Current Date

Search
Close this search box.
Search
Close this search box.

ടീസ്റ്റ സെറ്റില്‍വാദ്, ആര്‍.ബി ശ്രീകുമാര്‍; ജാമ്യാപേക്ഷ കോടതി തള്ളി

ന്യൂഡല്‍ഹി: ഗുജറാത്ത് പൊലിസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകരായ ടീസ്റ്റ സെറ്റല്‍വാദിന്റെയും മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി ശ്രീകുമാറിന്റെയും ജാമ്യാപേക്ഷ തള്ളി. ശനിയാഴ്ച അഹ്‌മദാബാദ് മെട്രോപൊളിറ്റിന്‍ കോടതിയാണ് ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിലാണ് ടീസ്റ്റ സെറ്റല്‍വാദ്, ആര്‍.ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവരെ അഹ്‌മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നത്. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ വ്യാജ തെളിവുകള്‍ ചമച്ചതിന് ജൂണ്‍ 26നാണ് ഇരുവരും അറസ്റ്റ് ചെയ്യപ്പെടുന്നത്.

ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി ഈ ആഴ്ച പലതവണ മാറ്റിവെച്ചിരുന്നു. സെറ്റല്‍വാദിന്റെയും ശ്രീകുമാറിന്റെയും ജാമ്യാപേക്ഷയെ ജൂലൈ 20ന് സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. 2002 ലെ ഗുജറാത്ത് കലാപത്തിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രീകുമാറും മുന്‍ ഐ പി എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടും ചേര്‍ന്ന് നടത്തിയ വലിയ ഗൂഢാലോചനയില്‍ സെതല്‍വാദും ഭാഗമാണെന്നാണ് ഗുജറാത്ത് പോലീസ് ജൂലൈ 15 ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നത്.

Related Articles