വാഷിങ്ടൺ: ദീർഘകാലമായി തുടരുന്ന അതിർത്തി തർക്കം അവസാനിപ്പിക്കുന്നതിന് യു.എസിന്റെ മധ്യസ്ഥയിലുള്ള ചർച്ചക്ക് ഇസ്രായേലും ലബനാനും തയാറായി. അതിർത്തി തർക്കം നിരവധി സംഘട്ടനങ്ങൾ കാരണമായിട്ടുണ്ട്. ഇസ്രായേലും ലബനാനും ഇപ്പോഴും ഔദ്യോഗികമായി യുദ്ധത്തിന് സന്നദ്ധമായി നിൽക്കുന്ന രാഷ്ട്രങ്ങളാണ്.
ലബനാനിലെ മൂന്ന് സമുദ്ര ഊർജ ബ്ലോക്കിന്റെ അറ്റത്തെ മേഖല ഉൾപ്പെടുന്ന കര-സമുദ്ര അതിർത്തികൾക്കായി ഇരു രാഷ്ട്രങ്ങളും ദശാബ്ദങ്ങളായി പോരാടികൊണ്ടിരിക്കുകയാണ്. ഇരു രാഷ്ട്രങ്ങളെയും ചർച്ചക്ക് ക്ഷണിച്ച് മധ്യസ്ഥ ശ്രമത്തിന് ചുക്കാൻ പിടിക്കുകയാണ് യു.എസ്. ലബനാൻ പാർലമെന്റ് സ്പീക്കർ നബീഹ് ബർറി ചർച്ചക്ക് തയാറാണെന്ന് വ്യാഴാഴ്ച അറിയിച്ചിരുന്നു.