രണ്ടര പതിറ്റാണ്ടിലേറെയായി ഗര്‍ഭച്ഛിദ്രത്തിനും സ്വവര്‍ഗരതിക്കും ക്രമരഹിതമായ ലൈംഗീതബന്ധത്തിനുമെതിരെ ഞാന്‍ പ്രചാരണം നടത്തുന്നുണ്ട്. അവസാനം ജപ്പാനില്‍ നിന്നും പിന്നീട് അമേരിക്കയില്‍ നിന്നും കഴിഞ്ഞ ഒരാഴ്ചയായി ചില നല്ല വാര്‍ത്തകള്‍ വന്നു. ആദ്യം, ജപ്പാന് സര്‍ക്കാര്‍ സ്വവര്‍ഗ വിവാഹങ്ങള്‍ നിരോധിക്കുകയും രാജ്യത്തെ സുപ്രീം കോടതി അത് ശരിവെക്കുകയും ചെയ്തു. ഇപ്പോഴിതാ, ഗര്‍ഭച്ഛിദ്രം നിയമപരമായ അവകാശമല്ലെന്ന് അമേരിക്കയിലെ സുപ്രീം കോടതി ഇന്നലെ വിധിച്ചു.
1995 ലാണ് ഞാന്‍ ആദ്യമായി എന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ‘എയ്ഡ്സ് നിയന്ത്രണത്തിനുള്ള ഇസ്ലാമിക് മോഡല്‍’ എന്ന പുസ്തകത്തില്‍ അശ്ലീലത, സ്വവര്‍ഗരതി, ലൈംഗികത അരാജകത്വം തുടങ്ങിയ എല്ലാത്തരം വാണിജ്യവല്‍ക്കരണവും സമ്പൂര്‍ണമായി നിരോധിക്കാതെ എച്ച്.ഐ.വിയും/എയ്ഡ്സും മറ്റു ലൈംഗികരോഗങ്ങളും നിയന്ത്രിക്കാനാവില്ലെന്ന് ഞാന്‍ വാദിച്ചിരുന്നു. അതിനുമുമ്പ്, 1993-ല്‍, ‘ഇസ്ലാമും കുടുംബാസൂത്രണവും’ എന്ന എന്റെ പുസ്തകം ഗര്‍ഭഛിദ്രത്തെ ജനന നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തുന്ന നയത്തിനെതിരെ ഞാന്‍ ശക്തമായി പ്രതികരിച്ചിരുന്നു.
1997ല്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ എയ്ഡ്സ് നിയന്ത്രണ പരിപാടിയുമായി സഹകരിച്ച് ഞാന്‍ ഡല്‍ഹിയില്‍ എയ്ഡ്സിനെക്കുറിച്ചുള്ള ദേശീയ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. വേശ്യാവൃത്തി, സ്വവര്‍ഗരതി, മറ്റു ലൈംഗികതയുടെയും എല്ലാത്തരം ലൈംഗിക ആസക്തികളുടെയും വാണിജ്യവല്‍ക്കരണം എന്നിവയ്ക്കെതിരായ ഒരു അന്താരാഷ്ട്ര കാമ്പയ്നിന്റെ ആവശ്യകതയെ ഞാന്‍ ഊന്നിപ്പറഞ്ഞിരുന്നു. പക്ഷേ ലോകം അതൊന്നും കേട്ടില്ല. ലോകാരോഗ്യ സംഘടനയുമായും യു.എന്‍.ഡി.പിയുമായും ബന്ധപ്പെട്ട ചില ആളുകള്‍ പോലും, ഇതിനെല്ലാം എതിരെ പ്രചാരണം നടത്തുന്നതിനുപകരം, സുരക്ഷിതമായ ലൈംഗികതയെ പ്രോത്സാഹിപ്പിക്കണമെന്ന് എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണുണ്ടായത്.
