Current Date

Search
Close this search box.
Search
Close this search box.

‘പണ്ഡിതന്റെ കൈ മുത്തുന്നതിനിടെ ചാവേറുകളില്‍ ഒരാള്‍ പൊട്ടിത്തെറിക്കുകയായിരുന്നു’

കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറാത് നഗരത്തിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ താലിബാന്‍ അനുകൂല പണ്ഡിതനുള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനിടെ ഹെറാതിലെ ഗുസര്‍ഗയിലെ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്.

മത പണ്ഡിതന്‍ മുജീബ് റഹ്‌മാന്‍ അന്‍സാരിയും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന അംഗരക്ഷകരും സിവിലിയന്മാരും പളളയിലേക്കുള്ള വഴിയില്‍ കൊല്ലപ്പെട്ടതായി ഹെറാത് പൊലീസ് വക്താവ് മഹ്‌മൂദ് റസൂലി അറിയിച്ചു. ചാവേറുകളില്‍ ഒരാള്‍ മുജീബ് റഹ്‌മാന്‍ അന്‍സാരിയുടെ കൈ ചുംബിക്കുന്നതിനിടെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു -റസൂലി കൂട്ടിച്ചേര്‍ത്തു. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് താലിബാന്‍ വക്താവ് ദബീഹുല്ല മുജാഹിദ് വ്യക്തമാക്കി.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles