Current Date

Search
Close this search box.
Search
Close this search box.

ഒരു വര്‍ഷം, 50 പേര്‍ക്കെതിരെ ഊപ ചുമത്തി കേന്ദ്രം

കഴിഞ്ഞ വര്‍ഷം മാത്രം യു.എ.പി.എ ചുമത്തി ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത് 34 പേരെ. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മാല റോയിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമറിയിച്ചത്. ആര്‍ക്കൊക്കെ എതിരെയാണ് ഇത്തരത്തില്‍ കേസെടുത്തത് എന്ന അവരുടെ രണ്ടാമത്തെ ചോദ്യത്തിന് ഭാഗികമായാണ് മന്ത്രാലയം മറുപടി നല്‍കിയത്. അറസ്റ്റ് ചെയ്തവരുടെ പേരുകള്‍ മുഴുവന്‍ പുറത്തുവിടാന്‍ മന്ത്രാലയം തയാറായില്ല.

2020ല്‍ യു.എ.പി.എ പ്രകാരം ഒന്‍പത് കേസുകളാണ് ഡല്‍ഹി പൊലിസ് രജിസ്റ്റര്‍ ചെയ്തതെന്നും 34 പേരെയാണ് അറസ്റ്റ് ചെയ്തതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ലോക്‌സഭയെ അറിയിച്ചത്. എന്നാല്‍, കേസുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് പൊതു താല്‍പ്പര്യമുള്ളതായിരിക്കില്ലെന്നും കാരണം ഇത് കേസുകളെ ബാധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇത്തരം കേസ് ചുമത്തിയ 34 പേരുടെയും വിവരങ്ങള്‍ വിവിധ വെബ്‌സൈറ്റുകളില്‍ പൊതുവായി ലഭ്യമാണെന്നിരിക്കെ ഇവരുടെ പേരുകള്‍ പുറത്തുവിടാതിരിക്കുന്നതിലും അത് കേസിനെ ബാധിക്കുമെന്ന് പറയുന്നതിലും ദുരൂഹതയുണ്ട്. ഈ നടപടിക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ദേശീയ തലസ്ഥാനത്ത് ഭീകരവിരുദ്ധ നിയമത്തിന് കീഴില്‍ അറസ്റ്റ് ചെയ്ത് കുടുങ്ങിക്കിടക്കുന്ന എല്ലാ വ്യക്തികളും മതന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവരാണെന്ന വസ്തുതയെ സര്‍ക്കാര്‍ ഭയപ്പെടുന്നില്ലെങ്കില്‍ അവര്‍ പേര് വിവരങ്ങള്‍ പുറത്തുവിടുമായിരുന്നു. യു.എ.പി.എ കേസ് ചുമത്തി അറസ്റ്റ് ചെയ് 50 പേരുടെ വിശദാംശങ്ങള്‍ ദി വയര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ 34 പേരെ അറസ്റ്റ് ചെയ്യുകയും മറ്റ് 16 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

പട്ടികയില്‍ 26 പേര്‍ മുസ്ലിംകളും 21 പേര്‍ സിഖുകാരുമാണ്. ഒരാള്‍ പട്ടിക വര്‍ഗ്ഗക്കാരനും രണ്ട് പേര്‍ ഹിന്ദുക്കളുമാണ്. മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തത്. യു.എ.പി.എ എന്നത് ക്രൂരമായ കരിനിയമമാണെന്നും അത് സര്‍ക്കാര്‍ ന്യൂനപക്ഷ സമുദായങ്ങള്‍, ദലിതര്‍, ആദിവാസികള്‍, സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിക്കുന്നുണ്ട് പൗരാവകാശ സംഘടനകള്‍. ഈ ആരോപണം ശരിവെക്കുന്നതിനാലാണ് അവര്‍ അറസ്റ്റ് ചെയ്തവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാത്തത്.

പ്രതികളുടെ പേരുവിവരങ്ങള്‍ നല്‍കാന്‍ മന്ത്രി വിസമ്മതിക്കുകയും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ ‘കേസുകളെ ബാധിച്ചേക്കാം’ എന്ന് അവകാശപ്പെടുകയും ചെയ്യുന്നത് പൂര്‍ണ്ണമായ മറുപടി അര്‍ഹിക്കുന്ന പാര്‍ലമെന്റ് അംഗത്തിന്റെ അവകാശത്തിന്റെ ലംഘനമാണ്. 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെടുത്തിയാണ് മിക്ക ആളുകള്‍ക്കെതിരെയും കേസെടുത്തത്.
ഇവര്‍ക്കെതിരായ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുകയും പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുവായി ആക്‌സസ് ചെയ്യാവുന്ന കോടതി രേഖകളില്‍ ലഭ്യമാണ്.

