഐസ് ക്രീം പാർലറുകളും, ഓട്ടോ റിക്ഷയുമെല്ലാം ‘ലഹരി ജിഹാദ്’ മുൻ നിർത്തി ബഹിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും കൃസ്തീയ സമൂഹത്തെ അവർ ഉണർത്തുന്നുണ്ട്. അവർ മുസ്ലിംകളിൽ നിന്നും നേരിടുന്ന ‘ഭീഷണികളെ’ സംബന്ധിച്ച് കുഞ്ഞാടുകളെ ‘താക്കീതും’ ചെയ്യുന്നുണ്ട്. അവിടെയും അവസാനിപ്പിക്കാതെ, സ്കൂളിലും കോളേജിലും യൂണിവേഴ്സിറ്റികളിലും ക്ലബ്‌ ഹൌസ്കളിലും മുസ്ലിംകളുമായി പരസ്പരം ഇടകലർന്നും സംവദിച്ചും ജീവിക്കാതിരിക്കാനും കൃസ്തീയ സമൂഹത്തെ പാലാ ബിഷപ്പും, സിസ്റ്റർ അനുപമ പറഞ്ഞ ടി. ഒ. ആർ. രാജീവുമൊക്കെ ‘ഉപദേശിക്കുക’യും ചെയ്യുന്നുണ്ട്.

പാലാ ബിഷപ്പ് എഴുതി തയ്യാറാക്കിയാണ് വിഷയം അവതരിപ്പിച്ചത് എന്ന കാര്യം വിസ്മരിച്ചുകൂട. അത് പിന്നീട് പ്രസിദ്ധീകരിക്കപ്പെടുകയും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ കാസയും കെ സി ബി സി യും അതിന്റെ മുഖ പത്രമായ ദീപികയും, നിരവധി കത്തോലിക്ക പുരോഹിതൻമാരും endorse ചെയ്തിട്ടുമുണ്ട്. കേരള കോൺഗ്രസ്സിലെ എല്ലാ വിഭാഗങ്ങളും പാലാ ബിഷപ്പിന്ന് പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തത്.

സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിഭാഗം കൃസ്തീയ വിശ്വാസികൾ ഇതിനെ ന്യായീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. എസ് എൻ ഡി പി യും എൻ എസ് എസ്സും ഈ വിഷലിപ്ത പ്രസംഗത്തെ അപലപിക്കുന്നതിന്ന് പകരം അതിന്ന് പിൻബലവും പിന്തുണയും നൽകുകയാണ് ചെയ്തിട്ടുള്ളത്. സംഘ് പരിവാർ ശക്തികൾ ഇതിന്ന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ തെളിയിക്കുന്നത് ഇതിന്റെ പിന്നിൽ കൃത്യവും വ്യക്തവുമായ അജണ്ടകൾ ഉണ്ട് എന്നാണ്. എന്ത് പെരും നുണ പറഞ്ഞും കള്ളക്കഥകൾ കെട്ടിച്ചമച്ചും മുസ്ലിം ജന വിഭാഗത്തെ കേരളീയ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തി ആക്രമിക്കുക എന്നത് അതിൽ ഒന്നാണ്. വിഷയത്തെ ന്യൂനീകരിച്ചു നിസ്സാരമാക്കി കാണുന്നത് പ്രശ്നത്തെ അപരിഹാര്യമായ രൂപത്തിൽ വഷളാക്കുകയും സങ്കീർണമാക്കുകയും മാത്രമേ ചെയ്യൂ.

