ട്രിപളി: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ലിബിയയിലെ സംഘട്ടനം അവസാനിപ്പിക്കുന്നതിനും, സമാധാനം രാജ്യത്ത് സ്ഥാപിക്കുന്നതിനുമായി പ്രത്യേക ദൂതനെ നിയോഗിക്കാൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനോട് ആവശ്യപ്പെട്ടു. റഷ്യയും ചെെനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. എന്നാൽ യു.എൻ ലിബിയൻ വിഷയത്തിൽ ദൗത്യവുമായി മുന്നോട്ടുപകാനാണ് തീരുമാനിച്ചിരിക്കുന്നത്. ലിബിയൻ സമാധാന ശ്രമത്തിന്റെ ഉത്തരവാദിത്തം വീണ്ടും ഏൽപ്പിച്ചിരിക്കുന്നത് യു.എൻ രാഷ്ട്രീയ ദൗത്യത്തിന്റെ തലവൻ ഗസ്സാൻ സലാമയെയാണ്. ഏകദേശം മൂന്നുവർഷം ലിബിയയിലെ സമാധാന ശ്രമത്തിന് ചുക്കാൻപിടിച്ച അദ്ദേഹം കഴിഞ്ഞ മാസം ആരോഗ്യപരമായ കാരണങ്ങളെ മുൻനിർത്തി സ്ഥാനം ഒഴികുയായിരുന്നു.
നാറ്റോ പിന്തുണച്ചരുന്ന നേതാവ് മുഅമ്മർ ഗദ്ദാഫി 2011ൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് ലിബിയ അരാജകത്വത്തിലേക്ക് നീങ്ങുകയായിരുന്നു.