ദമസ്കസ്: രാജ്യത്തെ വടക്കുപടിഞ്ഞാറൻ മേഖലയിലെ അവസാന വിമതർക്കെതിരെ ഭരണകൂടം നടത്തിയ ബോംബാക്രമണത്തിൽ നാല് കുട്ടികളുൾപ്പടെ ഏഴ് പേർ മരിച്ചതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഇദ്ലിബ് നഗരത്തെയും, വടക്കും തെക്കുമുള്ള രണ്ട് നഗരങ്ങളെയും ലക്ഷ്യംവെച്ചായിരുന്നു ആക്രമണം. ഇദ്ലിബ് നഗരത്തിൽ ആഴ്ചതോറും നടക്കുന്ന ചന്തക്ക് സമീപം ഷെൽ വന്നുപതിച്ചാണ് ഒരു കുട്ടി മരിച്ചതെന്ന് സിറിയൻ സിവിൽ ഡിഫിൻസ് അറിയിച്ചു.
ഇദ്ലിബിലെയും പരിസര പ്രദേശങ്ങളിലെയും ബോംബാക്രമണത്തിൽ പതിനേഴ് പേർക്ക് പരിക്കേറ്റതായി വൈറ്റ് ഹെൽമെറ്റ് എന്നറിയപ്പെടുന്ന സന്നദ്ധ രക്ഷാ വിഭാഗം വക്താവ് അഹ്മദ് ശൈഖോ വ്യക്തമാക്കി.