Current Date

Search
Close this search box.
Search
Close this search box.

മഥുരയില്‍ മുസ്‌ലിം ഡ്രൈവര്‍ക്കു നേരെ ഹിന്ദുത്വ ഗുണ്ടകളുടെ ക്രൂര മര്‍ദനം-വീഡിയോ

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മുസ്ലിം ഡ്രൈവര്‍ക്കു നേരെ ഹിന്ദുത്വ ഗുണ്ടകളുടെ ക്രൂരമായ മര്‍ദനം. 35കാരനായ മുഹമ്മദ് ആമിറിനെയാണ് മഥുരയിലെ റാല്‍ ഗ്രാമത്തില്‍ വെച്ച് ഒരു കൂട്ടം സംഘ്പരിവാര്‍ ഗുണ്ടകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ആമിറിന്റെ പിക്കപ്പ് വാന്‍ തടഞ്ഞു നിര്‍ത്തി വലിച്ചിഴച്ച് ബെല്‍റ്റും വടിയുമുപയോഗിച്ചാണ് ആള്‍ക്കൂട്ട ആക്രമണം നടത്തിയത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

അമീര്‍ തന്റെ വാഹനത്തില്‍ ‘പോത്തുകളെ കടത്തുകയും കന്നുകാലികളെ മോഷ്ടിച്ച് കടത്തുകയും ചെയ്തു എന്നാരോപിച്ചാണ് അക്രമണം.
വീഡിയോയില്‍, ആമിര്‍ അവരോട് മര്‍ദ്ദനം നിര്‍ത്താന്‍ കൈകൂപ്പി അപേക്ഷിക്കുന്നുണ്ടെങ്കിലും അവര്‍ ഒരു ദയയും കാണിച്ചില്ല. ആമിറിന്റെ വാഹനത്തിനുള്ളില്‍ മൃഗങ്ങളുടെ അസ്ഥികളും ജഡങ്ങളും കണ്ടതിനെ തുടര്‍ന്ന് അക്രമികള്‍ വാഹനം തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് വാഹനം തല്ലിത്തകര്‍ത്തു. ഗ്രാമത്തിലെ ചത്ത മൃഗങ്ങളുടെ ശവങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള ഗ്രാമ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായിരുന്നു വാഹനമെന്ന് പിന്നീട് പോലീസ് പറഞ്ഞു. വാഹനത്തിന്റെ ഡ്രൈവര്‍ ആയിരുന്നു ആമിര്‍.

ആമിറിന്റെ മുഖത്തും തോളിലും മുറിവേറ്റിട്ടുണ്ട്. അദ്ദേഹത്തിന് ഗുരുതമായ പരിക്കുകളൊന്നും പറ്റിയില്ലെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഐ.പി.സിയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം നിരവധി പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹിന്ദുത്വ സംഘടനകളിലെ ചിലര്‍ ഉള്‍പ്പെടെ 16 പേരെയാണ് എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരില്‍ 14 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.

https://twitter.com/i/status/1505945873875804163

 

Related Articles