Current Date

Search
Close this search box.
Search
Close this search box.

പാകിസ്താന്‍ ജഴ്‌സിയണിഞ്ഞ യു.പി സ്വദേശിക്ക് വധ ഭീഷണി

ദുബൈ: ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ ജഴ്‌സിയണിഞ്ഞ് സ്റ്റേഡിയത്തിലെത്തിയ യു.പി സ്വദേശിക്ക് വധഭീഷണി. ഞായറാഴ്ച ദുബൈയില്‍ വെച്ച് നടന്ന ഇന്ത്യ-പാക് ഏഷ്യന്‍ കപ്പ് മത്സരത്തിനിടെയായിരുന്നു ഉത്തര്‍പ്രദേശിലെ ബറൈലി സ്വദേശിയായ സന്‍യം ജെയ്ഷാള്‍ എന്ന 42കാരന്‍ പാക് ജഴ്‌സിയണിഞ്ഞ് സ്റ്റേഡിയത്തിലെത്തിയത്. ഇദ്ദേഹത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് വധ ഭീഷണി ഉയര്‍ന്നത്. എന്‍.ഡി.ടി.വിയാണ് കഴിഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയുടെ ജഴ്‌സി വിറ്റു തീര്‍ന്നതിനാലാണ് അദ്ദേഹം പാകിസ്താന്‍ ജഴ്‌സി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ‘പാകിസ്ഥാന്‍ ആരാധകരുടെ ദേശീയ നിറങ്ങള്‍ ധരിച്ച് ‘ഹിന്ദുസ്ഥാന്‍ സിന്ദാബാദ്’ വിളിച്ച് അവരെ കളിയാക്കുമെന്നാണ് ഞാന്‍ കരുതിയതെന്നും ഇത്തരമൊരു നിരുപദ്രവകരമായ കാര്യം എന്നെ ദുരിതത്തിലാക്കുമെന്ന് ഞാന്‍ വിചാരിച്ചില്ലെന്നുമാണ് ജെയ്ഷാള്‍ പിന്നീട് പ്രതികരിച്ചത്.

മത്സരത്തിന് വൈകിയെത്തിയ താരം ഗ്യാലറിയില്‍ വെച്ച് ഇന്ത്യക്ക് വേണ്ടി ആഹ്ലാദിക്കുന്നത് ചോദ്യം ചെയ്ത പാകിസ്ഥാന്‍ ആരാധകനോട് തര്‍ക്കിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ അദ്ദേഹം ഒരു ഷര്‍ട്ട് ആണ് ധരിച്ചത്.

ജയ്സ്വാളിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ഭീഷണികള്‍ വന്നതായി റിപ്പോര്‍ട്ടുണ്ട്. ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനോടും സംസ്ഥാന പോലീസിനോടും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.

Related Articles