Current Date

Search
Close this search box.
Search
Close this search box.

വിദ്വേഷ പ്രചാരകരെ ഇനിയും തുറന്നുകാട്ടുക തന്നെ ചെയ്യും: മുഹമ്മദ് സുബൈര്‍

ന്യൂഡല്‍ഹി: വിദ്വേഷ പ്രചാരകരെ തുറന്നുകാട്ടുന്നത് ഇനിയും തുടരുമെന്ന് ജയില്‍ മോചിതനായ അള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍. തിഹാര്‍ ജയിലില്‍ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങി രണ്ട് ദിവസത്തിന് ശേഷം ‘ഡെക്കാന്‍ ഹെറാള്‍ഡ്’ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പുതിയ ഫോണും സിം കാര്‍ഡും ലഭിച്ചതിന് ശേഷം ഞാന്‍ ആദ്യം ചെയ്യുന്ന കാര്യം ഫോണില്‍ ട്വിറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ്. എന്നിട്ട് വ്യാജ വാര്‍ത്തകള്‍ പൊളിച്ചെഴുതുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യും. വെറുപ്പും വിദ്വേഷവും വളര്‍ത്തുന്നവരെ തുറന്നു കാട്ടുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. സസ്പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മയും പ്രവാചക നിന്ദ പരാമര്‍ശത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതിന് ശേഷം താന്‍ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതായും വെള്ളിയാഴ്ച ‘ഡെക്കാന്‍ ഹെറാള്‍ഡി’ന് നല്‍കിയ അഭിമുഖത്തില്‍ സുബൈര്‍ പറഞ്ഞു.

സുബൈറിനെതിരെ ഉത്തര്‍പ്രദേശ് പൊലിസ് ചുമത്തിയ ആറ് കേസുകളിലും ബുധനാഴ്ചയാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് അദ്ദേഹം ജയില്‍ മോചിതനായത്.

ടെലിവിഷന്‍ വാര്‍ത്താ അവതാരകരെക്കുറിച്ചുള്ള ആക്ഷേപഹാസ്യ പരാമര്‍ശങ്ങള്‍, ഹിന്ദു സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തല്‍, ഹിന്ദു ദേവതകളെക്കുറിച്ചുള്ള പ്രകോപനപരമായ ഉള്ളടക്കം പോസ്റ്റുചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് അദ്ദേഹത്തിനെതിരെയുണ്ടായിരുന്നത്. 2018ല്‍ സുബൈര്‍ പോസ്റ്റ് ചെയ്ത ട്വീറ്റുമായി ബന്ധപ്പെട്ട ഡല്‍ഹിയില്‍ മറ്റൊരു കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസില്‍ സുബൈറിന് ജൂലൈ 15 ന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ മറ്റു കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജയിലില്‍ തുടരുകയായിരുന്നു.

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles