Current Date

Search
Close this search box.
Search
Close this search box.

ബാബരി കേസ്: ആവശ്യമെങ്കില്‍ മധ്യസ്ഥ ചര്‍ച്ച ആകാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലുള്ള ഇരു വിഭാഗത്തിനും ആവശ്യമെങ്കില്‍ മധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന് സുപ്രീം കോടതി. ബാബരി കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ തുടരുന്ന വാദം കേള്‍ക്കലിന്റെ 26ാം ദിനത്തിലാണ് കോടതി ഇത്തരത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചത്. മസ്ജിദ്-ക്ഷേത്ര തര്‍ക്ക വിഷയം മധ്യസ്ഥയിലൂടെ പരിഹരിക്കാന്‍ ഇരു വിഭാഗവും സന്നദ്ധമാണെങ്കില്‍ അതിന് അവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നാണ് കോടതി പറഞ്ഞത്.

അതേസമയം അഞ്ചംഗ ഭരണഘടന ബെഞ്ച് കേസില്‍ വാദം കേള്‍ക്കല്‍ തുടരും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നവംബര്‍ 17ന് വിരമിക്കുന്നതിന് മുന്‍പ് കേസില്‍ വിധി പ്രസ്താവിക്കും. എല്ലാ കക്ഷികളും അവരുടെ അവകാശവാദങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാനുള്ള സമയപരിധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഒക്ടോബര്‍ 18നകം ഇത് പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടത്. നേരത്തെ പ്രശ്‌ന പരിഹാരം കാണുന്നതില്‍ മധ്യസ്ഥ ശ്രമം പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചത്.

Related Articles