Current Date

Search
Close this search box.
Search
Close this search box.

താലിബാനുമായി ആദ്യ കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍

കാബൂള്‍: ഉഭയകക്ഷി ബന്ധവും, മാനുഷിക സഹായവും ചര്‍ച്ച ചെയ്യുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായി താലിബാന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം താലിബാന്‍ അഫ്ഗാനില്‍ അധികാരം ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രതിനിധികള്‍ അഫ്ഗാന്‍ സന്ദര്‍ശിക്കുന്നത്. യു.എസ് സൈന്യം പിന്‍വാങ്ങി, താലിബാന്‍ അധികാരത്തിലേറിയതിന് ശേഷം പട്ടിണിയും ദാരിദ്രവും രാജ്യത്ത് കുതിച്ചുയര്‍ന്നു. ഇന്ത്യ ഭക്ഷ്യധാന്യങ്ങളും മറ്റ് സഹായങ്ങളും അഫ്ഗാനിലേക്ക് അയച്ചിട്ടുണ്ട്.

താലിബാന്‍ വിദേശകാര്യ മന്ത്രി മൗലവി അമീര്‍ ഖാന്‍ മുത്തഖി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ജെ.പി സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അഫ്ഗാന്‍-ഇന്ത്യ നയതന്ത്രബന്ധം, ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം എന്നീ വിഷയങ്ങല്‍ കേന്ദ്രീകരിച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് താലിബാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുല്‍ ഖഹാര്‍ ബല്‍ഖി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യക്ക് താലിബാന്‍ സര്‍ക്കാറുമായി ഔദ്യോഗിക നയതന്ത്ര ബന്ധമില്ലെങ്കിലും, ഇന്ത്യന്‍ പ്രതിനിധികള്‍ താലിബാന്‍ പ്രതിനിധികളുമായി ദോഹയിലെ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

Related Articles