Current Date

Search
Close this search box.
Search
Close this search box.

കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോയി; തിരിച്ചെത്തിയത് ചേതനയറ്റ ശരീരം

ന്യൂഡല്‍ഹി: കുട്ടികള്‍ക്കു ഭക്ഷണം വാങ്ങാന്‍ പോയ മുഹമ്മദ് ഫുര്‍ഖാനെയാണ് സ്ംഘ്പരിവാര്‍ ഭീകരര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം അടിച്ചു കൊന്നത്. സഹോദരന്‍ മുഹമ്മദ് ഇമ്രാന്‍ ആണ് തേങ്ങലോടെ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോയതായിരുന്നു അവന്‍ ,ചേതനയറ്റ അവന്റെ ശരീരമാണ് പിന്നെ മടങ്ങി വന്നത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് മുഹമ്മദ് ഫുര്‍ഖാന്‍ കൊല്ലപ്പെട്ടത്.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തുള്ള കടകളെല്ലാം തന്നെ അടച്ചിരുന്നു. കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും വാങ്ങിവരാമെന്നു പറഞ്ഞാണ് വീട്ടില്‍നിന്നു പോയത്. വന്‍തോതില്‍ അക്രമം പൊട്ടിപ്പുറപ്പെട്ട ജാഫറാബാദിനു സമീപമാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30നാണ് അവസാനമായി ഞാന്‍ അവനെ കാണുന്നത്. സുഹൃത്തുക്കളിലൊരാളാണ് എന്നെ വിളിച്ച് സഹോദരനു കാലില്‍ വെടിയേറ്റുവെന്ന് അറിയിച്ചത്. എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ആശുപത്രിയിലേക്ക് ഓടിക്കിതച്ച് എത്തിയപ്പോഴേക്കും എന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ക്കപ്പെട്ട് കഴിഞ്ഞിരുന്നു. അവനെ രക്ഷിക്കാന്‍ ഞാന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോട് അപേക്ഷിച്ചു കൊണ്ടിരുന്നു. എന്റെ ലോകമായിരുന്നു അവന്‍. എന്റെ സ്വപ്നവും പ്രതീക്ഷയുമെല്ലാം എന്റെ ഇളയ സഹോദരനായിരുന്നു. എല്ലാം എനിക്കു നഷ്ടമായിരിക്കുന്നു’ നിറകണ്ണുകളോടെ മുഹമ്മദ് ഇമ്രാന്‍ പറഞ്ഞു.

”ഞങ്ങളുടെ ലോകം നശിച്ചു… സഹോദരന്? രണ്ടു ചെറിയ കുഞ്ഞുങ്ങളാണുള്ളത്?. ഒരു മകനും മകളും… എന്തുചെയ്യുമെന്നറില്ല” ഇമ്രാന്‍ നിറകണ്ണുകളോടെ പറയുന്നു. ഇമ്രാനും സഹോദരനും കരകൗശല വസ്?തുക്കളുടെ ഷോപ്പ്? നടത്തുകയാണ്?. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കര്‍ദംപുരിയിലാണ്? ഫുര്‍ഖാനും സഹോദരനും ഇരുവരുടെയും കുടുംബവും താമസിക്കുന്നത്?. ഇവിടെ എല്ലായിടത്തും സമാധാനപരമായി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്?. എന്നാല്‍ ബി.ജെ.പി നേതാവ്? കപില്‍ മിശ്രയാണ്? ഈ കലാപത്തിന്?? തുടക്കം കുറിച്ചതെന്നാണ്? ഇമ്രാന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. സംഘ്പരിവാര്‍ ഗുണ്ടകള്‍ കൊലചെയ്ത മുഹമ്മദ് ഫുര്‍ഖാന്റെ (32) ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

Related Articles