Current Date

Search
Close this search box.
Search
Close this search box.

ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുസ്ലിം യുവാവിന് ക്രൂര മര്‍ദനം

ഡല്‍ഹി: ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് രാജസ്ഥാനില്‍ മുസ്ലിം യുവാവിന് ഹിന്ദുത്വ ഗുണ്ടകളുടെ ക്രൂര മര്‍ദനം. രാജസ്ഥാനിലെ ബിവാര ജില്ലയിലാണ് സംഭവം. 21കാരനായ സാഹിബ് അലി ഖാനാണ് മര്‍ദനമേറ്റത്. സാഹിബ് അലി ഖാന്റെ തലയില്‍ 15 തുന്നലുകള്‍ ഉണ്ട്, വലതു കൈക്ക് പൊട്ടലുണ്ട്, കാലിനും ഗുരുതരമായി പരിക്കേറ്റ അലി ഇപ്പോള്‍ ഭില്‍വാരയിലെ എം.ജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

മാരുതി നഗറിലെ താമസക്കാരനായ അലി ജൂലായ് എട്ടിന് രാവിലെ പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. മുകേഷ് ഗുജ്ജാര്‍ എന്നയാള്‍ അലിയെ തടഞ്ഞുനിര്‍ത്തി ഹിന്ദുത്വ മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. മുകേഷ് ഗുജ്ജറും അദ്ദേഹത്തിന്റെ നാല് കൂട്ടാളികളും ചേര്‍ന്നാണ് മര്‍ദിച്ചത്. ജീവനില്‍ ഭയന്ന് അലി ആവശ്യം അനുസരിക്കുകയും പെട്ടെന്ന് തന്നെ അവിടെ നിന്നും നിന്ന് ഓടിപ്പോകുകയും ചെയ്തു.

തൊട്ടടുത്ത ദിവസം അലി കടയില്‍ നിന്നും തിരിച്ചു വരുമ്പോള്‍ വീണ്ടും ഗുജ്ജര്‍ അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തി. ഈ സമയം സഹോദരന്‍ ശിവ ഗുജ്ജാറും മുകേഷിന്റെ കൂടെയുണ്ടായിരുന്നു. നിര്‍ബന്ധിതമായി മുദ്രാവാക്യം വിളിപ്പിക്കുന്നത് ശരിയാണോ എന്ന് അലി ചോദിക്കുകയും ഇരുവരും തര്‍ക്കിക്കുകയും ചെയ്തു. അപ്പോള്‍ ഗുജ്ജര്‍ ‘കത്വ’ (മുസ്ലിംകള്‍ക്കെതിരെ ഉപയോഗിക്കുന്ന അപകീര്‍ത്തികരമായ പദം) എന്ന് വിളിച്ചു അധിക്ഷേപിച്ചു.തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും അവന്റെ സുഹൃത്തുക്കളെ വിളിച്ച് മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ ശിവ് ഗുജ്ജര്‍, ലോകേഷ് എന്നീ രണ്ട് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

Related Articles