ഖാർതൂം: രാജ്യത്തെ പല ഭാഗങ്ങളിലും വരും ആഴ്ചകളിൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ. ജൂലൈ മുതൽ ആരംഭിച്ച പ്രളയം ഓരോ സ്റ്റൈറ്റിനെയും വെള്ളത്തിലാഴ്ത്തുകയും 115 പേർ മരിക്കുന്നതിന് കാരണമാവുകയും ചെയ്തു. രാജ്യത്ത് അടിയന്തരമായ ഭക്ഷണ സഹായം യു.എൻ വർധിപ്പിച്ചു. പതിനായിരക്കണക്കിന് ആളുകൾ താൽക്കാലിക ക്യാമ്പുകളാണ് കഴിയുന്നത്- അൽജസീറ പത്രലേഖകൻ മുഹമ്മദ് അദോവ് സുഡാനിലെ സിൻജയിൽ നിന്ന് റിപ്പോർട്ട് ചെയ്തു.