Current Date

Search
Close this search box.
Search
Close this search box.

യു.പിയില്‍ സര്‍ക്കാര്‍ ഓഫിസിന് പുറത്ത് മരിച്ചയാളെ ചവറ്റുകുട്ടയിലേക്ക് തള്ളി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അധികൃതര്‍ മനുഷ്യരോട് കാട്ടുന്ന ക്രൂരത അവസാനിക്കുന്നില്ല. കോവിഡ് ബാധിച്ചയാളാണെന്ന് സംശയിച്ചാണ് ഉത്തര്‍പ്രദേശിലെ ബാല്‍റാംപൂര്‍ ജില്ലയിലെ പഞ്ചായത്ത് ഓഫിസിന് പുറത്ത് മരിച്ചയാളെ ജീവനക്കാര്‍ ചേര്‍ന്ന് മാലിന്യം കൊണ്ടുപോകുന്ന വണ്ടിയിലെ ചവറ്റുകുട്ടയിലേക്ക് തള്ളിയത്. സംഭവ സമയം സ്ഥലത്ത് ഒരു ആംബുലന്‍സ് ഉണ്ടായിരുന്നെങ്കിലും മൃതദേഹം കൊണ്ടുപോകാന്‍ വിസമ്മതിക്കുകയായിരുന്നു. വിവിധ ദേശീയ മാധ്യമങ്ങള്‍ ഇതിന്റെ വീഡിയോ അടക്കമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരികക്കാന്‍ തുടങ്ങിയതോടെ സംഭവത്തില്‍ കുറ്റക്കാരായ നാല് മുനിസിപ്പല്‍ തൊഴിലാളികളെയും മൂന്ന് പൊലിസ് ഉദ്യോഗസ്ഥരെും സസ്‌പെന്റ് ചെയ്തു.

സര്‍സോറ ഗ്രാമവാസിയായ മുഹമ്മദ് അന്‍വര്‍ ആണ് മരിച്ചത്. പ്രാദേശിക സര്‍ക്കാര്‍ ഓഫിസിലേക്ക് പോകുകയായിരുന്ന ഇയാള്‍ ഗേറ്റിന് സമീപത്ത് വെച്ച് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. അദ്ദേഹം റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഒരു വീഡിയോയും പുറത്തുവന്നിരുന്നു. മറ്റൊരു വീഡിയോവില്‍ അന്‍വറിനെ മൂന്ന് മുനിസിപ്പല്‍ തൊഴിലാളികള്‍ ചേര്‍ന്ന് ഗാര്‍ബേജ് വാനിലേക്ക് തള്ളുന്നതും കാണാം. മൂന്ന് പൊലിസുകാര്‍ സമീപത്ത് കൈകെട്ടി ഇത് നോക്കിനില്‍ക്കുന്നുമുണ്ട്. മറ്റൊരു വീഡിയോവില്‍ ഒരു ആംബുലന്‍സ് സമീപത്ത് നിര്‍ത്തിയിടുകയും അവര്‍ മൃതദേഹം കയറ്റാന്‍ വിസമ്മതിക്കുന്നതും കാണാം.

Related Articles