Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സ് ഇസ്രായേലിന്റെ തലസ്ഥാനമല്ല; തീരുമാനം തിരുത്തി ഓസ്‌ട്രേലിയ

കാന്‍ബറ: പടിഞ്ഞാറന്‍ ജറൂസലമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നില്ലെന്ന് ഒാസ്‌ട്രേലിയ. 2018ല്‍ പ്രധാനമന്ത്രിയായിരുന്ന സ്‌കോട്ട് മോറിസണ്‍ സര്‍ക്കാറിന്റെ തീരുമാനമാണ് പുതിയ സര്‍ക്കാര്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അവസാന തീര്‍പ്പുമായി ബന്ധപ്പെട്ട വിഷയമാണ് ജറൂസലമെന്ന ഓസ്‌ട്രേലിയയുടെ നേരത്തെയുള്ളതും ദീര്‍ഘകാലവുമായ നിലപാട് ഇന്ന് സര്‍ക്കാര്‍ വീണ്ടും ഊന്നിപറഞ്ഞു. ഇസ്രായേലിനും ഫലസ്തീനുമിടയില്‍ ഏതെങ്കിലും സമാധാന ചര്‍ച്ചയുടെ ഭാഗമായി പരിഹരിക്കപ്പെടേണ്ട വിഷയമാണിതെന്നും ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് പ്രസ്താവനയില്‍ പറഞ്ഞു.

പടിഞ്ഞാറന്‍ ജറൂസലമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന മോറിസണ്‍ സര്‍ക്കാറിന്റെ തീരുമാനം പുനഃപരിശോധിക്കുന്നതാണിത്. ഓസ്‌ട്രേലിയന്‍ എംബസി തെല്‍ അവീവില്‍ തന്നെ തുടരുമെന്നും, ഇസ്രായേലും ഭാവി ഫലസ്തീന്‍ രാഷ്ട്രവും അന്താരാഷ്ട്ര അംഗീകൃത അതിര്‍ത്തിക്കുള്ളില്‍ സമാധാനത്തിലും സുരക്ഷിതത്വത്തിലും ഒരുമിച്ച് നിലകൊള്ളുന്ന ദ്വിരാഷ്ട്ര പരിഹാരത്തിന് കാന്‍ബറ പ്രതിജ്ഞാബദ്ധമാണെന്നും വോങ് വ്യക്തമാക്കി.

ഈ താല്‍പര്യങ്ങള്‍ ദുര്‍ബപ്പെടുത്തുന്ന ഏതൊരു സമീപനത്തെയും ഞങ്ങള്‍ പിന്തുണക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജറൂസലമനിനെ തലസ്ഥാനമായി അംഗീകരിച്ച് യു.എസ് എംബസി തെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റുമെന്ന യു.എസിന്റെ തീരുമാനത്തെ തുടര്‍ന്നായിരുന്നു പടിഞ്ഞാറന്‍ ജറൂസലമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്ന തീരുമാനം മോറിസണ്‍ പ്രഖ്യാപിച്ചത്.

1967ലെ മിഡില്‍ ഈസ്റ്റ് യുദ്ധത്തിന് ശേഷം ഇസ്രായേല്‍ കൂട്ടിച്ചേര്‍ത്ത കിഴക്കന്‍ മേഖലയുള്‍പ്പെടെയുള്ള മുഴുവന്‍ ജറൂസലം നഗരത്തെയും ഇസ്രായേല്‍ തലസ്ഥാനമായാണ് കാണുന്നത്. അതേസമയം, അധിനിവേശ കിഴക്കന്‍ ജറൂസലം ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി ഫലസ്തീനികളും കാണുന്നു. ഗസ്സ മുനമ്പിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമായി സ്ഥാപിക്കാനിരിക്കുന്ന ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി ഫലസ്തീനികള്‍ കിഴക്കന്‍ ജറൂസലമിനെയാണ് കാണുന്നത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles