Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്കില്‍ രണ്ട് ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേല്‍

വെസ്റ്റ്ബാങ്ക്: അധിനിവേഷ വെസ്റ്റ്ബാങ്കില്‍ രണ്ട് ഫലസ്തീനികളെ വെടിവെച്ച് കൊലപ്പെടുത്തി ഇസ്രായേല്‍ സൈന്യം. ശുഫ ഗ്രാമത്തിലെ തുല്‍കരീം ഏരിയയില്‍ സംശയകരമായ സാഹചര്യത്തില്‍ ഒരു വാഹനം കണ്ടെന്നും അവിടെ വെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടതെന്നുമാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേരെ കീഴടക്കിയെന്നും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.

തുല്‍കരീമില്‍ സൈന്യം നടത്തുന് ആദ്യത്തെ റെയ്ഡ് അല്ല ഇത്. എന്നാല്‍ പതിവുപോലെ ഇസ്രായേല്‍ സൈന്യം വെസ്റ്റ് ബാങ്ക് നഗരത്തില്‍ റെയ്ഡ് നടത്തുകയും സൈന്യത്തോട് തിരിച്ചടിക്കാന്‍ അനധികൃത ഇസ്രായേല്‍ സെറ്റില്‍മന്റുകള്‍ക്ക് നേരെ പലസ്തീനികള്‍ വെടിവെപ്പ് നടത്തിയെന്നും അല്‍ജസീറയുടെ നിദ ഇബ്രാഹിം റിപ്പോര്‍ട്ട് ചെയ്തു. ‘മോട്ടോര്‍ സൈക്കിളില്‍ പോകുകയായിരുന്ന ഒരു ഇസ്രായേലി കുടിയേറ്റക്കാരന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നതെന്നും സാക്ഷികളെ ഉദ്ധരിച്ച് നിദ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ സൈന്യം സംഭവസ്ഥലത്ത് മെഡിക്കല്‍ സഹായം എത്തിക്കുന്നത് തടയുകയും തുടര്‍ന്ന് ‘ഇസ്രായേലികള്‍ക്കും ഇസ്രായേല്‍ സൈനികര്‍ക്കും എതിരെ ആക്രമണം നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ തടഞ്ഞുവയ്ക്കാനുള്ള ഇസ്രായേലി നയത്തിന്റെ ഭാഗമായി’ മൃതദേഹങ്ങള്‍ ‘എടുത്തുമാറ്റിയെന്നും നിദ കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ടവര്‍ അബ്ദുല്‍ റഹ്‌മാന്‍ അത്ത, ഹുദൈഫ ഫാരെസ് എന്നിവരാണെന്ന് പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ വഫ സ്ഥിരീകരിച്ചു.

Related Articles