Current Date

Search
Close this search box.
Search
Close this search box.

ട്രംപ് സൗദിയെ പിന്തുണക്കുന്നതിനെതിരെ കൂടുതല്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ രംഗത്ത്

വാഷിങ്ടണ്‍: ജമാല്‍ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെയും പിന്തുണക്കുന്നതിനെതിരെ കൂടുതല്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ രംഗത്ത്. ഇതിനെതിരെ യു.എസ് കോണ്‍ഗ്രസ് നടപടികള്‍ കൈകൊള്ളണം. ട്രംപിന്റെ നിലപാടിനോട് തങ്ങള്‍ വിയോജിക്കുന്നു. ഇത് അനൗചിത്യമായ നടപടിയാണെന്നും റിപ്പബ്ലിക്കന്‍ സെനറ്ററായ മൈക് ലീ പറഞ്ഞു. എന്‍.ബി.സിയുടെ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപ് ഖഷോഗി വിഷയത്തില്‍ സൗദിയെ പിന്തുണക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. യെമനിലെ യുദ്ധ സഖ്യമാണത്. അദ്ദഹം പറഞ്ഞു.

സൗദി, അമേരിക്കയുടെ ദൃഢതയുള്ള പങ്കാളിയാണെന്നാണ് കഴിഞ്ഞയാഴ്ച ട്രംപ് പറഞ്ഞിരുന്നത്. ഒക്ടോബര്‍ രണ്ടിന് നടന്ന ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടോ എന്നത് വ്യക്തമല്ലെന്നും കൊലപാതകത്തിന്റെ പദ്ധതിയെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്നുമാണ് ട്രംപ് പറഞ്ഞിരുന്നത്. ഇതിനെതിരെ നേരത്തെ യു.എസ് കോണ്‍ഗ്രസിലെ അംഗങ്ങള്‍ രംഗത്തു വന്നിരുന്നു.

Related Articles