നാമകരണം എന്നത് മോദി യുഗത്തില്‍ പുതിയ സംഭവമല്ല. എന്നാല്‍, ഇപ്പോള്‍ അതില്‍ ഏറ്റവും വലുത് സര്‍ക്കാര്‍ ആരംഭിച്ചതായാണ് തോന്നുന്നത്. രാജ്യത്തിന്റെ പേര് തന്നെ മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പുതിയ സൂചനകള്‍. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് പ്രസിഡന്റിന്റെ ഓഫീസിലേക്ക് അത്താഴ വിരുന്നിനായി ക്ഷണിച്ച കത്തിന്റെ മാസ്റ്റര്‍ ഹെഡിങ്ങില്‍ ദ്രൗപതി മുര്‍മുവിനെ സാധാരണ ‘ഇന്ത്യയുടെ പ്രസിഡന്റ്’ എന്നതിന് പകരം ‘ഭാരതത്തിന്റെ പ്രസിഡന്റ്’ എന്നാണ് വിശേഷിപ്പിച്ചത്.
‘ഇന്ത്യ’ എന്ന് പറയുന്നത് നിര്‍ത്തണമെന്നും അത് ഒരു ഇംഗ്ലീഷ് പദമാണെന്നും പകരം ഹിന്ദിയിലെ ‘ഭാരത്’ എന്ന് ഉപയോഗിക്കണമെന്നും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്. ചൊവ്വാഴ്ച, ഒരു ബി.ജെ.പി എം.പി ഇന്ത്യ എന്ന പേര് ഒരു ‘ഗാലി’ അല്ലെങ്കില്‍ ദൈവ നിന്ദ വചനം ആണെന്ന് വാദിക്കുകയും ‘ഭ്രാന്തന്മാര്‍’ മാത്രമേ അത് ഉപയോഗിക്കുന്നുള്ളൂവെന്ന് അവകാശപ്പെടുകയും ചെയ്തു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഭാഷാ ദേശീയത എന്നത് വലിയ ഒരു ഘടകമാണ്. 1960-കളില്‍, കേന്ദ്രം തങ്ങളുടെ മേല്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നു എന്ന ആശങ്ക ആരോപിച്ച് തമിഴര്‍ കലാപം വരെ നടത്തിയിരുന്നു. മറാത്തി വംശീയവാദികള്‍ പുറത്തുനിന്നുള്ളവര്‍ക്കെതിരെ ആഞ്ഞടിക്കുന്നതിന് മുംബൈ ഇടയ്ക്കിടെ സാക്ഷിയാകാറുണ്ട്. 1990കളിലാമ് ഇന്ത്യന്‍ നഗരങ്ങളുടെ പേരുകളുടെ പുനര്‍നാമകരണങ്ങള്‍ കണ്ടുതുടങ്ങിയത്. കൊളോണിയല്‍ കാലത്തെ പേരുകള്‍ പ്രാദേശിക ഭാഷാ പേരുകള്‍ ഉപയോഗിച്ച് മാറ്റി. പശ്ചിമബംഗാളില്‍, ബംഗാളി ഇതര പാര്‍ട്ടിയെന്ന് പറഞ്ഞ് ബിജെപി പലപ്പോഴും ആക്രമിക്കപ്പെടുന്നു.
ആഗോളതലത്തില്‍, ദേശീയതയുടെ ഏറ്റവും സാധാരണമായ അടിസ്ഥാനം ഭാഷാ സ്വത്വമാണ്. പുനര്‍നാമകരണം ഒരു സാധാരണ പ്രവര്‍ത്തനമാണ് എന്നാണ് ഇതിനര്‍ത്ഥം. ബര്‍മ്മ മ്യാന്‍മര്‍ ആയി, സിലോണ്‍ സ്വയം ശ്രീലങ്ക എന്ന് പുനര്‍നാമകരണം ചെയ്തു, സിയാമിന് തായ്ലന്‍ഡ് എന്ന് പുനര്‍നാമകരണം ചെയ്തു. ആശ്ചര്യകരമെന്നു പറയട്ടെ, ഈ രാഷ്ട്രീയത്തില്‍ ചിലത് സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലും സംഭവിച്ചിട്ടുണ്ട്. ജനപ്രിയമായ ഉപയോഗത്തിലുള്ള രാജ്യത്തിന്റെ മൂന്ന് പേരുകള്‍ ഉണ്ട്. ഇന്ത്യ, ഭാരതം, ഹിന്ദുസ്ഥാന്‍ എന്നിവ, പലപ്പോഴും ഇത് വിവിധ ഗ്രൂപ്പുകള്‍ തള്ളുകയും എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യ ഭാരതം എന്ന നിലയില്‍
ഇന്ത്യ, ഭാരതം, ഹിന്ദുസ്ഥാന്‍- ഇവയില്‍ ഏറ്റവും പഴക്കമുള്ളത് ഭാരതം എന്ന സംസ്‌കൃത പദമാണ്. ഇതിന് 2000 വര്‍ഷമെങ്കിലും പഴക്കമുള്ളതായി പുരാണങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ഇപ്പോള്‍, പുരാണ ഭൂമിശാസ്ത്രം ഗ്രഹത്തെ വിവരിക്കുന്നതില്‍ ഏറ്റവും കൃത്യമല്ല,ഏകദേശ കണക്കാണിത്. ജംബുദ്വീപ് എന്ന് വിളിക്കപ്പെട്ടിരുന്ന മനുഷ്യര്‍ വസിക്കുന്ന ഒരു ഭൂപ്രദേശമായി പുരാണങ്ങള്‍ വിഭാവനം ചെയ്തിരുന്ന ‘ജംബു’ എന്നത് ഇന്ത്യന്‍ ബ്ലാക്ക്ബെറിയുടെ സംസ്‌കൃത നാമവും ഹിന്ദി-ഉറുദു ഭാഷയില്‍ ‘ജാമുന്‍’ എന്നതിന്റെ ഉത്ഭവവുമായിരുന്നു. ജംബുദ്വീപ് ഒമ്പത് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു, അതിലൊന്ന് ഭാരത്‌വര്‍ഷമായിരുന്നു എന്നും പുരാണത്തില്‍ പറയുന്നു.
എന്നിരുന്നാലും, ഇന്‍ഡോളജിസ്റ്റ് ബിമലാ ചര്‍ണ്‍ ലോ ചൂണ്ടിക്കാണിക്കുന്നത് ഭാരതവര്‍ഷം ഇന്നത്തെ ഭൂമിശാസ്ത്രപരമായ നമ്മുടെ ഇന്ത്യയല്ല എന്നാണ്. പൗരാണിക ഭാരതവര്‍ഷത്തിന്റെ കൃത്യമായ മാപ്പിംഗ് ബുദ്ധിമുട്ടാണ് – കൂടാതെ ആധുനിക ഭൂമിശാസ്ത്രം പുരാതന പുരാണങ്ങളില്‍ നിന്ന് എത്രമാത്രം വ്യത്യസ്തമാണ് എന്ന് പരിഗണിക്കുകയാണെങ്കില്‍ അതില്‍ ഇന്നത്തെ ഇന്തോനേഷ്യയിലെ സുമാത്രയും ഉള്‍പ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്.
ഇന്ത്യക്കുള്ള ഒരു പദമെന്ന നിലയില്‍ ഭാരതത്തിന് കൂടുതല്‍ ആധുനികമായ ഉത്ഭവമുണ്ട്. എന്നിരുന്നാലും, സംസ്‌കൃതത്തിന്റെ മഹത്വം കണക്കിലെടുത്ത്, ഭാരതത്തിന്റെ പേരായി മിക്കവാറും എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കും ഭാരതം കടമെടുത്തിട്ടുണ്ട്.
ഇന്ത്യ ഹിന്ദുസ്ഥാന്‍ എന്ന നിലയില്‍
രാജ്യത്തിന്റെ മറ്റൊരു പ്രാദേശിക ഭാഷ പേര് ഹിന്ദുസ്ഥാന്‍ എന്നാണ്. ഇത് ഒരു എക്‌സോണിം ആയി ആരംഭിച്ചതാണ്. അതായത്, പ്രാദേശിക ഭാഷാ പതിപ്പിന് പകരം വിദേശികള്‍ ഉപയോഗിക്കുന്ന ബാഹ്യ നാമമാണിത്. ഇത് ഒരു പേര്‍ഷ്യന്‍ പദമാണ്. ആ ദേശത്ത് അധിവസിച്ചിരുന്ന ആളുകളുടെ പേര്‍ഷ്യന്‍ പേരാണ് ഹിന്ദു. സംസ്‌കൃതത്തില്‍ ഇതിന് സിന്ധുവിനെ പോലെയുള്ള അതേ ഉത്ഭവമാണുള്ളത്. ഭാരതത്തെപ്പോലെ, ഹിന്ദുസ്ഥാനും പുരാതന കാലത്ത് ഭൂമിശാസ്ത്രപരമായി അവ്യക്തമായിരുന്നു (അക്കാലത്തെ ഭൂമിശാസ്ത്രപരമായ പേരുകള്‍ പോലെ).
ഇത് സിന്ധുനദീതടത്തിന് ചുറ്റുമുള്ള പ്രദേശത്തെ അല്ലെങ്കില്‍ നദിയുടെ കിഴക്കുള്ള മുഴുവന്‍ പ്രദേശത്തെയും പരാമര്‍ശിക്കുന്നു (ആധുനിക ഇന്ത്യയുമായി ഇത് തികച്ചും അനുയോജ്യമാണ്). എ.ഡി 1206-ല്‍ ഡല്‍ഹിയിലെ മംലൂക്ക് സുല്‍ത്തനേറ്റിലൂടെ പേര്‍ഷ്യന്‍ തുര്‍ക്കികള്‍ ഉപഭൂഖണ്ഡത്തില്‍ ഒന്നിലധികം സുല്‍ത്താനേറ്റുകള്‍ സ്ഥാപിച്ചപ്പോള്‍ മാത്രമാണ് ഇന്ത്യക്കാര്‍ ഈ വാക്ക് ഉപയോഗിക്കാന്‍ തുടങ്ങിയത്.
മധ്യകാല ഇന്ത്യയില്‍, ഹിന്ദുസ്ഥാന്‍ എന്ന വാക്ക് വളരെ പ്രചാരത്തിലുണ്ടെങ്കിലും, അത് മുഴുവന്‍ ഉപഭൂഖണ്ഡത്തെയും പരാമര്‍ശിക്കുന്നില്ല, മറിച്ച് ആധുനിക ഹിന്ദി ബെല്‍റ്റുമായി ഏകദേശം യോജിക്കുന്ന ഒരു ഭാഗത്തെ മാത്രമാണ് ഉദ്ദേശിച്ചത്. അതായത്, പഞ്ചാബ്-ഹരിയാന അതിര്‍ത്തിയോട് ചേര്‍ന്ന് സിര്‍ഹിന്ദ് – പേര്‍ഷ്യന്‍ ഭാഷയില്‍ ‘ഹിന്ദിന്റെ തല’ എന്ന് വിളിക്കപ്പെടുന്ന ഒരു പട്ടണമുണ്ട്. ഈ ഭാഗത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഹിന്ദുസ്ഥാന്‍ എന്നായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്. ബംഗാളില്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയുടെ ബ്രിട്ടീഷ് പേര് ബംഗാളി എന്നതുപോലെ തന്നെ ബ്രിട്ടീഷുകാര്‍ ഹിന്ദി-ഉറുദു സംസാരിക്കുന്നത് കണ്ടപ്പോള്‍, അതിനെ ഹിന്ദുസ്ഥാനി എന്ന് വിളിക്കാന്‍ തുടങ്ങി.
ഹിന്ദുസ്ഥാന്‍ എന്ന ഉപഭൂഖണ്ഡം
ബ്രിട്ടീഷ് ഭരണകാലത്ത് ദേശീയതയുടെ ആധുനിക സങ്കല്‍പ്പം വേരൂന്നിയതോടെ, ഹിന്ദുസ്ഥാന്‍ എന്ന പേര് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ സമാന്തരമായി ഉപയോഗിക്കാന്‍ തുടങ്ങി. ഇത് അസാധാരണമല്ല. ഹോളണ്ട്-നെതര്‍ലന്‍ഡ്‌സ് എന്ന് പറയുന്നത് വലിയ ഭൂമിശാസ്ത്രപരമായ പ്രദേശത്തെ മറികടക്കുന്ന മറ്റൊരു ഉദാഹരണമാണ്. എന്നിരുന്നാലും, പഴയ അര്‍ത്ഥത്തിന്റെ നിഴലുകള്‍ ഇന്നും നിലനില്‍ക്കുന്നു. കൊല്‍ക്കത്തയിലെ ഉത്തര്‍പ്രദേശ് വംശജര്‍ ഇപ്പോഴും ഹിന്ദുസ്ഥാനി എന്നാണ് അറിയപ്പെടുന്നത്.
