ജറുസലം: പതിനഞ്ച് മാസത്തെ ജയിൽ വാസത്തിന് ശേഷം ഫലസ്തീൻ വിദ്യാർഥിനിയെ ഇസ്രായേൽ സൈന്യം വിട്ടയച്ചു. ഡെമോക്രാറ്റിക് പ്രോഗസീവ് സ്റ്റുഡന്റ് പോൾ അംഗമാണെന്ന് ആരോപിച്ച് 2019 ആഗസ്റ്റിലാണ് മെയ്സ് അബു ഘോഷ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ബിർസീത്ത് സർവകലാശയിലെ ജേണലിസം വിദ്യാർഥിയാണ് 22കാരിയായ മെയ്സ് അബു ഘോഷ്. ഇസ്രായേൽ അധിനിവേശത്തിനെതിരായി വിദ്യാർഥി പ്രവർത്തനിങ്ങളിൽ പങ്കുകൊള്ളുന്ന, ഇസ്രായേൽ സൈന്യം നിരോധിച്ച വിദ്യാർഥി കൂട്ടായ്മയാണത്.
2000 ഷെക്കൽ (600 ഡോളർ) പിഴ നൽകിയതിന് ശേഷം, അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ ജനീന് വടക്ക് ജലമ അതിർത്തിയിലെ ദാമൻ ജയിലിൽ നിന്ന് തിങ്കളാഴ്ചയാണ് മെയ്സ് അബു ഘോഷ് മോചിപ്പിക്കപ്പെടുന്നത്.