ഇസ്‌ലാമും ലഹരിയുമായുള്ള ബന്ധം അത് നിയമപരമായി നിഷിദ്ധമാക്കിയ ലോകത്തിലെ ഏറ്റവും വലിയ മതമാണ് ഇസ്ലാം എന്നതാണ്. കേരളത്തിലെ ഏറെക്കുറെ മുഴുവൻ അബ്കാരി മുതലാളിമാരും ഏത് സമുദായങ്ങളിൽ നിന്നുള്ളവരാണെന്ന് ഈ കൃസ്തീയ പുരോഹിതൻമാർക്ക് അറിയാത്ത വസ്തുതയായിരിക്കില്ല. കള്ളിന്നും കൃസ്ത്യാനിറ്റിക്കുമിടയിലെ ബിബ്ളിക്കൽ ബന്ധവും അവർക്കറിയാത്തതല്ല. ഡ്രഗ് മാഫിയ വാഴുന്ന ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ ബൊളീവിയ, കൊളമ്പിയ, മെക്സിക്കോ പോലുള്ള രാജ്യങ്ങൾ കത്തോലിക്കാ രാജ്യങ്ങളാണെന്നും എല്ലാവർക്കും അറിയാവുന്നതാണ്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ലഹരി ഉപയോഗം ഏറ്റവും കുറവുള്ള രാജ്യങ്ങളാണ് മുസ്ലിം രാജ്യങ്ങളെന്നും മുസ്ലിം ജന വിഭാഗങ്ങളെന്നും അറിഞ്ഞു കൂടാത്തവരായി ആരും ഉണ്ടാവില്ല. കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല. വളരെ റെഗ്രെസ്സീവ് ആയിരുന്ന താലിബാന്റെ ഒന്നാം ഊഴത്തിൽ ഏറെക്കുറെ പൂർണമായും അവസാനിച്ചിരുന്ന അഫ്ഗാനിലെ ഓപിയം കൃഷി ഇരുപത് വർഷത്തെ അമേരിക്കൻ അധിനിവേശകാലത്ത് തഴച്ചു വളരുകയായിരുന്നു എന്ന വസ്തുതയും ആർക്കും മറച്ചു പിടിക്കാനാവില്ല. എന്നിട്ടും പാലാ ബിഷപ്പ് കേരളത്തിലെ മുസ്ലിംകളെ ‘ലഹരി ജിഹാദ്’ നടത്തുന്നവരായി ചിത്രീകരിക്കുവാൻ ശ്രമിക്കുന്നു! ആളുകൾ അവരവരുടെ പശ്ചാത്തലത്തിൽ നിന്നാണ് ചിന്തിക്കുകയെന്ന് പറയുന്നത് എത്രമാത്രം അർത്ഥവത്താണ്!! ആഫ്രിക്കൻ ഭൂഖണ്ഡത്തിലും ചൈനയിലും ക്രിസ്ത്യൻ മിഷനറി പ്രവർത്തകർ ഉപയോഗിച്ച, അവർ അനുവദനീയമായി കരുതുന്ന മാർഗത്തെ, സ്വയം തന്നെ ലഹരിയെ നിഷിദ്ധമായി വിശ്വസിക്കുന്ന മുസ്ലിംകളുടെ തലയിൽ ‘ജിഹാദ്‌’ എന്ന പവിത്ര പദവുമായി ചേർത്തു വെച്ചുകൊണ്ടു കെട്ടിയേൽപ്പിക്കുവാൻ ദൈവത്തിന്നും മനുഷ്യന്നുമിടയിൽ മറയായും വന്മതിലായും നിലകൊള്ളുന്ന ഈ ചൂഷക പുരോഹിതപ്പരിഷകൾക്ക് ചില്ലറ തൊലിക്കട്ടിയൊന്നും പോരയെന്ന് വേണം മനസ്സിലാക്കുവാൻ.

മുസ്ലിം നാമാധാരികളായ യുക്തിവാദികളും മാർക്സിസ്റ്റ്കാരും മുസ്ലിം സമുദായത്തിന്റെ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. പിന്നോക്ക സമുദായത്തിന്റെ പേരിൽ എന്തെങ്കിലും സംവരണാനുകൂല്യങ്ങൾ ഉണ്ടെങ്കിൽ അത് പ്രയോജനപ്പെടുത്തുവാൻ കൂടിയായിരിക്കണം ആ പേര് അവർ നിലനിർത്തുന്നത്! അതവരുടെ സ്വാതന്ത്ര്യം..ഇസ്ലാം മത വിശ്വാസികൾക്ക് മദ്യവും ലഹരിയും മതപരമായി തന്നെ നിഷിദ്ധമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ മുസ്ലിം നാമധാരികളായ യുക്തിവാദികൾക്കും മാർക്സിസ്റ്റ്‌ കാർക്കും അത് നിഷിദ്ധമല്ല. അവർ ചെയ്തു കൂട്ടുന്നതും ഇസ്‌ലാമിന്റെയും മുസ്ലിംകളുടെയും അക്കൗണ്ടിൽ വരവ് വെച്ചുകൊണ്ട് അതിനെ ‘നാർക്കോ ജിഹാദ്’ ആയി ചിത്രീകരിച്ചു കുരിശ് യുദ്ധം നടത്തുക! എങ്ങനെയുണ്ട് കഥ?! അങ്ങനെ മുസ്ലിം നാമധാരികളായ യുക്തിവാദികളും മാർക്സിസ്റ്റ്‌കാരും ലഹരി ഉപയോഗിച്ച് ഇസ്ലാമിക ‘പ്രബോധനം’ നടത്തുന്നുവെന്ന് പറയുക! എന്തൊരു ‘സുന്ദര’ ഭാവനയാണിത്?! പാലാ ‘വിഷ’പ്പിന്റെയും ക്രിസംഘികളുടെയും ഭാവനാശേഷി സമ്മതിച്ചു കൊടുക്കണം. ഒരു കാര്യം ഉറപ്പാണ്. മുസ്ലിംകൾ ഇസ്ലാമിക ധാർമികതയെ കുറിച്ച് ഒരു ബോധവുമില്ലാതെ, മാർക്സിസ്റ്റ്‌ പാർട്ടിയിലും അതുപോലുള്ള നിർമത പ്രസ്ഥാനങ്ങളിലും എത്തിപ്പെട്ടു, ക്രമേണ മുസ്ലിം സത്വം തന്നെ നഷ്ടപ്പെട്ടു അനിസ്ലാമീകരിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കിക്കൊണ്ട് മാത്രമേ മുസ്ലിം നാമധാരികളിലെ ലഹരി ഉപയോഗം അവസാനിപ്പിക്കുവാൻ സാധിക്കൂ. ഈ വിഷയത്തിൽ മുസ്ലിം സമൂഹം പുലർത്തേണ്ട ജാഗ്രതയെ കൂടിയാണ് പാലാ ബിഷപ്പ് ഉയർത്തിവിട്ട ഈ വിവാദം അടയാളപ്പെടുത്തിയത്.

പാലാ ബിഷപ്പ് ഇസ്ലാം നിഷിദ്ധമായി കരുതുന്ന ലഹരിയെ, ഇസ്ലാം പവിത്രമായി കരുതുന്ന ജിഹാദുമായി ചേർത്തു വെച്ചു തെളിവിന്റെ കണിക പോലുമില്ലാതെ ദുരുപതിഷ്ടമായി ‘ലഹരി ജിഹാദ്’ ആരോപിച്ചത് തികഞ്ഞ അധാർമിക പ്രവർത്തിയാണ്.

മറ്റൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ. തെളിവിന്റെ കണിക പോലുമില്ലാതെ ‘നാർക്കോ ജിഹാദ്’ എന്ന ഒരു ഓക്സിമോറോൻ മുസ്ലിംകളുടെ മേൽ കെട്ടിയേൽപ്പിക്കുകയാണെല്ലോ പാലാ ബിഷപ്പ് ചെയ്തത്? ലോകത്ത് സെക്സ്നെ ഒരു വ്യവസായമായി വളർത്തിയതും, പോൺ വ്യവസായത്തിലെ കുത്തക മുതലാളിമാരും ആരാണെന്ന് കത്തോലിക്ക സഭക്കും അച്ഛന്മാർക്കും അറിയാമായിരിക്കുമല്ലോ? മുസ്ലിംകളുടെ ധാർമിക ശക്തി ചോർത്തുക, അവരിൽ അശ്ലീലവും മ്ലേച്ഛതയും വളർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക, അവരെ ഇസ്ലാമിക മൂല്യങ്ങളിൽ നിന്നും സംസ്കാരത്തിൽ നിന്നും അകറ്റിയും അടർത്തിയും ജഡികേച്ഛയുടെ അടിമകളാക്കുക എന്നീ ലക്ഷ്യങ്ങളോടെ പാശ്ചാത്യ ശക്തികൾ മുസ്ലിം രാജ്യങ്ങളിൽ വളരെ ആസൂത്രിതമായി പ്രവർത്തിക്കുന്നുണ്ട്. ഇതിനെ, കേരളത്തിലെ മുസ്ലിംകളെ വഴി തെറ്റിക്കുന്നതിന്ന് കൃസ്‌ത്യാനികളിൽ ഒരു വിഭാഗം വളരെ ആസൂത്രിതമായി പോൺ crusade നടത്തുന്നുണ്ട് എന്ന് ഏതെങ്കിലും ഒരു മൗലവിയോ മുസല്യാരോ പ്രസംഗിച്ചാൽ, അത് സത്യമായിരിക്കുമോ? ശരിയായിരിക്കുമോ? ആവില്ലെങ്കിൽ, അതിലും വലിയ അസത്യവും ശരികേടുമാണ് പാലാ ബിഷപ്പ് ‘നാ ർക്കോ ജിഹാദ്’ എന്ന് പറഞ്ഞപ്പോൾ ചെയ്തത്.

പ്രത്യേകമായ ഒരു വർഗീയ സങ്കുചിത രാഷ്ട്രീയ അജണ്ട മുന്നിൽ വെച്ചു കൊണ്ടല്ല പാലാ ബിഷപ്പ് അത് പറഞ്ഞതെങ്കിൽ, ആ തെറ്റായ പരാമർശം അദ്ദേഹം പിൻവലിക്കുകയും, ആ തെറ്റായ പരാമർശത്തെ നിക്ഷിപ്ത രാഷ്ട്രീയ മുതലെടുപ്പിന്നു വേണ്ടി ഉപയോഗപ്പെടുത്തുന്നവരോട് ‘അത് നമ്മുടെ ചെലവിൽ വേണ്ട’ എന്ന് ആർജ്ജവത്തോടെ പറയുകയും ചെയ്യണം. ഇതാണ് ഒരു പ്രശ്നത്തെ അതിന്റെ സോഴ്സിൽ നിന്നു തന്നെ പരിഹരിക്കുന്നതിന്റെ മാർഗവും.

Related Articles