കോഴിക്കോട്: കളമശ്ശേരി സ്ഫോടന പശ്ചാതലത്തിൽ മാധ്യമങ്ങളിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും മുസ്‌ലിം വിരുദ്ധ വിദ്വേഷപ്രചരണങ്ങൾ നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടനകൾ.
സംഘ്പരിവാറിന്റെ ഭാഗത്തുനിന്നുമുണ്ടാവുന്ന വംശീയ പ്രചാരണങ്ങൾ അതേപടി ഏറ്റെടുക്കുന്ന മാധ്യമപ്രവർത്തനം ഒട്ടും ആശാവഹമല്ല. മുഖ്യമന്ത്രിയുടെയും പോലീസ് മേധാവിയുടെയും കർശന നിർദ്ദേശമുണ്ടായിട്ടും കേരളത്തിൽ നിലനിൽക്കുന്ന സൗഹൃദ അന്തരീക്ഷത്തെ മുറിവേൽപ്പിക്കുന്ന ഇത്തരം പ്രചാരകർക്കെതിരെ കർക്കശമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം.
പ്രസ്താവനയിൽ ഒപ്പുവെച്ചവർ:
സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ
ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി (സമസ്ത)
പ്രാഫ എ.കെ അബ്ദുൽ ഹമീദ് (കേരള മുസ്‌ലിം ജമാഅത്ത്)
ഡോ.ഹുസൈൻ മടവൂർ (കെ.എൻ എം)
വി.ടി അബ്ദുല്ലക്കോയ തങ്ങൾ (ജമാഅത്തെ ഇസ്‌ലാമി)
സി.എ മൂസ മൗലവി (ദക്ഷിണ കേരള ജംഇയ്യതുൽ ഉലമാ )
ടി.കെ അഷ്റഫ് (വിസ്ഡം)
അബ്ദുല്ലത്വീഫ് കരുമ്പിലാക്കൽ (മർകസുദ്ദഅവ)
ഇ.പി അഷ്റഫ് ബാഖവി (കേരള സംസ്ഥാന ജംഇയ്യതുൽ ഉലമാ)
എഞ്ചിനീയർ പി.മമ്മത് കോയ (എം.എസ്.എസ്)
ഒ.സി സലാഹുദ്ദീൻ (എം.ഇ.എസ്)