ആരോഗ്യരംഗത്തുള്ള സമ്പദ് വ്യവസ്ഥയുടെ ആധിപത്യത്തിന്റെ ഫലം കഴിഞ്ഞ 30 വര്‍ഷത്തിനിടെ 48 ദശലക്ഷത്തിലധികം ആളുകള്‍ എയ്ഡ്സ് ബാധിച്ച് മരിച്ചു എന്നതാണ്. കൂടാതെ, വേശ്യാവൃത്തി പിന്നാലെ ഇതിന് ഏറ്റവും വലിയ സംഭാവന നല്‍കുന്നത് സ്വവര്‍ഗരതിയാണെന്ന് എല്ലാ അന്താരാഷ്ട്ര ഏജന്‍സികളും വ്യക്തമായി തെളിയിച്ചിട്ടുണ്ട്. മദ്യം, മയക്കുമരുന്ന് ആസക്തി എന്നിവയ്ക്ക് ഇതിനുള്ള ബന്ധവും വ്യക്തമായി സ്ഥാപിച്ചിട്ടുണ്ട്.
ലൈംഗികതയുടെയും സൗന്ദര്യത്തിന്റെയും കച്ചവടവല്‍ക്കരണം സമൂഹത്തെയാകെ അലട്ടുന്നുണ്ടെങ്കിലും ഏറ്റവും ഭയാനകമായത് കുട്ടികളുടെ കാര്യമാണ്. അവരുടെ ശബ്ദങ്ങള്‍ വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ അടഞ്ഞുകിടക്കുകയാണ്. അവരുടെ അവകാശങ്ങള്‍ക്കായി സംഘടിക്കാനും പോരാടാനും അവര്‍ ശാരീരികമായി കഴിവുള്ളവരല്ല. പാര്‍ലമെന്റുകളിലും അസംബ്ലികളിലും മാധ്യമങ്ങളിലും അവര്‍ക്ക് പ്രാതിനിധ്യമില്ല.
അവരുടെ വിധി പൂര്‍ണ്ണമായും മറ്റുള്ളവരുടെ കാരുണ്യത്തിലാണ്. അതിനാല്‍ മറ്റാരെക്കാളും അവര്‍ കൊല്ലപ്പെടാനും അവഗണിക്കപ്പെടാനും ആക്രമിക്കപ്പെടാനുമുള്ള സാധ്യത കൂടുതലാണ്. തീര്‍ച്ചയായും ിതില് ഏറ്റവും ദുര്‍ബലരായത് ഗര്‍ഭാശയത്തിലെ കുട്ടികളാണ്, അവരുടെ ശബ്ദം അമ്മയുടെ തൊലിക്കപ്പുറത്തേക്ക് പോലും എത്തില്ല.
വന്‍കിട ബിസിനസുകാര്‍, പ്രത്യേകിച്ച് ആഗോള ലൈംഗിക വ്യാപാരികള്‍ ഉയര്‍ത്തിപ്പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പുതിയ ലൈംഗിക സദാചാരം സ്വതന്ത്ര ലൈംഗികതയുടെ വഴിയിലെ എല്ലാ നിയന്ത്രണങ്ങളും തകര്‍ത്താണ് മുന്നേറുന്നത്. വിവാഹം അല്ലെങ്കില്‍ മറ്റേതെങ്കിലും ഔപചാരികത, പ്രായം, ലിംഗഭേദം, സ്ഥലം, സമയം, മുമ്പത്തെ ബന്ധം- ഇതെല്ലാം പരസ്പര ലൈംഗിക ബന്ധത്തിന്റെ ഉദ്ദേശ്യത്തിന് മുന്പില് അപ്രസക്തമാണ്. ഇതിന് നിയമ ചട്ടക്കൂട് ഏര്‍പ്പെടുത്തിയ ഒരേയൊരു നിയന്ത്രണം, (അത് പ്രായോഗികമായി ഫലപ്രദമാക്കാതെയാണെങ്കിലും) ലൈംഗികത തേടുന്ന രണ്ട് വ്യക്തികളുടെ സമ്മതം മാത്രമാണ്. രണ്ടുപേരും സമ്മതിച്ചാല്‍ മറ്റൊന്നിനും അവരെ തടയാനാവില്ല. എന്നിരുന്നാലും, അവരുടെ ഉന്മത്തമായ പ്രണയം അനാവശ്യമായ ഫലത്തിലേക്ക് നീങ്ങാതിരിക്കാന്‍ കഴിയുന്നത്ര മുന്‍കരുതലുകള്‍ എടുക്കാന്‍ അവരെ ഉപദേശിക്കും.
ഇത് അവരുടെ സ്വന്തം ഭാവിയെയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും നശിപ്പിക്കും. മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും ഒരു സ്ത്രീ ഗര്‍ഭം ധരിക്കുകയാണെങ്കില്‍, അവള് വിഷമിക്കേണ്ടതില്ല. കാരണം, സുരക്ഷിതമായ ഗര്‍ഭച്ഛിദ്രത്തിന് അവള്‍ക്ക് ആവശ്യമായതെല്ലാം നല്കാന് ഇവിടെ ഭരണകൂടം തയാറാണ്. അതിന് നിയമപരമായ അനുമതി, സാമൂഹിക പരിരക്ഷ, സൗജന്യ സേവനങ്ങള്‍ എല്ലാമുണ്ട്. സ്വകാര്യ ക്ലിനിക്കുകള്‍, അവരുടേതായ രീതിയില്‍, ഇതിന് മികച്ച സേവനം നല്‍കുന്നുമുണ്ട്.
ഗര്ഭച്ഛിദ്രത്തോടെ ആരംഭിക്കുന്നത് കുട്ടികളുടെ, ഒരു തെറ്റും കൂടാതെ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സങ്കടകരമായ കഥയാണ്. ഓരോ വര്‍ഷവും ഏകദേശം 50-70 ദശലക്ഷം കുട്ടികള്‍ അവരുടെ ജനനത്തിനുമുമ്പ് കൊല്ലപ്പെടുന്നതായി കണക്കാക്കപ്പെടുന്നുണ്ട്.
എല്ലാ ഉറവിടങ്ങളില്‍ നിന്നും ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. മനുഷ്യരാശിയെ മുഴുവന്‍ നാണം കെടുത്തുകയും മനസ്സാക്ഷിയുള്ള ഓരോ വ്യക്തിയെയും പിടിച്ചുലകുക്കുകയും ചെയ്യേണ്ട ഒന്നാണിത്. എന്നാല്‍, എവിടെ മനുഷ്യത്വം എവിടെ, മനസ്സാക്ഷി?
ഇന്ന് മനുഷ്യരാശിയെന്നാല്‍ നമുക്കറിയാവുന്നത്, ആനന്ദം തേടുന്ന മനുഷ്യമൃഗങ്ങളുടെ ഒരു രാജ്യമാണ്, അനന്തരഫലങ്ങള്‍ എന്തുതന്നെയായാലും അവര്ക്കുമുന്പില് ആനന്ദമല്ലാതെ മറ്റൊന്നുമില്ല. ഈ മഹത്തായ പദ്ധതിക്കായി, ഓരോ മാസവും ഭാഗികമായി രൂപപ്പെട്ട ദശലക്ഷക്കണക്കിന് മനുഷ്യമാംസങ്ങളാണ് ഉപേക്ഷിക്കേണ്ടി വരുന്നത്!
മൃഗങ്ങളെ കൊല്ലുന്നതിനെതിരെയും അപൂര്‍വ ജീവികളുടെ വംശനാശത്തിനെതിരെയും സസ്യങ്ങള്‍ പിഴുതെറിയുന്നതിനും വനനശീകരണത്തിനെതിരെയും ചരിത്ര സ്മാരകങ്ങളുടെയും നാശത്തിനെതിരെയും ഇവിടെ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത് കാണാം. അധികാരത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ഘടകങ്ങളുടെയോ പിന്തുണയും അവര്‍ക്ക് ഇപ്പോഴും ഉണ്ട്.