കുറ്റപത്രം ഒരു പൊതുരേഖയാണ്. ഏതൊരു യു.എ.പി.എ കേസിലും ഉള്‍പ്പെടുന്ന സാക്ഷികളെ തിരിച്ചറിയുന്നത് ഒഴിവാക്കാനായി പ്രോസിക്യൂട്ടിംഗ് ഏജന്‍സിക്ക് ചാര്‍ജ് ഷീറ്റിന്റെ ഭാഗം പ്രസിദ്ധീകരിക്കുന്നത് തടയാനുള്ള അവകാശമുണ്ട്. അതിനാല്‍ മൊത്തത്തില്‍ ഒരു കുറ്റപത്രത്തില്‍ രഹസ്യമായി ഒന്നുമില്ല. 2020ല്‍ ഡല്‍ഹിയില്‍ നടന്ന UAPA കേസുകള്‍ മിക്കതും കലാപ ആഹ്വാനപ്രകാരം എഫ്.ഐ.ആര്‍ നമ്പര്‍ 59 പ്രകാരം ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ ഫയല്‍ ചെയ്ത കേസുകളാണ്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2018 ജൂലൈയില്‍, അഭിഭാഷകരും പൗരാവകാശ പ്രവര്‍ത്തകരും യു എ പി എക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ നിയമം അതിരുകടന്ന ഭരണഘടനാവിരുദ്ധം’ എന്നാണ് സുപ്രീം കോടതി അഭിഭാഷകന്‍ ഗൗതം ഭാട്ടിയ വിശേഷിപ്പിച്ചിരുന്നത്. ദലിതര്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ യു എ പി എ എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ വിശദമായ വിവരണവും ഈ പരിപാടിയില്‍ പങ്കെടുത്ത പൗരാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ് പറഞ്ഞിരുന്നു.

യു എ പി എയ്ക്കെതിരായ ഒരു പ്രസ്ഥാനം ആവശ്യമാണെന്നും അത് റദ്ദാക്കുന്നതിനായി പൊതുതിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിബദ്ധത തേടാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും പരിപാടിയില്‍ ഗൗതം നവല്‍ക നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇരുവരെയും പിന്നീട് ഇതേ നിയമം ഉപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്തു. 2020 ല്‍ ഡല്‍ഹിയില്‍ യു എ പി എ പ്രകാരം നടത്തിയ അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചാല്‍, ഭരദ്വാജ് നടത്തിയ വിലയിരുത്തല്‍ ശരിയായിരുന്നുവെന്ന് വെളിപ്പെടുന്നു. ഈ കേസുകളില്‍ പ്രതികളായ ഭൂരിഭാഗം പേരും ന്യൂനപക്ഷങ്ങളോ ദലിതരോ ആദിവാസികളോ ആണ്.

ഓണ്‍ലൈനില്‍ ലഭ്യമായ കോടതി രേഖകള്‍ പ്രകാരമുള്ള ഊപ അറസ്റ്റുകള്‍

ഇതില്‍ 9 എഫ്‌ഐആറുകളില്‍ നാലെണ്ണം ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലും അഞ്ചെണ്ണം ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) രജിസ്റ്റര്‍ ചെയ്തതാണ്.

Case 1: FIR No. 59 Number of arrests – 18

2020 മാര്‍ച്ച് 6ന് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ത്തിലേക്ക് എഫ്‌ഐആര്‍ നമ്പര്‍ 59 ആയി യുഎപിഎയുടെ വിവിധ വകുപ്പുകള്‍ ഇതില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്തവരാണിവര്‍. 53 പേര്‍ കൊല്ലപ്പെടുകയും 600 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപത്തില്‍ വലിയ ഗൂഢാലോചന നടത്തിയതിനാണ് 2020 സെപ്റ്റംബറില്‍ ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് 2020ല്‍ അറസ്റ്റിലായ 15 പേരെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്.

1. Taahir Hussain – Suspended Aam Aadmi Party councillor
2. Ishrat Jahan – Former Congress councillor
3. Khalid Saifi – Founder of United Against Hate campaign
4. Safoora Zargar – Jamia Coordination Committee member
5. Meeran Haider – Jamia Coordination Committee member
6. Shifa-ur-Rahman – Jamia student
7. Shadab Ahmed – Jamia student
8. Asif Iqbal Tanha – Jamia student
9. Devangana Kalita – Pinjra Tod member and JNU student
10. Natasha Narwal – Pinjra Tod member and JNU student
11. Gulfisha Fatima – Anti-CAA protester
12. Taslim Ahmed – Resident of North East Delhi
13. Salim Malik – Resident of North East Delhi
14. Mohammad Salim Khan – resident of North East Delhi
15. Athar Khan – resident of North East Delhi

എഫ്‌ഐആര്‍ നമ്പര്‍ 59-ല്‍ അറസ്റ്റിലായ ബാക്കി മൂന്നാളും കുറ്റപത്രത്തില്‍ പേരുണ്ടായിരുന്നില്ല. കുറ്റപത്രം സമര്‍പ്പിക്കുന്നതിനുമുമ്പ് അവരെ ജാമ്യത്തില്‍ വിട്ടയച്ചു. മുഹമ്മദ് ഡാനിഷ്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് പര്‍വേസ് അഹ്മദ് എന്നിവരായിരുന്നു അത്. പിന്നീട് ഈ കേസില്‍ UAPA പ്രകാരം 930 പേജുള്ള അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു.

16. Umar Khalid,JNU student leader
17. Sharjeel Imam JNU PhD scholar
18. Faizan Khan, a salesman of mobile phone SIM cards

ആകസ്മികമായി, ഷര്‍ജീല്‍ ഇമാമും ഉമര്‍ ഖാലിദും പോലീസിന്റെ ഗൂഢാലോചന സിദ്ധാന്തത്തിലെ പ്രധാന പങ്കാളികളായിരുന്നുവെങ്കിലും പ്രധാന കുറ്റപത്രത്തില്‍ പ്രതികളായോ ഇവരെ പേരെടുത്ത് കാണിച്ചിരുന്നില്ല.

Case 2: FIR No. 154 Number of arrests: 3

ഖലിസ്ഥാന്‍ അനുഭാവികള്‍’ എന്ന് സംശയിക്കുന്ന മൂന്ന് പേരെയാണ് ഈ കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

19. Mohinder Pal Singh
20. Gurtej Singh
21. Raj Kumar alias Lovepreet.

Case 3: FIR No. 174/2020 Number of arrests: 1

ഇന്ത്യയില്‍ ‘ചാവേര്‍ ആക്രമണങ്ങള്‍ നടത്താന്‍, ഐ.എസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടാണ് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത്.

22. Mohammad Mustakim Khan

Case 4: FIR No. 224/2020 Number of arrests: 2

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്ന് ഏറ്റുമുട്ടലിനു ശേഷം പിടികൂടിയതായി പോലീസ് അവകാശപ്പെട്ട രണ്ട് പേരാണിത്. ബബ്ബര്‍ ഖല്‍സയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

23. Bhupinder Singh
24. Kulwant Singh

Case 5: NIA, registration number 284 Number of arrests: 0

ഈ കേസില്‍, ഖലിസ്ഥാന്‍ അനുകൂല ഗ്രൂപ്പായ ‘സിഖ്‌സ് ഫോര്‍ ജസ്റ്റിസ്’ എന്ന സംഘടനയുടെ 16 പ്രവര്‍ത്തകരെ കശ്മീരില്‍ വിഘടനവാദം പ്രോത്സാഹിപ്പിച്ചതിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ആരെയും അറസ്റ്റ് ചെയ്തില്ല.

Case 6: NIA registration number 132/2020 Number of arrests: 3

25. Khaja Moideen
26. Syed Ali Nawas
27. Abdul Samad

ഹിന്ദു മുന്നണി നേതാവ് കെ പി സുരേഷ്‌കുമാര്‍ വധത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഐ.എസില്‍ നിന്നും ആകൃഷ്ടരായി ന്യൂഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും വടക്കന്‍ ഡല്‍ഹിയിലെ വസീറാബാദ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് ഇവരെ പിടികൂടിയതെന്നും പോലീസ് പറഞ്ഞു.

Case 7: NIA registration number 74/2020 Number of arrested: 1

28. Aslam Ansari

കള്ളക്കടത്ത് സ്വര്‍ണ്ണത്തിന്റെ വരുമാനം ഇന്ത്യയില്‍ ഭീകരവാദത്തിന് ധനസഹായം നല്‍കുന്നുണ്ടോ എന്ന സംശയത്തിന്റെ പേരിലാണ് ഇദ്ദേഹത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

Case 8: NIA registration number 2/2020 Number of arrested: 5

29. Jahanzaib Sami alias Dawood Ibrahim, a native of Srinagar,
30. Hina Bashir Beigh, a native of Srinagar residing in Okhla Vihar, Jamia Nagar
31. Abdullah Basith alias Bin Fulan (26) from Hyderabad
32. Sadiya Anwar Shaikh (20)
33. Nabeel Siddick Khatri (27), both from Pune, Maharashtra

ഈ കേസ് ഡല്‍ഹിയിലെ സി.എ.എ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ്. ഇന്ത്യന്‍ സര്‍ക്കാരിനെതിരെ അസംതൃപ്തി സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് ഈ അഞ്ച് പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.

Case 9: NIA registration number 1/2020 Number of arrests: 1

34. Alemla Jamir alias Mary Shimrang

തീവ്രവാദ ഫണ്ടിംഗ് കേസില്‍ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് നേതാവിനെതിരെയാണ് ഇവിടെ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചത്.

അവലംബം: thewire
വിവ: സഹീര്‍ വാഴക്കാട്

Related Articles