Current Date

Search
Close this search box.
Search
Close this search box.

വയ്യാവേലി

ഉയര്‍ന്നു നില്‍പ്പൂ
ഇവിടെയൊരമ്പരച്ചുംബിയാം
പുതു മതില്‍കെട്ട്.
നടവഴിയടച്ചുയര്‍ത്തിയ
കറുത്ത മതില്‍കെട്ട്.
കറുത്ത ഗയിറ്റും
കരിങ്കല്‍ ഭിത്തിയു
മിരുണ്ട മനസ്സിന്‍
പ്രതീകമരുളുന്നു.

നടവഴിയില്ല
ചെറുവഴിയില്ല
പുതുവഴി വെട്ടാ
നൊരിടമില്ല.
‘വഴി വെട്ടാന്‍ പോയവരെല്ലും
മുടിയും തലയോട്ടിയുമായ്’
വേലികള്‍ മുഴുവന്‍
വിളവിനെ തിന്നു
വിളകള്‍ കൊയ്യാനിടമില്ല.

പള്ളികൂടം ഈ വഴിതന്നെ
പള്ളിക്കാടും ഈ വഴിതന്നെ.
ശവമഞ്ചങ്ങളീണത്തില്‍
ചാഞ്ഞും ചെരിഞ്ഞും
പലവഴി വെട്ടി
പലകുറി നിര്‍ത്തി
പെരുവഴി താണ്ടി
തെരുവീഥിയിലെത്തിടണം.

ഇവിടെയിതന്യമല്ല
മുള്‍വേലികള്‍
അന്യമാണയല്‍വാസി
ക്കുരുന്നിന്‍
കുസൃതിച്ചിലമ്പുകള്‍.
ആ ചിലമ്പിന്‍ മണിനാദം
തടയുമീ വഴിയിലുടനീളം
മുള്‍വേലി പരസ്യങ്ങള്‍

Related Articles