മറുവശത്ത്, ദശലക്ഷക്കണക്കിന് മനുഷ്യര്‍-മനുഷ്യനെ തന്നെ അശാസ്ത്രീയമായി കൊല്ലുന്നതിനെതിരെ ശ്രദ്ധേയമായ ഒരു ആഗോള കാമ്പെയ്ന് ശക്തി പ്രാപിക്കാന്‍ ആരും അനുവദിക്കില്ല. വന്‍കിട ബിസിനസിന്റെ ചങ്ങാതിമാര്‍ എല്ലായ്പ്പോഴും അവിടെയുണ്ട്, അത്തരത്തിലുള്ള ഏതൊരു ശ്രമത്തെയും തടയാന്‍ ‘അത്യാധുനിക’ യുക്തിയുടെയും പണത്തിന്റെയും ആയുധശേഖരം കൊണ്ട് അവര്‍ പൂര്‍ണ്ണ സജ്ജരാണ്. എന്നിട്ടും, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നുവെന്ന് കരുതുന്ന ഒരു പരിഷ്കൃത ലോകത്താണ് നാം ജീവിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. വിരോധാഭാസമെന്നു പറയട്ടെ, മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ ഈ കൊലപാതകങ്ങളില്‍ മിക്കതിനും നിശ്ശബ്ദമായി നേതൃത്വം നല്‍കുന്നവരാണ്.
സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ, തീരുമാനത്തിനെതിരെ പ്രതിഷേധവുമായി അമേരിക്കന്‍ സ്ത്രീകളും പുരുഷന്മാരും തെരുവിലിറങ്ങി. ഇത് തീര്‍ച്ചയായും അവരുടെ വിനോദത്തെ കുറയ്ക്കുകയും അവരുടെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വിപണികള്‍ക്ക് അത് താങ്ങാനാവുന്നതല്ല. ഗര്‍ഭഛിദ്രം കോടികളുടെ വിപണിയാണ്; ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശങ്ങള്‍ നീക്കം ചെയ്താല്‍, മറ്റ് പല വിപണികളെയും അത് ബാധിക്കും. തീര്‍ച്ചയായും, ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും അവരുടെ പിന്നിലുണ്ടാകും. സുപ്രീം കോടതി വിധിയുടെ അനന്തരഫലങ്ങള്‍ ഇല്ലാതാക്കാന്‍ തനിക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രസിഡന്റ് ബൈഡന് ഇതിനകം പ്രതിജ്ഞയെടുത്തിട്ടുണ്ട്.
ഒരു വ്യക്തിയെന്ന നിലയില്‍, ജപ്പാനില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള വാര്‍ത്തകള്‍ എനിക്ക് ഒരു ചെറിയ ധാര്‍മ്മിക വിജയമായാണ് തോന്നുന്നത്. എല്ലാ നേരിനായി നിലകൊള്ളുന്ന എല്ലാ സംഘടനകളെയും പ്രത്യേകിച്ച് ഇസ്ലാമിക സംഘടനകള്‍ ഈ തിന്മകള്ക്കെതിരെ ഒരു അന്താരാഷ്ട്ര പ്രചാരണം നടത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് മുഴുവന്‍ മനുഷ്യരാശിയുടെയും ജീവിതത്തിനും ആരോഗ്യത്തിനും ഗുരുതരമായ ഭീഷണിയാണ്. അതിനെതിരെ പ്രവര്‍ത്തിക്കാനുള്ള ശരിയായ സമയമാണിത്.
(ഇരുപതിലധികം പുസ്തകങ്ങളുടെ രചയിതാനും ചിന്തകനും എഴുത്തുകാരനുമാണ് ജാവേദ് ജമീല്‍. മംഗലാപുരത്തെ യെനെപോയ യൂണിവേഴ്സിറ്റിയില്‍ ലക്ചര്‍ ആണ് ഇപ്പോള്‍ അദ്ദേഹം)
അവലംബം: മുസ്ലിം മിറര്‍
വിവ: സഹീര്‍ വാഴക്കാട്