Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്യും; ഭീഷണിയുമായി ഹിന്ദു പുരോഹിതന്‍

ലഖ്‌നൗ: മുസ്ലിംകള്‍ക്കെതിരെ പരസ്യമായി വിദ്വേഷപ്രചാരണവുമായി വീണ്ടും സംഘ്പരിവാര്‍. മുസ്‌ലിം സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണിയുമായി ഹിന്ദു പുരോഹിതന്‍. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ പ്രദേശത്ത് മുസ്ലിം പള്ളിക്ക് മുന്‍പില്‍ വെച്ച് ജീപ്പില്‍ മൈക്കിലൂടെയാണ് ബജ്‌റംഗ് മുനി എന്നയാള്‍ പരസ്യമായി ബലാല്‍സംഘ ആഹ്വാനം മുഴക്കിയത്. ഇതു കേട്ട ചുറ്റും കൂടിയ അണികള്‍ ജയ്ശ്രീറാം വിളികളോടെയാണ് കരഘോഷം മുഴക്കുന്നുണ്ട്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഏപ്രില്‍ രണ്ടിന് നടന്ന സംഭവാണിതെന്ന് മുഹമ്മദ് സുബൈര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ വീഡിയോ പങ്കുവെച്ചു കൊണ്ട് ട്വീറ്റ് ചെയ്തു.

‘നിങ്ങള്‍ ആരെങ്കിലും ഹിന്ദു പെണ്‍കുട്ടിയെ അനാവശ്യമായി സമീപിച്ചാല്‍ ഞാന്‍ പരസ്യമായി മുസ്ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യും. തന്നെ കൊലപ്പെടുത്താന്‍ മുസ്ലിംകള്‍ ഗൂഢാലോചന നടത്തുന്നുണ്ട്. ഇതിനായി 28 ലക്ഷം രൂപ പിരിച്ചെടുത്തിട്ടുണ്ടെന്നും’ അദ്ദേഹം മൈക്കില്‍ പറഞ്ഞു. കാഷായ വസ്ത്ര ധാരിയായ സ്വാമി വലിയ ആവേശത്തോടെയാണ് അണികളോട് ഇക്കാര്യം പറയുന്നതെന്ന് വീഡിയോവില്‍ കാണാം. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററില്‍ നിരവധി പേര്‍ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഹിന്ദു പുതുവത്സരാഘോഷമായ നവരാത്രി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഇദ്ദേഹത്തിന്റെ വിദ്വേഷ പ്രസംഗം നടത്തിയത്. ഘോഷയാത്ര ശേഷെ വാലി മസ്ജിദിന് മുന്നിലെത്തിയ സമയത്താണ് അണികളെ ആവേശത്തിലാക്കാന്‍ ഹിന്ദു പുരോഹിതന്‍ കൂടിയായ ഇദ്ദേഹം വെല്ലുവിളി നടത്തിയത്. സീതാപൂരിലെ ഒരു പട്ടണത്തിലെ മത പുരോഹിതനും ഹിന്ദുമതത്തിലെ ഒരു ക്ഷേത്രത്തിന്റെ തലവന്‍ കൂടിയാണ് മുനി.
സംഭവം നടന്ന് 6 ദിവസം കഴിഞ്ഞിട്ടും ദാസിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല, അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല.വിദ്വേഷ പ്രസംഗത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് സീതാപൂര്‍ പോലീസ് വ്യാഴാഴ്ച ട്വീറ്റ് ചെയ്തത്.

https://twitter.com/i/status/1512036559960248323

Related Articles