Current Date

Search
Close this search box.
Search
Close this search box.

കുപ്പി

ജീവിതമെന്ന ലഹരി,
ആവോളമാവേശത്തോടെ
അരുതായ്മകളുടെ
പാനപാത്രത്തില്‍ പകര്‍ന്ന്!
ഇടതടവില്ലാതെ നുകരും.
കാലിക്കുപ്പിയുടെ ഉള്ളിലെ,
അടിത്തട്ടിലെവിടെയോ
ഒടുവിലെ തുള്ളിയെങ്കിലും
നാവു നീട്ടി നക്കുന്ന
അവസാന നിമിഷങ്ങളുടെ
വിഭ്രാന്തിയില്‍,
വരണ്ട തൊണ്ടയിലൂടെ
ശബ്ദമില്ലാതെ, എന്നാലുച്ചത്തില്‍
ഒരവസരം കൂടെ,
ഒരിത്തിരി സമയം കൂടെയെന്ന്
വിധിയോടു അലറിച്ചോദിക്കും
നാം മനുഷ്യര്‍.
കാല്‍ വിരലുകളുടെ  
അങ്ങേ തുമ്പത്തു നിന്നും,
മരവിപ്പ് പക്ഷെ,
കയറിത്തുടങ്ങിക്കാണും
ദയവില്ലാതെ.

Related Articles