Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച് ഇസ്രായേല്‍ സൈന്യം- വീഡിയോ

വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട കിഴക്കന്‍ ജറൂസലേമില്‍ ഫലസ്തീന്‍ പെണ്‍കുട്ടിയെ ക്രൂമായി മര്‍ദിച്ച് ഇസ്രായേല്‍ സൈന്യം. തിങ്കളാഴ്ചയാണ് ബറാഅത് ആഘോഷ പരിപാടികളുടെ ഭാഗമായി ഒത്തുകൂടിയ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം ടിയര്‍ ഗ്യാസും ഗ്രനേഡും ലാത്തിയും പ്രയോഗിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ദമസ്‌കസ് ഗേറ്റ് പ്ലാസയില്‍ വെച്ച് ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ പെണ്‍കുട്ടിയെ പിടികൂടി കീഴടക്കുകയും അവരെ തൊഴിക്കുകയും ഇടിക്കുകയും ചെയ്യുന്ന വീഡിയോയാണ് മാധ്യമപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പെണ്‍കുട്ടി സൈന്യത്തില്‍ നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്നതും എന്നാല്‍, പെണ്‍കുട്ടിയെ തറയില്‍ തള്ളിയിട്ട് രണ്ട് സൈനികര്‍ പിടികൂടുകയായിരുന്നു.

ഫലസ്തീനിയന്‍ വാര്‍ത്താ ഏജന്‍സിയായ വഫ പ്രസിദ്ധീകരിച്ച മറ്റൊരു വീഡിയോയില്‍ ഇസ്രായേല്‍ സൈന്യം ഒരു ഫലസ്തീനിയുടെ തലയില്‍ മുട്ടുകാല്‍ ചവിട്ടി തറയിലേക്ക് തള്ളിയിടുന്നതും അയാളെ അറസ്റ്റുചെയ്യുന്നതിന് മുമ്പ് കഴുത്തില്‍ കാല്‍മുട്ട് വയ്ക്കുന്നതും കാണാം.

ഫലസ്തീനികളെ പിരിച്ചുവിടാന്‍ ഇസ്രായേല്‍ സൈന്യം സ്‌കങ്ക് വാട്ടര്‍ (ദുര്‍ഗന്ധം വമിപ്പിക്കുന്ന സ്േ്രപ), സ്റ്റണ്‍ ഗ്രനേഡുകള്‍, റബ്ബര്‍ ബുള്ളറ്റുകള്‍ എന്നിവ ഉപയോഗിച്ചു. രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും 31 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

മുഹമ്മദ് നബി മക്കയില്‍ നിന്ന് അല്‍-അഖ്സ മസ്ജിദ് ഒരു രാത്രി യാത്രയ്ക്കിടെ സന്ദര്‍ശിക്കുകയും പിന്നീട് സ്വര്‍ഗത്തിലേക്ക് പ്രവേശിക്കുകയും ചെയ്തതായി മുസ്ലിംകള്‍ വിശ്വസിക്കുന്ന ഇസ്‌റാഅ് വല്‍-മിഅ്‌റാജ് രാവ് ആഘോഷിക്കാന്‍ വേണ്ടിയാണ് ഫലസ്തീനികള്‍ പഴയ നഗരത്തില്‍ ഒരുമിച്ചു കൂടിയിരുന്നത്.

90,000 ഫലസ്തീനികള്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ പട്ടണങ്ങളില്‍ നിന്നും ഇസ്രായേലിനുള്ളില്‍ നിന്നും അല്‍-അഖ്‌സ മസ്ജിദില്‍ ഈ ദിനം ആചരിക്കാനായി യാത്ര ചെയ്‌തെത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. മതപരമായ ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ഫലസ്തീന്‍ സ്‌കൗട്ടുകള്‍ ദമസ്‌കസ് ഗേറ്റിന് സമീപം എത്തിയതിന് ശേഷമാണ് തിങ്കളാഴ്ച അറസ്റ്റ് നടന്നതെന്ന് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വീഡിയോ:

https://www.instagram.com/p/CahfBkSI5Ik/?utm_source=ig_embed&utm_campaign=embed_video_watch_again

https://www.instagram.com/reel/CahfBkSI5Ik/?utm_source=ig_web_copy_link

Related Articles