Current Date

Search
Close this search box.
Search
Close this search box.

മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം: വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: അത്യന്തം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ പ്രയാസപ്പെടുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഡയബറ്റിക് ന്യൂറോപ്പതി, കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ അടക്കം അദ്ദേഹത്തിന്റെ ആരോഗ്യ നില അത്യന്തം വഷളായിരിക്കുകയാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ പറഞ്ഞ് ബാംഗ്ലൂരിലെ പല ആശുപത്രികളും അദ്ദേഹത്തിന്റെ ചികിത്സാ കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനാണ് ശ്രമിക്കുന്നത്. കേരളത്തിലെത്തി വിദഗ്ദ്ധ ചികിത്സ ലഭ്യമാകേണ്ടത് അനിവാര്യമാണ്.

നിലവിലെ ജാമ്യ വ്യവസ്ഥയനുസരിച്ച് ബാംഗ്ലൂരിന് പുറത്ത് ചികിത്സ നേടാന്‍ അദ്ദേഹത്തിനാകില്ല. ഇത് സംബന്ധിച്ച ഇളവ് തേടിയുള്ള ഹര്‍ജിയെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്തി ഇതിന് ഒരു പരിഹാരം കാണണം.

അതിനായില്ലെങ്കില്‍ കേരളത്തില്‍ അദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കാനാവശ്യമായ നിയമ നടപടികളുടെ സാദ്ധ്യത ആരായണം. തീര്‍ത്തും നിരപരാധിയായ മഅ്ദനിയുടെ വിചാരണ അനന്തമായി നീളുകയാണ്. നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രിം കോടതി നിര്‍ദ്ദേശം വന്നിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു.

വിചാരണാ തടവുകാരാനായി അദ്ദേഹത്തെ അനന്ത കാലം ശിക്ഷിക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. സമാനതകളില്ലാത്ത നീതിനിഷേധത്തിന്റെ ഇരയായ മഅ്ദനിയുടെ നീതിക്ക് വേണ്ടി കേരളത്തിലെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles