Current Date

Search
Close this search box.
Search
Close this search box.

യെമന്‍: ഇരു വിഭാഗവും ഹൊദൈദ വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി യു.എന്‍

സന്‍ആ: യെമനില്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഇരു വിഭാഗവും ഹൊദൈദ തുറമുഖ മേഖലയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി യു.എന്‍. ഹൊദൈദയില്‍ നിന്ന് ഹൂതികളും യെമന്‍ സര്‍ക്കാറും സൈന്യത്തെ പിന്‍വലിച്ചതായും യു.എന്‍ വക്താവ് തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. യെമനിലെ തന്ത്രപ്രധാന തുറമുഖമാണ് ഹൊദൈദ. ഇത് വഴിയാണ് രാജ്യത്തേക്കുള്ള ചരക്കുകളും അവശ്യസഹായങ്ങളും ഭക്ഷണങ്ങളും എത്തുന്നത്.

കഴിഞ്ഞ നാല് വര്‍ഷമായി യെമനില്‍ യുദ്ധം രൂക്ഷമാണ്. ഇത് മൂലം രാജ്യം കടുത്ത പട്ടിണിയും ക്ഷാമവും നേരിടുകയാണ്. ഇറാന്റെ പിന്തുണയുള്ള ഹൂതി സഖ്യവും സൗദിയുടെ പിന്തുണയുള്ള അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച യെമന്‍ സര്‍ക്കാരും തമ്മിലാണ് രാജ്യത്ത് ഏറ്റുമുട്ടല്‍ നടക്കുന്നത്. യുദ്ധത്തില്‍ പതിനായിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും അതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് പേരെയാണ് രാജ്യത്ത് പട്ടിണിയും ക്ഷാമവും ബാധിച്ചിരിക്കുന്നത്.

Related Articles