ഭാരതം, ഇന്ത്യ എന്നീ ഔപചാരിക പേരുകള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ പ്രഥമദൃഷ്ട്യ ഹിന്ദുസ്ഥാന്‍ എന്ന പേരിന് യാതൊരു പദവിയും ഇല്ലെങ്കിലും, ഇത് ഹിന്ദി-ഉറുദു ഭാഷയില്‍ ഏറ്റവും പ്രചാരമുള്ളതും സ്വാഭാവികവുമായ ഒരു പദമാണ്. തല്‍ഫലമായി, ഹിന്ദുസ്ഥാന്‍/ഹിന്ദുസ്ഥാനി എന്നത് ചലച്ചിത്ര ശീര്‍ഷകങ്ങളിലും ഗാനങ്ങളുടെ വരികളിലും ബോളിവുഡില്‍ ഇന്ത്യയ്ക്ക് ഉപയോഗിക്കുന്ന ഒരു സാധാരണ പദമാണ്. അതേസമയം ഭാരത് എന്നത് അപൂര്‍വവും ഔപചാരിക അവസരങ്ങളില്‍ മാത്രവുമാണ് ഉപയോഗിക്കാറുളളത്.
ബോളിവുഡിനെപ്പോലെ, ഹിന്ദുത്വ പ്രത്യയശാസ്ത്രം ‘ഹിന്ദുസ്ഥാന്റെ’ വലിയ പ്രമോട്ടറാണ്, കാരണം അതവരുടെ ‘ഹിന്ദു-ഹിന്ദി-ഹിന്ദുസ്ഥാന്‍’ എന്ന മുദ്രാവാക്യത്തിന്റെ പ്രധാന ഭാഗമാണ്. മതം, ഭാഷ, പ്രദേശം എന്നിവയുടെ ഈ പരസ്പര ബന്ധം, ഹിന്ദുത്വയുടെ നിര്‍വചിക്കുന്ന വശം എന്ന നിലയില്‍. ഹിന്ദുത്വ ദേശീയവാദി നേതാവ് വിനായക് സവര്‍ക്കറാണ് ഇത് നിര്‍ദ്ദേശിച്ചത്. മൂന്ന് വാക്കുകളുടെയും പൊതുവായ പേര്‍ഷ്യന്‍ ഉത്ഭവത്തെക്കുറിച്ച് ഒരുപക്ഷേ അദ്ദേഹത്തിന് അറിയില്ലായിരിക്കാം.
ഇന്ത്യ ഇന്ത്യ എന്ന നിലയില്‍
ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാര്‍ ഈ ഭൂമിക്ക് നല്‍കിയ പേരിന്റെ ഉത്ഭവത്തിന് കടപ്പെട്ടിരിക്കുന്നത് ‘ഹിന്ദ്’ എന്ന വാക്കിനോടാണ്. ഇത് ഗ്രീക്ക്, ലാറ്റിന്‍ ഭാഷകളില്‍ ‘ഇന്ത്യ’ എന്ന പേരായി മാറി. അക്ഷരാര്‍ത്ഥത്തില്‍ സിന്ധു നദിയുടെ പ്രദേശം. ‘ഇന്ത്യ’ എന്ന പേര് ഒരുപക്ഷേ മുഴുവന്‍ ഉപഭൂഖണ്ഡത്തിനും അസന്ദിഗ്ദ്ധമായും പൊതുവായ ഉപയോഗത്തിലുള്ളതുമായ ആദ്യത്തെ പേരായിരുന്നു. എന്നിരുന്നാലും, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പര്യായപദമായിരുന്ന ഇന്ത്യ എന്ന പേര് 1947-ല്‍ വിഭജനത്തോടെ അവസാനിച്ചു.
വിഭജനാനന്തരം പാകിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്ന, ‘ഇന്ത്യ’ എന്ന വാക്ക് ഇന്ത്യ കൈക്കലാക്കുന്നതിനെ എതിര്‍ത്തു.പാകിസ്ഥാനും ഹിന്ദുസ്ഥാനും ഉണ്ടാക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. 1947 സെപ്തംബറില്‍, വിഭജനത്തിന് എട്ട് ആഴ്ചകള്‍ക്ക് ശേഷം, ജിന്ന ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍ ലൂയിസ് മൗണ്ട് ബാറ്റണിന് എഴുതി: ‘എന്തെങ്കിലും ദുരൂഹമായ കാരണങ്ങളാല്‍ ഹിന്ദുസ്ഥാന്‍ ‘ഇന്ത്യ’ എന്ന വാക്ക് സ്വീകരിച്ചതില്‍ ഖേദമുണ്ട്, അത് തീര്‍ച്ചയായും തെറ്റിദ്ധരിപ്പിക്കുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണ്’.
ഇന്ത്യാ വിരുദ്ധ ദേശീയവാദികള്‍
ദേശീയവാദ പ്രസ്ഥാനങ്ങള്‍ സാധാരണയായി കൊളോണിയലിസത്തിന്റെ അനന്തരഫലമായി കാണുന്ന അനാചാരങ്ങളെ ഇഷ്ടപ്പെടുന്നില്ല. അങ്ങനെയാണ് സിലോണ്‍, ബര്‍മ്മ, റൊഡേഷ്യ അവരുടെ കൊളോണിയല്‍ പേരുകള്‍ മാറ്റി ശ്രീലങ്ക, മ്യാന്‍മര്‍, സിംബാബ്വെ എന്നാക്കിയത്.
അതുപോലെ തന്നെ, ഇന്ത്യയ്ക്കകത്തും വളരെ കുറച്ച് രാഷ്ട്രീയ നയരൂപീകരണങ്ങള്‍ ഉണ്ടായിരുന്നു, പുതുതായി വിഭജിക്കപ്പെട്ട പ്രദേശത്തിന് ഇന്ത്യ എന്നത് യോജിച്ച പേരല്ലെന്ന ജിന്നയുടെ വാദവുമായി അവര്‍ യോജിച്ചു. ‘ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയന്‍ ആയിരിക്കും’ എന്ന ഭരണഘടനയുടെ ആദ്യ അനുച്ഛേദം ബോഡി ചര്‍ച്ച ചെയ്തതിനാല്‍, ഭരണഘടനാ അസംബ്ലിയില്‍ ഇവ ശ്രദ്ധയില്‍പ്പെട്ടു.
ഭാരത് അനുകൂല മണ്ഡലം ഹിന്ദു-ഹിന്ദി ദേശീയവാദികളുടെ സമ്മിശ്ര ഗ്രൂപ്പായിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസുകാരും ഓള്‍ ഇന്ത്യ കൗ പ്രൊട്ടക്ഷന്‍ ലീഗിന്റെ തലവനുമായ സേത്ത് ഗോവിന്ദ് ദാസും ഇന്ത്യ എന്ന പേര് ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയയില്‍ നിന്നുള്ള പക്ഷപാതരഹിതമായ ചില സഹായത്തോടെയുള്ള ഒരു കൊളോണിയല്‍ അടിച്ചേല്‍പ്പിക്കലാണെന്ന് പറഞ്ഞ് ആക്രമിച്ചു:
‘ഇന്ത്യ എന്ന വാക്ക് നമ്മുടെ പുരാതന ഗ്രന്ഥങ്ങളില്‍ ഇല്ല. ഗ്രീക്കുകാര്‍ ഇന്ത്യയില്‍ വന്നപ്പോള്‍ ഇത് ഉപയോഗിക്കാന്‍ തുടങ്ങി. അവര്‍ നമ്മുടെ സിന്ധു നദിക്ക് സിന്ധു എന്ന് പേരിട്ടു, ഇന്ത്യ സിന്ധുവില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്. നേരെമറിച്ച്, വേദങ്ങള്‍, ഉപനിഷത്തുകള്‍, ബ്രാഹ്‌മണര്‍, നമ്മുടെ മഹത്തായതും പുരാതനവുമായ ഗ്രന്ഥമായ മഹാഭാരതം എന്നിവ പരിശോധിച്ചാല്‍ ‘ഭാരതം’ എന്ന പേരിന്റെ പരാമര്‍ശം കാണാം- അദ്ദേഹം പറഞ്ഞു.
അവസാനം, ഇന്ത്യ എന്ന പേര് നിലനിര്‍ത്തി, കൊളോണിയല്‍ കാലത്തിനു ശേഷം രാജ്യത്ത് ബാഹ്യ നാമം ഉപയോഗിക്കുന്നതിന്റെ അപൂര്‍വ ഉദാഹരണമാണിത്. 1950ല്‍, ഇത് തന്ത്രപ്രധാനമായ തീരുമാനമായിരുന്നു, കാരണം ഇന്ത്യ എന്ന പേര് അന്താരാഷ്ട്ര അന്തസ്സിനൊപ്പം വഹിക്കുകയും ബ്രിട്ടീഷ് രാജിന്റെ 200 വര്‍ഷവുമായി സുസ്ഥിരമായ ബന്ധം നല്‍കുകയും ചെയ്തു.
‘ഇന്ത്യ’യെ എതിര്‍ക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു
എന്നിരുന്നാലും, ‘ഇന്ത്യ’ എന്ന പേര് പുറത്താക്കാനുള്ള ചരിത്രപരമായ നീക്കങ്ങള്‍ വീണ്ടും ഉയര്‍ന്നുവരുന്നു. ഹിന്ദു ദേശീയതയെക്കാള്‍ ഹിന്ദി ഉപയോഗിക്കുന്ന സമാജ്വാദി പാര്‍ട്ടി, 2004 ലെ പൊതുതെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ ഇന്ത്യയുടെ പേര് ‘ഭാരത്’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സവര്‍ക്കറുടെ പദോല്‍പ്പത്തിയിലെ അറിവില്ലായ്മ ആവര്‍ത്തിച്ച് ഹിന്ദുത്വ സൈദ്ധാന്തികര്‍ ‘ഹിന്ദുസ്ഥാന്‍’ തിരികെ കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നത് തുടരുന്നു.
2003ല്‍ സംഘപരിവാറിന്റെ ഭാഗമായ വിശ്വഹിന്ദു പരിഷത്തും 2013-ല്‍ ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞതുപോലെ ഹിന്ദുസ്ഥാന്‍ ആവശ്യം ഉന്നയിച്ചു. തമിഴിലോ കന്നഡയിലോ ഉള്ള ഐഡന്റിറ്റിയില്‍ നിന്ന് വ്യത്യസ്തമായി, ഭാഷ ഹിന്ദു ദേശീയതയുടെ കേന്ദ്രമല്ല, അതിനാല്‍ ഹിന്ദുസ്ഥാനിനായുള്ള ആവശ്യം അലസമായി തുടരുകയാമ്.
ഹിന്ദി ദേശീയത 1947 വരെ ഒരു പ്രധാന ശക്തിയായിരുന്നു, കൂടുതലായും അതിന്റെ സയാമീസ് ഇരട്ടയായ ഉര്‍ദുവിന് എതിരായിരുന്നു. ഹിന്ദി, അതിന്റെ സ്വന്തം സംസ്ഥാനങ്ങളില്‍ പോലും, കൂടുതലും ഒരു നഗര ഭാഷയാണ്, ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വിശാലമായ ഗ്രാമീണ മേഖലകളുണ്ട്, അവിടെ ഹിന്ദിയല്ല, അവധി അല്ലെങ്കില്‍ ഭോജ്പുരി പോലുള്ള ഭാഷകളാണ് അവിടെ മാതൃഭാഷ.
കൂടാതെ, 200 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ത്യ എന്നത് ഭൂമിയുടെ ഔദ്യോഗിക നാമമായതിനാല്‍, അത് സാവധാനത്തില്‍ ഒരു ബാഹ്യപദമായി മാറുകയും ഇന്ത്യന്‍ ഭാഷകളിലേക്ക് ലയിക്കുകയും ചെയ്യുന്നു. ‘ഇന്ത്യ’ എന്ന പേര് ഇപ്പോള്‍ നോണ്‍-ആംഗ്ലോഫോണുകള്‍ ആയി വളരെ എളുപ്പത്തില്‍ ഉപയോഗിക്കുന്നു, മാത്രമല്ല അത് ലിഖിത രൂപങ്ങളില്‍ പോലും പ്രവേശിക്കുന്നത് വളരെ സാധാരണമാണ്. ഹിന്ദി-ഭാഷയായ ‘ഭാരത്’ ഇന്ത്യന്‍ യൂണിയന്റെ പ്രത്യേക നാമമായി നിയമനിര്‍മ്മാണം നടത്തിക്കൊണ്ട് മോദി സര്‍ക്കാരിന് ഈ നിഘണ്ടു കടമെടുക്കാന്‍ കഴിയുമോ?
???? കൂടുതൽ വായനക്ക് ????????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj