ദമസ്‌കസ്: അമേരിക്കന്‍ സൈന്യം നിലയുറപ്പിച്ച ദക്ഷിണ സിറിയയിലെ അത്തന്‍ഫ് സൈനിക താവളത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് യു.എസ് ഉദ്യോഗസ്ഥര്‍.
ഇറാന്‍ സംവിധാനങ്ങള്‍ നല്‍കുകയും ആക്രമണത്തിന് സന്നദ്ധമാക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പറഞ്ഞു. എന്നാല്‍, ഡ്രോണുകള്‍ ഇറാനില്‍ നിന്നല്ല നിക്ഷേപിച്ചിരിക്കുന്നത് -അസോസിയേറ്റഡ് പ്രസ്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഡ്രോണുകള്‍ ഇറാന്‍കാരുടേതാണ്. ഇറാന്‍ അവരെ സഹായിക്കുകയായിരുന്നെന്ന് തോന്നുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തില്‍ മരണങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യു.എസ്, ഇറാന്‍ കൂടുതല്‍ വഷളായികൊണ്ടിരിക്കുകയാണ്. 2015ലെ ആണവ കരാറിലേക്ക് ഇറാനെ തിരിച്ചെത്തിക്കാനുള്ള അന്താരാഷ്ട്ര ശ്രമം സങ്കീര്‍ണമായ അവസ്ഥയിലാണെന്ന് ബൈഡന്‍ ഭരണകൂടം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU