Current Date

Search
Close this search box.
Search
Close this search box.

ജൂത വിരുദ്ധതയെ എതിര്‍ക്കുന്ന കരാറില്‍ ഒപ്പുവെച്ച് ബഹ്‌റൈനും യു.എസും

വാഷിങ്ടണ്‍: യഹൂദ വിരോധം ചെറുക്കാനുള്ള പുതിയ കരാറില്‍ ഒപ്പുവെച്ച് യു.എസും ബഹ്‌റൈനും തമ്മില്‍ യോജിച്ച ധാരണ. ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനപരമായ സഹവര്‍ത്തിത്വം മുന്നോട്ടുവെക്കാന്‍ വേണ്ടിയാണ് ഈ കരാറില്‍ ഒപ്പുവെച്ചതെന്ന് യഹൂദ വിരുദ്ധത തടയാനും നിരീക്ഷിക്കാനുമുള്ള യു.എസിന്റെ പ്രത്യേക വക്താവ് ഇലാന്‍ കര്‍ ട്വിറ്ററില്‍ കുറിച്ചു.

പശ്ചിമേഷ്യയിലും അതിനുപുറത്തും യഹൂദ വിരുദ്ധതക്കെതിരെ പോരാടുന്നതിന് ഞങ്ങള്‍ ബഹ്‌റൈനിലെ ഗ്ലോബല്‍ ഹമദ് സെന്ററുമായി ചരിത്രപരമായ ഒരു കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നതെന്നാണ് ഇലാന്‍ ട്വിറ്ററില്‍ കുറിച്ചത്. സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ മൂല്യം മേഖലയിലെ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ സൃഷ്ടിക്കുമെന്നും ബഹ്‌റൈന് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 22ന് വാഷിങ്ടണില്‍ വെച്ചാണ് ഇരു വിഭാഗം നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും ഈ കരാറില്‍ ഒപ്പുവെക്കുകയും ചെയ്തത്. ബഹ്‌റൈന്‍ പ്രതിനിധിയുമായി കരാര്‍ ഒപ്പുവെക്കുന്നതിന്റ ചിത്രവും ഇലാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ യു.എസിന്റെ നേതൃത്വത്തില്‍ ഇസ്രായേല്‍-ബഹ്‌റൈന്‍ നയതന്ത്ര കരാറില്‍ ഒപ്പുവെച്ചിരുന്നു.

Related Articles