ബംഗളൂരു: രണ്ട് മാസത്തെ തന്റെ പരിപാടികള്‍ റദ്ദാക്കിയതായി മുസ്ലിം സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖി. വലതുപക്ഷ ഹിന്ദു വിഭാഗങ്ങളുടെ ഭീഷണിയെ തുടര്‍ന്നാണിത്. കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരില്‍ ഞായറാഴ്ച തീരുമാനിച്ചിരുന്ന പരിപാടി റദ്ദാക്കിയതിന് ശേഷം ‘വിദ്വേഷം ജയച്ചു, കലാകാരന് പരാജയപ്പെട്ടു’ എന്ന് മുനവ്വര്‍ ഫാറൂഖി ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തു.
പ്രേക്ഷകര്‍ക്കും വേദിക്കും ഭീഷണിയുള്ളതിനാല്‍ കഴിഞ്ഞ രണ്ട് മാസങ്ങളില്‍ 12 പരിപാടികള്‍ റദ്ദാക്കിയതായി 29കാരനായ മുനവ്വര്‍ ഫാറൂഖി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘വിവാദ പുരുഷന്’ എന്നാണ് ഭാരതീയ ജനത പാര്‍ട്ടി ഭരിക്കുന്ന മധ്യപ്രദേശ് സംസ്ഥാനത്തെ പൊലീസ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം ജനുവരി ഒന്നിന് ഫാറൂഖിയെ വലതുപക്ഷ ഹിന്ദുക്കള്‍ തടസ്സപ്പെടുത്തുകയും, ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ഇന്‍ഡോര്‍ കഫേയിലെ പരിപാടി നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. പരിപാടിയുടെ പരിശീലനത്തിനിടെ ഹിന്ദു ദൈവങ്ങളെ അപഹസിച്ചുവെന്ന് ഹിന്ദു രക്ഷക് സങ്കതന്‍ വിഭാഗത്തിലെ അംഗങ്ങള്‍ ആരോപിച്ചിരുന്നു.
????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0